Montag, 12. Mai 2025

ധ്രുവദീപ്തി // Analyses,that moves us. // കേരളത്തിലെ കർഷകരുടെയും പുതിയ തലമുറകളുടെ ജീവിതാവകാശങ്ങളെയും ഗൗരവമില്ലാതെ കാണരുത്. // George Kuttikattu

 ധ്രുവദീപ്തി // Panorama // 

കേരളത്തിലെ കർഷകരുടെയും പുതിയ തലമുറകളുടെ ജീവിതാവകാശങ്ങളെയും ഗൗരവമില്ലാതെ കാണരുത്. // 

George Kuttikattu  

കേരളത്തിലെ കർഷകരുടെയും മറ്റിതര മണ്ഡലങ്ങളിൽ ജോലികൾ  ചെയ്യുന്നവരുടെയും ദൈനംദിന ജീവിതാവകാശങ്ങളെ ഒരിക്കലും  ഗൗരവമില്ലാതെ കാണാനാകില്ല. എന്നാൽ കർഷകരുടെ ആവശ്യങ്ങളും അവരുടെ സംഘടനാ പ്രവർത്തനങ്ങളും താൽപ്പര്യങ്ങളും അവരെ നയിക്കുന്നവർ, അവരെ പിന്തുണക്കുന്നവർ എന്ന് വിളിക്കപ്പെടുന്ന നേതൃത്വങ്ങളും വളരെ അകലെ മുകളിലാണ്. അവർ അതൊന്നും കാണുന്നില്ല. ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയെപ്പറ്റി കർഷകരോ തൊഴിലാളി സമൂഹമോ, പൊതുവെ ജനങ്ങൾ കൂടുതൽ അറിയുന്നില്ല. രാഷ്ട്രീയമായി, ഇടതുപക്ഷ ഭരണധാർഷ്ട്യത്തോടുള്ള അവരുടെ രോഷം മാത്രമാണോ പ്രസക്തമായത്? ഏത് വലതുപക്ഷ ധാർഷ്ട്യവും അപ്രകാരം തന്നെയാണ്. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി സർക്കാർ  നിശ്ചയിക്കപ്പെട്ടിട്ടുള്ള നിയമങ്ങളും ഭരണഘടനയിൽ ചേർത്തിട്ടുള്ള വ്യവസ്ഥകളും വാഗ്ദാനങ്ങളും കാലങ്ങൾക്ക് അനുസൃതമായി അവ  പുതുക്കി രൂപീകരിക്കേണ്ടതാണ്. അര നൂറ്റാണ്ടോ, ഒരു നൂറ്റാണ്ടോ ചില പുതിയ നിർമ്മിതനിയമങ്ങളെ കാത്ത് കാലങ്ങൾ കഴിയണമെന്നില്ല. കുറെ കാലങ്ങൾക്ക് ശേഷം പുതിയ കാലത്തെ പുതിയ തലമുറകളുടെ ജനസമൂഹമായിട്ട് മാറിയതിന്റെ വ്യത്യസ്തതകൾ  ദൃശ്യമാകുകയും  അതനുസരിച്ചു രാഷ്ട്രത്തിന് അവശ്യമായ ഭരണഘടനയും നിയമ നിർമ്മാണവും പരിവർത്തനം കാണണം. പക്ഷെ ഭരണതലപ്പത്തേയ്ക്ക് കയറിപ്പറ്റുവാൻ ഏതുവിധത്തിലും  വക്രമാർഗ്ഗങ്ങളുമായി ഓരോരോ  രാഷ്ട്രീയവിഭാഗങ്ങളും കുഴിക്കുന്ന ചെളിക്കുഴിയിൽ ജനങ്ങളാകെ മുങ്ങിപ്പോയിരിക്കുകയാണ്.

കേരളത്തിലെ കർഷകരുടെ കണ്ണുനീർ....  

മില്ലുടകൾ വാക്കുപാലിക്കാതെ ഉപേക്ഷിക്കപ്പെട്ട 
കൊയ്തെടുത്ത നെല്ലുശേഖരം 
നെൽപാടത്തിൽ മൂടിയിട്ടിരിക്കുന്നു.
കർഷകരുടെ പ്രതീക്ഷഫലം 
അവരുടെ കണ്ണുനീർ.

ഇന്ന് കർഷകരുടെ പ്രതിഷേധങ്ങളല്ലാത്ത മറ്റുചില കാര്യമുണ്ട് : ഇടതു-വലതുപക്ഷ തീവ്രവാദികളാണ് അവയിൽ പ്രധാനമായും നുഴഞ്ഞു കയറിയത്. ഇത് രാഷ്ട്രീയ ഇടതുപക്ഷം വിരൽ ചൂണ്ടി ആരോപിക്കും. അതല്ലെങ്കിൽ മറുവശത്തുനിന്നും അതുപോലെ പ്രതികരിക്കും. അത്  അവർക്ക് വളരെ ഇഷ്ടപ്പെട്ടേക്കാം. അതായത്, തൊണ്ണൂറ്റിഒൻപത് (99 %) കർഷകർക്കും കേരളം ഭരിക്കുന്ന സർക്കാരിന്റെ വാഗ്ദാനങ്ങളിൽ ഒന്നും അവരുടെ സാമ്പത്തിക സ്ഥിതി സമനിലയിൽ കൊണ്ടുവരാൻ സാധിച്ചില്ല. കേരളത്തിന്റെ മുഖ്യ കാർഷികരംഗമായി അംഗീകരിക്ക പ്പെട്ടിരുന്ന കുട്ടനാടൻ പ്രദേശത്ത്, അതുപോലെ കേരളത്തിലെ ഓരോ ഡിസ്ട്രിക്റ്റുകളിലും ഉൾപ്പെട്ട വിവിധ സ്ഥലങ്ങളിൽ ആയിരമായിരം ഏക്കർ പാടങ്ങളിലും പുരയിടങ്ങളിലും നെൽകൃഷിയും അതുപോലെ മറ്റുള്ള വിവിധതരം കൃഷികളും ഉണ്ടായിരുന്നു. കൃഷിസ്ഥലങ്ങളിൽ നിന്നു ലഭിച്ചിരുന്ന വിളവുശേഖരം, ഉദാ: ഓരോരോ പാടങ്ങളിൽ നെല്ല് വിളവ് കൂട്ടിയിട്ടിരിക്കുന്ന കാഴ്ചയുണ്ട്. ഇന്നത്തെ കേരളത്തിൽ എവിടെ നോക്കിയാലും കാണാവുന്ന റബർത്തോട്ടങ്ങളെല്ലാം തന്നെ വനഭൂമി പോലെ കാടുപിടിച്ചു കിടക്കുന്നു. ഈ തോട്ടങ്ങൾ വന്യമൃഗങ്ങൾക്ക് അവരുടെ പുതിയ വാസയോഗ്യമായ സ്ഥലങ്ങളായി മാറി. റബറിൽ നിന്നും ലഭിക്കുന്ന നല്ല ആദായം പ്രതീക്ഷിച്ച കർഷകൻ നിരാശനായി. വിവിധ ചെലവുകൾ കിഴിച്ചു ലഭിക്കുന്ന വരുമാനം എന്നും നഷ്ടമായി മാറിയിരിക്കുന്നു. മുൻകാലത്തെ തലമുറകൾക്ക് കൃഷി ഒരു വലിയ പാരമ്പര്യമായിരുന്നു. അത് കേരളത്തിന്റെ കാർഷിക സംസ്കാരമായി തീർന്നിരുന്നു. ഇക്കാലത്ത് കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു ആനുകൂല്യങ്ങളും കർഷകന് ലഭ്യമല്ല. വന്യമൃഗങ്ങൾക്ക് അവരുടെ കാഴ്ചപ്പാടിൽ വനഭൂമിക്കും കൃഷിഭൂമികൾക്കും തമ്മിൽ വ്യത്യസ്തത കാണുന്നില്ല. വന്യജീവികൾ കൃഷിപുരയിടങ്ങളിൽ നിൽക്കുന്ന എല്ലാ കൃഷികളും നശിപ്പിക്കുന്നു. കാട്ടാനകളും കടുവകളും കാട്ടുപന്നിയും ചെന്നായ്ക്കളും തുടങ്ങി ഏതു മൃഗങ്ങളും മനുഷ്യവാസസ്ഥലങ്ങളെ അവരുടെ വിഹാരകേന്ദ്രമാക്കി മാറ്റി. ഈ യാഥാർത്ഥ്യങ്ങൾ ആരോട് പറഞ്ഞു പരിഹാരം കാണാൻ കഴിയും? ഇത്തരം അടിയന്തിരമായി കാണപ്പെടുന്ന കാര്യങ്ങളിൽ സർക്കാർ നിലപാട് ബോധം നശിച്ച ഒരു  രോഗിക്ക് തുല്യമാണ്. വന്യമൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ കാണുന്ന സഹൃദയൻ വനം വകുപ്പ് മന്ത്രിയുടെ പ്രസ്താവന മാദ്ധ്യമങ്ങൾ പുറത്തു വിടുന്നു. ! ഇതാണോ കേരള മുഖ്യമന്ത്രി അവതരിപ്പിക്കുന്ന "നവകേരള"ത്തിന്റെ രൂപം?

ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ ജനങ്ങൾ തെരഞ്ഞെടുത്ത ജന പ്രതിനിധികളോ സർക്കാരോ സർക്കാർ സേവകരോ ഇക്കാര്യങ്ങൾ ഒന്നും കണ്ടതായിട്ട് ആരും ഭാവിക്കുന്നില്ല, ആരും പ്രതികരിക്കുന്നില്ല. വ്യവസായികൾ അവരുടെ ആവശ്യത്തിനായുള്ള റബർ മറുനാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിൽ സർക്കാർ അനുകൂലനിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിലെ നെൽകൃഷിയുടെ കാര്യത്തിലും മറു സംസ്ഥാനങ്ങളിൽനിന്നും അരി ഇറക്കിമതിക്ക് വ്യാപാരികൾക്ക് നല്ല പിന്തുണയാണ് സർക്കാരിൽനിന്നു ഉണ്ടാകുന്നത്. കുട്ടനാടൻ പ്രദേശ നെൽകർഷകരുടെ ഏതുവിധ ആവശ്യങ്ങളാണ് കേരള സർക്കാർ സ്വീകരിച്ചത്? വൻകിട മില്ലുകാരുടെ വശംചേർന്ന്‌ നിൽക്കുന്നുവെന്ന് കർഷകർ ആരോപണം ഉന്നയിച്ചിരുന്നു. ഈ വർഷത്തെ വിളവെടുപ്പ് , കർഷകരുടെ കണ്ണുനീർ- ഒരുപക്ഷെ അവരുടെ ഏറ്റവും വലിയ ഒരു ദുരനുഭവമായിട്ട് ഈ വർഷത്തെ വിളവെടുപ്പ് നടന്നപ്പോൾത്തന്നെ  അവർ അനുഭവിച്ചു. എന്നാൽ കേരളസർക്കാർ ഒന്നും അറിഞ്ഞതായി പ്രതികരിച്ചില്ല. കേരളാ മുഖ്യമന്ത്രി സുവർണ്ണപരസ്യവാഗ്ദാനങ്ങൾ നടത്തുന്നവരിൽ ഒന്നാമനാണ്. "സമഗ്രമേഖലകളിലും കേരളത്തിന് വലിയ മുന്നേറ്റം" ഉണ്ടായിയെന്നാണ് പ്രചാരണം. പക്ഷെ ഫലം വെറും വട്ടപൂജ്യം  ! കേരളത്തിൽ ഇപ്പോൾ സ്പോടനാത്മകമായിട്ട് വളർന്നു വരുന്നത് കേരളത്തിലെ കാർഷികരംഗമാണ്‌. ശുദ്ധജലവും വായുവും പോലെ കാർഷികഭൂമിയും മനുഷ്യന് തുല്യമായി അനുഭവിക്കാനുള്ള മൂല്യവസ്തുക്കളാണെന്ന യാഥാർത്ഥ്യം ഭരണതലപ്പത്തിരിക്കുന്നവരായ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരും അറിയുന്നതിന് ആഗ്രഹിക്കുന്നില്ല.

കർഷകർ ആരാണ്?

അവർ കേരളത്തിലെത്തിയ അഭയാർത്ഥികളാണോ ? ഇന്ന് ആഗോള  രാജ്യങ്ങളിൽ മറ്റൊരു രാജ്യമോ, ഇന്ത്യയിലെ ഏതൊരു സംസ്ഥാനമോ പോകാത്ത ദൂരത്തിൽ കേരളത്തിലെ കാർഷികരംഗങ്ങൾ കുത്തനെ താഴേയ്ക്ക് തളർന്നു വീണുകഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ നല്ല സാമ്പത്തിക വികസന പ്രതീക്ഷയായിരുന്ന നെൽകൃഷി, റബർകൃഷി അതുപോലെ വിവിധ തരം കൃഷികൾ ഇവയെല്ലാം കുറച്ചു വർഷങ്ങൾ കൊണ്ട് മാത്രം തകർത്തത് ആരാണ്? സർക്കാരിന്റെ നിഷേധ നയം, കാർഷികരംഗത്തുളള വിവിധ രാഷ്ട്രീയകക്ഷികളുടെ ചില നിഗൂഢ  പ്രവർത്തനങ്ങൾ, തുടങ്ങി വിവിധ കാര്യങ്ങളുണ്ട്, ഇങ്ങനെ ഒരു വലിയ തകർച്ചയ്ക്ക് കാരണമാക്കിയത്. കർഷകർ വിൽക്കുന്ന സാധങ്ങൾക്ക് തുശ്ചമായ വിലയാണ് ലഭിക്കുന്നത്. അത് വാങ്ങുന്ന കച്ചവടക്കാരാണ് ഏറ്റവും കൂടുതൽ വിലയ്ക്ക് മറിച്ച് വിൽക്കുന്നത്. വില അമ്പതിരട്ടി, അഥവാ അതിൽ കൂടുതൽ, കച്ചവടക്കാർ വിൽപ്പന നടത്തും. വിഭവ വില വർദ്ധനവിനെയോ കച്ചവടക്കാരുടെ അഴിമതിയോ നിയമത്താൽ  നിയന്ത്രിക്കാൻ ആവശ്യമായ നിയമങ്ങൾ ഇല്ല. നീതി നടപ്പാക്കാൻ ഉള്ള കോടതിയും നിയമവിദഗ്ധരും കേരളം നിറയെ ഉണ്ട്. അവരൊന്നും ഒരു  രക്ഷാ കേന്ദ്രങ്ങളല്ലാ എന്നതാണ് യാഥാർഥ്യം.  

പൊതുവെ നിരീക്ഷിച്ചാൽ വ്യക്തമാണ്, ജനവിരുദ്ധനടപടികൾക്ക് ഇന്ന് രാഷ്ട്രീയക്കാർ പ്രാമുഖ്യം നൽകുന്നു. കേരളത്തിൽ കൃഷികൾ ഒന്നും നടത്തേണ്ട ആവശ്യമില്ലെന്നും അയൽസംസ്ഥാനങ്ങളിൽനിന്ന്  ആവശ്യത്തിനുള്ള വിഭവങ്ങൾ ലഭിക്കുമെന്നും കേരളത്തിലെ ഒരു മന്ത്രി പ്രസ്താവിച്ചതായി മാദ്ധ്യമങ്ങൾ വാർത്ത നൽികിയിരുന്നു. ഇന്ന് കേരളത്തിന്റെ പൊതുവായുള്ള സാമ്പത്തിക പിന്നോക്കനിലയും ജനങ്ങളുടെ തൊഴിലില്ലായ്മയും മാറ്റിവച്ചു ചിന്തിച്ചാൽ കർഷകത്തൊഴി ലാളികൾ ഇന്ന് പൊതുവെ മോചിതരാണ്. എങ്കിലും അവരുടെ എണ്ണം മുമ്പുള്ളതിലേറെ കുറഞ്ഞുപോയി. ഇപ്പോൾ കേരളത്തിൽ തൊഴിൽ രംഗം സ്പോടനാത്മകമായി നേരിടുന്നത് തൊഴിലാളികളുടെ എണ്ണം കുറഞ്ഞു വരുന്നതാണ്. മറുവശത്ത്, വിദ്യാഭ്യാസപരിശീലനം ഉള്ള യുവജനങ്ങൾ അർഹതയുള്ള തൊഴിൽ ലഭിക്കാതെ വലയുകയാണ്. അഭ്യസ്തവിദ്യരായ ഉദാ: എൻജിനീയർ, വിവിധ വിഷയങ്ങളിൽ നിന്ന്  ഡോക്ർ ബിരുദം തുടങ്ങി സാങ്കേതിക യോഗ്യതയുള്ളവർ ഇപ്പോൾ കേരളത്തിന്റെ മികച്ച കയറ്റുമതിയിനമായി മാറി. 

മഹാത്മാഗാന്ധി-കാൾ-റുപ്രേക്റ്റ് സർവ്വകലാശാലകളുടെ തുല്യ പങ്കാളിത്ത പ്രവർത്തനപദ്ധതിയുടെ നശീകരണം . 

ജർമ്മനിയിൽ മലയാളി വിദ്യാർത്ഥികളുടെ
ഉപരിപഠനപദ്ധതി നടപ്പാക്കുന്നതിനുവേണ്ടി
മഹാത്മാഗാന്ധി സർവ്വകലാശാല
വൈസ് ചാൻസിലറുമായുള്ള ചർച്ചയുടെ
ഒരു ദൃശ്യം.
(മുൻപിൽ- ജോർജ് കുറ്റിക്കാട്ട്, പിറകിൽ-
മുൻ വൈസ് ചാൻസിലർ ശ്രീ.സിറിയക്ക് തോമസ്
)  

ഇന്ന് പുതിയ തലമുറയുടെ ജീവിതാവകാശങ്ങളെയും വിദ്യാഭ്യാസ -തൊഴിൽ സാദ്ധ്യതകളെയും ജനിച്ചനാട്ടിൽ താമസിക്കുവാനുള്ള അവകാശങ്ങളെയും നിഷേധിച്ച അനുഭവങ്ങൾ നിരന്തരം കാണുന്നു. 

കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഉദ്ദേശിച്ചുകൊണ്ട് കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയും ജർമ്മനിയിലെ ഒരു പ്രസിദ്ധവും പഴക്കമേറിയതുമായ Heidelberg നഗരത്തിലെ "എലൈറ്റ്" പദവിയുള്ള karl -Ruprecht-സർവ്വകലാശായുമായി ഒരു തുല്യപങ്കാളിത്ത ഉടമ്പടി 05. 09. 2005 -ൽ ഇരുസർവ്വകലാശാലകളുടെയും അധികൃതർ ചേർന്ന് ഒപ്പിട്ടു പ്രവർത്തനം ഉത്‌ഘാടനം ഹൈഡൽബർഗ്ഗ് സർവ്വകലാ ശാലയിൽ ഔദ്യോഗികമായി നടത്തിയിരുന്നു. പദ്ധതി പ്രവർത്തനം തുടങ്ങിയതായിരുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠന ഫീസ് നൽകാതെ വിദ്യാഭ്യാസസൗകര്യം നൽകുമായിരുന്ന വിശാല  പങ്കാളിത്ത പദ്ധതി തുടങ്ങിയ ശേഷം ആറു മാസങ്ങൾ കഴിഞ്ഞപ്പോൾ  കേരളത്തിൽനിന്നും ജർമ്മനിയിൽ പ്രവർത്തനത്തിനെത്തിയിരുന്ന ഗാന്ധി സർവ്വകലാശാലയിലെ ഒരു പ്രൊഫസറെ അന്ന് പുതിയതായി സ്ഥാനമേറ്റ മഹാത്മ ഗാന്ധി സർവ്വകലാശാലയുടെ വൈസ് ചാൻസിലർ  അദ്ദേഹത്തെ കേരളത്തിലേയ്ക്ക് തിരിച്ചു വിളിച്ചു, പഠന പദ്ധതിയും  നിറുത്തൽ ചെയ്തു. ഇങ്ങനെ ഒരു ഉപരിപഠനപദ്ധതി നടപ്പിലാക്കിയതിന് ഞാൻ ഒരുമ്പെട്ടത് കേരളത്തിലെ പൊതുപ്രവർത്തകരുടെ താൽപ്പര്യം കണക്കിലെടുത്തായിരുന്നു. മഹാത്മ ഗാന്ധി സർവ്വകലാശാലയും  അതിനോട് അഫിലിയേറ്റഡായ കേരളത്തിലെ 140-ഓളം കോളജുകളെ യും ബന്ധപ്പെടുത്തിയുള്ളതായിരുന്നു പദ്ധതി. രാഷ്ട്രീയ-വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരും ചേർന്ന് ഇതിനായുള്ള അന്നത്തെ ആദ്യ ചർച്ചാ സമ്മേളനം നടന്നത് പാലായിലെ കത്തോലിക്ക രൂപത ബിഷപ്പ് ഹൌസിൽ ആയിരുന്നു. വിദ്യാർത്ഥികൾ ജർമ്മൻ പങ്കാളിത്ത പദ്ധതി തുടർന്നാൽ കേരളത്തിലെ എല്ലാ കോളജുകളിലും വിദ്യാർത്ഥികൾ  തീർത്തും ഇല്ലാതാകും, എന്ന വ്യാജപ്രചാരണം ചിലർ നടത്തിയിരുന്നു. അതുപക്ഷേ, പദ്ധതി നിറുത്തലാക്കാൻ പ്രധാന കാരണം അന്നത്തെ കോളജുകളുടെ ഉടമകൾ ആഗ്രഹിച്ച പ്രയോജനവും സാമ്പത്തികവും  ലഭിക്കുമായിരുന്നില്ല എന്ന കാരണം ഉണ്ട്. പണം കൊയ്തെടുക്കുവാൻ അന്ന് പഠന പദ്ധതിയെ എതിർത്തവർ ഇന്ന് ഏത് വിദ്യാർത്ഥികളെയും തൊഴിൽ ചെയ്യുന്നതിന് പോകുന്നവരെയും ഉദ്ദേശിച്ച് ജർമ്മൻ ഭാഷ പഠിപ്പിക്കുന്നതിനു നിരവധി സ്ഥലങ്ങളിൽ ജർമ്മൻ ഭാഷാപഠനത്തിന്  സ്ഥാപനങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ നിന്നു അവരെ ജർമ്മനിയിൽ അയക്കുവാനുള്ള പ്രതിഫലതുകയായി  ലക്ഷങ്ങൾ തുക ഈടാക്കുകയും ചെയ്യുന്ന കാര്യങ്ങൾ കേൾക്കുന്നു. 

യുവജനങ്ങളുടെ സാക്ഷ്യം 

കേരളത്തിലെ യുവജനങ്ങൾക്ക് സ്വന്തം കാർഷികരംഗത്തെ അവരുടെ നല്ല ഭാവി സ്വപ്നമായി കാണാനാവുന്നില്ല. അവരുടെ ജീവിതത്തിലെ  അനുഭവങ്ങൾ ചിലർ പറയുന്നത് ഇങ്ങനെ: "ഞാൻ കേരളത്തിൽ ഒരു ഗ്രാമത്തിൽ ജനിച്ചു, അവിടെയുള്ള സ്‌കൂളിൽ പോയി വിദ്യാഭ്യാസം ചെയ്തു. പ്രായപൂർത്തിയായപ്പോൾ അവിടെ താമസിക്കാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതകാലം മുഴുവൻ അവിടെ വേലിക്ക് മുകളിൽ തൂങ്ങിക്കിടക്കാതിരിക്കുന്നത് മാത്രമല്ല, കൂടുതൽ തണുപ്പ് ഉള്ളതായി തോന്നും. ഒരു പ്രവാസി മലയാളി എന്ന് വിളിക്കപ്പെടുന്ന ഞാൻ മറുനാട്ടിൽ സ്വദേശിയോ വിദേശിയോ എന്ന വ്യത്യാസമില്ലാതെ ,ജീവിതഭാവിയെ നല്ലവണ്ണം നിരീക്ഷിക്കുകയും ചെയ്യുന്നു. അത്തരം നന്മകൾ സ്വീകരിച്ചുള്ള ജീവിതം, മറുനാട്ടിൽ ഞാൻ പിറന്ന നാട്ടിൽ ജീവിക്കുന്ന അനുഭവത്തോടെ തുടരുന്നു". ഇപ്രകാരം കേരളത്തിൽ അർഹമായ വേതനം നൽകി കേരളത്തിൽത്തന്നെ സുരക്ഷിതമായി ജീവിക്കാൻ യുവജനങ്ങൾക്ക് സർക്കാർ ഒരു പിന്തുണ നൽകുന്നതിനു ആഗ്രഹിച്ചിരുന്നുവെങ്കിൽ കേരളം ജർമ്മനിയെപ്പോലെയോ, ജപ്പാനോ, കാനഡയോപ്പോലെയുള്ള  സാമ്പത്തിക ഭദ്രതയുള്ള നാടായി കേരളം വികസിക്കുമായിരുന്നു. അത് പക്ഷെ, വിദേശങ്ങളിൽ ഭാവിജീവിതം ഒരുക്കുവാൻ വേണ്ടി പോകുന്നവരിൽനിന്നും ലക്ഷക്കണക്കിന് പണം ഓഫർ പണമായി വാങ്ങുന്നവർ, അതിൽ രാഷ്ട്രീയത്തൊഴിലാളികൾ വരെ, ജർമ്മനിയിലെ ചില മലയാളികളായ ഏജന്റുമാരുമായി ചേർന്ന്  അതിനു ശക്തമായ പിന്തുണ നൽകുന്നു.. 

സർക്കാരിന്റെ അടിമകൾ 

കേരളത്തിൽ ഒരു ഗ്രാമ പ്രദേശത്തെ ഒരു ജനപ്രതിനിധിയായി ഒരാൾ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ അയാളുടെ ജീവിതകാലം മുഴുവൻ സമ്പത് സമ്പന്നനായി. എല്ലാവിധ ആനുകൂല്യങ്ങളും കേരളസർക്കാർ അയാൾക്ക് നൽകുന്നു. അതേസമയം, ഒരു കർഷകന്റെ സ്ഥിതിയോ? അയാളുടെ ജീവിക്കുന്ന സ്വന്തം ഒരു വീടും തന്റെ ഭൂമിയും മുഴുവൻ അവകാശങ്ങളും ഇന്നത്തെ സർക്കാർ അധീനതയിലാക്കിയിരിക്കുന്നു. സ്വന്ത൦ പേരിലുള്ള വീടോ സ്ഥലമോ വിൽക്കണമെങ്കിൽ, മാത്രവുമല്ല, സ്വന്തം ആവശ്യത്തിനുള്ള ഒരു വീട് നിർമ്മിക്കണമെങ്കിൽ, കൃഷിഭൂമി വാങ്ങണമെങ്കിൽ, സർക്കാരിന് നാം നൽകേണ്ടിവരുന്ന നികുതിപ്പണം  ഇപ്പോൾ ലോകത്തു ഒരു രാജ്യത്തും ഇല്ലാത്തവിധത്തിൽ ഉയരത്തിൽ ഉയർന്നതാണ്. ഈ മനുഷ്യവിരുദ്ധ നടപടി ഒരു പൈശാചിക നടപടിക്ക് തുല്യമാണ്. കേരളസംസ്ഥാന സർക്കാരിന്റെ, അടിമകളായ വാടക  താമസക്കാരായി ജനങ്ങളെയാകെ തരംതാഴ്ത്തിയിരിക്കുന്നു. ഇത്തരം  പ്രവൃത്തി ജനാധിപത്യപരമല്ല, അത് ജനങ്ങളുടെ മേലുള്ള ക്രൂരമായ  ഏകാധിപത്യ ആധിപത്യമാണ്. തനി ക്രൂരതയാണ്. ഇപ്രകാരമുള്ള ചില  മനുഷ്യവിരുദ്ധ പ്രവർത്തനങ്ങൾ യുവജനങ്ങൾക്ക് ഭീഷണിയാണ് .

ചില യാഥാർത്ഥ്യങ്ങൾ- 


മുൻകാല കാർഷിക കേരളം -ഒരു ദൃശ്യം.

കേരളത്തിലെ  കർഷകരുടെ പ്രതിഷേധങ്ങളെക്കുറിച്ചു പറയുമ്പോൾ ചില വസ്തുതകൾ കാണാൻ കഴിയും. ആവശ്യമെങ്കിൽ കേരളത്തിലെ  ഭരണകൂടവുമായട്ടുള്ള സംഘർഷത്തിൽപോലും തങ്ങളുടെ അവശ്യ താല്പര്യങ്ങൾ ഉറപ്പിക്കാൻ കർഷകർ നേരത്തെ തന്നെ പഠിച്ചുവെന്ന് പറയാം. ഒരു മുക്കാൽ നൂറ്റാണ്ടിനു മുമ്പുള്ള കേരളത്തിലെ സാധാരണ കർഷകകുടുംബങ്ങളിൽപ്പെട്ട അനേകം ആളുകൾ ഭാവിജീവിതത്തെ മെച്ചപ്പെടുത്തുവാൻ വേണ്ടി മലബാർ, ഇടുക്കി തുടങ്ങിയ മലയോര പ്രദേശങ്ങളിലേക്ക് കുടിയേറിയ ചരിത്രം ഇന്നുള്ള മലയാളി സമൂഹം ഒരു പ്രത്യേക സാഹസിക കൃത്യമായി കാണുന്നു. ഇന്ത്യാമഹാരാജ്യം സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുമ്പുമുതൽ തിരുവിതാംകൂറിലും മലബാറിലും കൊച്ചിയിലും അനേക സഥലങ്ങളിൽ കുടിയാന്മാരും കുടികിടപ്പുകാരും അവരുടെ ജീവിതം സ്ഥിരപ്പെടുത്തി. കർഷകരും കർഷകത്തൊഴിലാളികളും ഭൂമിക്കുവേണ്ടിയും സാമൂഹ്യനീതിക്ക് വേണ്ടിയും സമരം ആരംഭിച്ചുകഴിഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം ആണെങ്കിലും നിരന്തര സമരങ്ങളിലൂടെ കുടിയാന്മാരും തൊഴിലാളി സമൂഹവും അവരുടെ കൈവശഭൂമിയുടെ സ്ഥിരാവകാശത്തിനും അനുകൂലമായ നടപടികൾ ഉണ്ടായി. തിരുവിതാംകൂറും കൊച്ചിയും മലബാറും എന്നീ പ്രദേശങ്ങൾ വ്യത്യസ്തപ്പെട്ട രാജകുടുംബത്തിൽ നിന്ന് നിശ്ചയിക്കപ്പെട്ടിട്ടുള്ളവരായിരുന്നു ഭരിച്ചിരുന്നത്. അക്കാലത്തുള്ള കുടുംബങ്ങളിൽ കൂടുതൽ അംഗങ്ങൾ ഉണ്ടായിരുന്ന കാലം. അന്നും കർഷകർക്കുള്ള സ്ഥിരാവകാശങ്ങൾ ഒന്നും ഇല്ലായിരുന്നു. സാധാരണ ജനങ്ങളുടെ താമസസ്ഥലങ്ങളുടെ ഉടമസ്ഥാവകാശം ജന്മികളെന്ന് വിളിക്കപ്പെട്ടിരുന്ന ധനികർക്കായിരുന്നു. കർഷകർ അവരുടെ കീഴിൽ അടിമകളെപ്പോലെ ജീവിച്ചിരുന്നു എന്ന് പറയാം. ജനങ്ങൾക്കുവേണ്ടി അന്നും കണ്ണുതുറന്ന്‌ ജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും പകർന്നു നൽകാൻ തയ്യാറായില്ല. 1956 മുതൽ, (കേരളപ്പിറവി) മാറി മാറി അധികാരത്തിലെത്തിയ സർക്കാരുകൾ പുതിയ കാർഷികാവകാശ നിയമങ്ങൾ നടപ്പാക്കിയതുമുതൽ ജന്മിത്വ വ്യവസ്ഥിതിയിൽ നിന്ന് കർഷകകുടുംബങ്ങൾ മോചിതരായി. 

ജനമുഖം തിരിച്ചറിഞ്ഞ മഹാത്മാവ് -ശ്രീപി. റ്റി. ചാക്കോയും കാർഷിക പരിഷ്ക്കരണനിയമവും..

Late ശ്രീ. പി. റ്റി. ചാക്കോ 

1960-ൽ  P. S. P പാർട്ടിയുമായി സഹകരിച്ചാണ്  കോൺഗ്രസ് പാർട്ടി കേരളത്തിൽ ഭരണം നടത്തിയിരുന്നത്. ഒരു ചെറിയ കക്ഷിയുടെ നേതാവായ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്നത് കോൺഗ്രസ്സിന് ദീർഘകാലം സഹിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ് കേന്ദ്രസർക്കാർ സ്വാധീനം ഉപയോഗിച്ച് പട്ടംതാണുപിള്ളയെ ഗവർണ്ണർ പദവിയിൽ പഞ്ചാബിലേയ്ക്ക് അയച്ചു. മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസ് തന്നെ പിടിച്ചെടുത്തു. അധികം കഴിഞ്ഞില്ല, പി. എസ്. പി യും മന്ത്രിസഭ വിട്ട് പ്രതിപക്ഷത്ത് പോവുകയും ചെയ്തു. കോൺഗ്രസ് തനിച്ചു ഭരണം പുനരാരംഭിക്കുകയും ചെയ്തു. കമ്മ്യുണിസ്റ്റുകൾക്ക് നടപ്പിലാക്കാൻ കഴിയാതെപോയ കാർഷികപരിഷ്ക്കരണം നടപ്പിലാക്കാൻ അന്നത്തെ റവന്യു മന്ത്രിയായിരുന്ന ശ്രീ. പി. റ്റി. ചാക്കോ ശ്രമം ആരംഭിച്ചു. ഇന്നും ആർക്കും ആക്ഷേപം പറയാനില്ലാത്ത കേരളഭൂപരിഷ്ക്കരണനിയമം നിയമസഭയിൽ കൊണ്ടുവന്നു പാസാക്കുകയും കോടതികൾക്ക്  ചോദ്യം ചെയ്യാൻ വയ്യാത്ത വിധം അത് ഭരണഘടനയുടെ ഒൻപതാം ഷെഡ്യുളിൽ ഉൾപ്പെടുത്തുകയും ചെയ്യാൻ റവന്യു മന്ത്രിയായിരുന്ന ശ്രീ. പി. റ്റി. ചാക്കോയ്ക്ക് സാധിച്ചു. 

കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ കാലാവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. രാജ്യത്ത് ക്രമസമാധാന നില ഭദ്രം. അഴിമതിക്കാർക്കെതിരെ നിയമ നടപടികൾ ഉണ്ടായിരുന്നു. പുരോഗമനപരമായ കാർഷിക പരിഷ്‌ക്കരണനിയമം കേരളത്തിലെ കർഷകനെ ആശ്വസിപ്പിച്ചു സന്തോഷിപ്പിച്ചു. കർഷകരുടെ താമസ വീടുകളും സ്ഥലങ്ങളും ജന്മിത്തവ്യവസ്ഥിതിയിൽ നിന്ന് നിയമ വ്യവസ്ഥപ്രകാരം മോചിപ്പിക്കപ്പെട്ടത് കർഷകന് സ്വന്തമായി ലഭിച്ചു. അങ്ങനെ കേരളത്തിലെ ജനങ്ങളുടെ ഭാവി രൂപീകരിക്കുവാൻ ശ്രീ പി. റ്റി. ചാക്കോയ്ക്ക് അവസരം ലഭിച്ചു. 

കേരളത്തിനും ഇന്നത്തെ ഓരോ കർഷകനും നഷ്ടമായി.

പക്ഷെ, ഇവയ്‌ക്കെല്ലാം മുകളിൽ, കമ്മ്യുണിസ്റ്റ് പാർട്ടിയിൽത്തന്നെ ഉണ്ടായ പിളർപ്പ് ചില അപ്രതീക്ഷിത ചലനങ്ങൾ സൃഷ്ടിച്ചു. ഈ പിളർപ്പ് കോൺഗ്രസ്സിന് അനുകൂലമായിരുന്നെങ്കിലും ഉപയോഗപ്പെടുത്തുവാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല. മാത്രമല്ല, ഒരു നിസ്സാര സംഭവത്തെ വളരെ പർവ്വതീകരിച്ച് കോൺഗ്രസ്സിലെ പി. റ്റി. ചാക്കോ വിരുദ്ധന്മാർ ചേർന്ന് അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് വെളിയിലാക്കി. 1957- ൽ വാഴൂർ നിയോജക മണ്ഡലത്തിൽനിന്നും ഒന്നാം കേരള നിയമസഭയിലേയ്ക്ക് ശ്രീ. പി. റ്റി. ചാക്കോ തെരഞ്ഞെടുക്കപ്പെടുകയും പുതിയതായി രൂപം നൽകിയ കേരളസംസ്ഥാനത്തിന്റെ ആദ്യത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പ്രവർത്തിച്ചുതുടങ്ങി. കേരളത്തിലെ കമ്മ്യുണിസ്റ്റ് സർക്കാരിനെതിരായ വിമോചനസമരത്തിൽ അദ്ദേഹം ഒരു പ്രധാന പങ്കു വഹിച്ചു. രണ്ടാം കേരള നിയമസഭയിൽ മീനച്ചിൽ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് 1960- ഫെബ്രുവരി- 22 മുതൽ 26- 9. 1962 വരെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ശ്രീ. പട്ടം താണുപിള്ള നയിച്ച സഖ്യമന്ത്രിസഭയിൽ ആഭ്യന്തരം, റവന്യു , നിയമം, എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. തുടർന്നു, കോൺഗ്രസ്സ് നേതാവ് ആർ. ശങ്കറിന്റെ മന്ത്രിസഭയിൽ 26. 9. 1962 മുതൽ 1964 ഫെബ്രുവരി 20 വരെ അദ്ദേഹം അതേ വകുപ്പുകൾ തന്നെ കൈകാര്യം ചെയ്തു. 1964 Feb. 20-ന് അദ്ദേഹം മന്ത്രിസ്ഥാനം രാജി വയ്ക്കുകയും ചെയ്തു. 1964 ജൂണിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ പരാജയപ്പെട്ട അദ്ദേഹം വീണ്ടും അഭിഭാഷകവൃത്തിയിലേയ്ക്ക് മടങ്ങി. എങ്കിലും കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. 1964 ജൂലൈ 31-ന് നാൽപ്പത്തി ഒൻപത് വയസ്സുള്ളപ്പോൾ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പെട്ടെന്നവസാനിച്ചു. ഒരു പ്രതി ഭാഗം അഭിഭാഷകനെന്ന നിലയിൽ കോഴിക്കോട് ജില്ലയിലെ പുലപ്പാറ മലയിൽ ഒരു കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയെ രാഷ്ട്രീയമായി നേരിട്ട് കൈകാര്യം ചെയ്ത നേതാവ് അങ്ങനെ കേരളത്തിനും ഇന്നത്തെ ഓരോ കർഷകനും നഷ്ടമായി. അദ്ദേഹത്തിൻറെ മൃതസംസ്കാരച്ചടങ്ങുകളിൽ അദ്ദേഹത്തിൻറെ എളങ്ങോയിയിലെ വീട്ടിൽ പോയി സംബന്ധിക്കു വാൻ അന്ന് എനിക്ക് ഭാഗ്യമുണ്ടായി. 

കേരളസർക്കാർ കർഷകർക്ക് എന്ന് തുണ നൽകും?

ശ്രീ. കെ. എം. ജോർജിന്റെ നേതൃത്വത്തിൽ ഉടൻ കോൺഗ്രസ്സിൽ നിന്നുള്ള 15 പേർ ചേർന്ന് 'കേരളാ കോൺഗ്രസ്' എന്ന ഗ്രൂപ്പ് സൃഷ്ടിച്ചു മാറി. അവർ പ്രതിപക്ഷത്തോട് ചേർന്ന് വോട്ട് ചെയ്ത് 1964 -ൽ ശ്രീ. ആർ. ശങ്കറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് മന്ത്രിസഭയെ വെളിയിലാക്കി. കോൺഗ്രസ്സ് പാർട്ടിയിൽ ഇന്നും എന്നും ഭിന്നതകൾ ശേഷിക്കുന്നത് നാം കാണുന്നു. ഇന്ന് കേരളത്തിലെ ഏത് കർഷകരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനോ ചെറിയ ഒരു തുണയാകുവാനോ ഈ പാർട്ടി എന്നുണരും? 

കേരളത്തിലെ കപടരാഷ്ട്രീയ വരേണ്യതയോടുള്ള രോഷം പ്രകടിപ്പി ക്കുന്ന കർഷകരുടെ പ്രതിഷേധത്തെ ഞാൻ ഗൗരവമായി കാണുന്നു. കാരണം കാർഷിക രംഗത്തു നിലയുറപ്പിച്ചിരുന്ന സാധാരണ ജനങ്ങളെ അവരുടെ കാഴ്ചപ്പാടിൽ നിന്ന് പുറത്താക്കിയതും പിണറായി വിജയൻ എന്ന ഒരാളെ തിരുവനന്തപുരത്തെ "വൈറ്റ് ഹൌസിലേയ്ക്കും" മാറ്റി സ്ഥിരപ്പെടുത്തിയതും...  ആ വ്യക്തിയുടെ  ജീവിതാവസാനം വരെയും  ഭരണനേതൃത്വത്തിൽ തുടരാനും എടുത്ത തീരുമാനത്തെ നയിച്ചത് ആരാണ്? ഇപ്പോൾ കേരളത്തിൽ കാർഷികരംഗം വനഭൂമികൾക്കും വന്യമൃഗങ്ങൾക്കും വേണ്ടി പിണറായി വിജയൻ നയിക്കുന്ന സർക്കാർ മാത്രമല്ല, ജനാധിപത്യം വിളിച്ചു പറയുന്നതായ മറ്റുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും കയ്യടിച്ചു സമ്മതിച്ചു ഒരുമിച്ചു പോകുന്ന അനുഭവമാണ് ഉണ്ടായിരിക്കുന്നത്. കേരളം ഭരിക്കുന്ന സർക്കാർ പറയുന്നത് നോക്കാം. "ആരും അദ്ധ്വാനിക്കുകയോ വിയർക്കുകയോ ചെയ്തില്ലെന്നും, ഇവിടെ അതെല്ലാം കേരളകർഷകരുടെ മണ്ടത്തരമായി കാഹളം മുഴക്കിയതും ഒന്നും കാര്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നില്ല, കേരള കർഷകൻ ഒരു  ഭാഗ്യവാനാണെങ്കിൽ അവരിൽ നിന്ന് മാത്രമേ എതിർപ്പിന് വേണ്ടി വാചകം ഉയരുകയുള്ളു." എന്ന അഭിപ്രായം എന്നും തുടരുന്നു. ആകട്ടെ, കേരളത്തിലെ കർഷകൻ ഇന്ന് ഭാഗ്യവാനാണോ? അതുപോലെ ചില തൊഴിലാളികൾ-" ആശാ വർക്കേഴ്സ് "എന്ന പേരിൽ രൂപംകൊണ്ടതായ  സ്ത്രീകളുടെ തൊഴിലാളി സമൂഹം ന്യായമായ തൊഴിൽപ്രതിഫലം ലഭിക്കാത്തതിന്റെ പേരിൽ കേരളസർക്കാർ ആസ്ഥാനത്തു അനേക ദിവസങ്ങളായി സമരം ചെയ്യുന്ന സംഭവം. അവർ നിരാഹാരസമരം നടത്തി. എന്നിട്ടും മന്ത്രിമാരോ ജനപ്രതിനിധികളോ തൊഴിലാളികൾ ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് പരിഹാരം കാണാനാഗ്രഹിച്ചിട്ടില്ല. സ്ത്രീ തൊഴിലാളികളുടെ ആവശ്യങ്ങളും അവകാശങ്ങളും എന്തെന്ന് കേരളസർക്കാർ കാണുവാനാഗ്രഹിക്കുന്നില്ല. കേരളത്തിലെ ജനങ്ങളെ വിഷമിപ്പിക്കുന്ന ഏതുവിധ സാമ്പത്തിക അധികാര ദുരുപയോഗം തട യൽ, കാർഷിക, വന ഉത്പാദനം ഭക്ഷ്യസുരക്ഷ, ഭൂനിയമം, കാർഷിക പാട്ടക്കാരാർ, ഭവനനിർമ്മാണം, താമസസ്ഥലം, പുരയിടങ്ങൾ എന്നിവ യുടെ കാര്യത്തിലുള്ള സുരക്ഷതയുള്ള പ്രോത്സാഹനം എന്നിങ്ങനെ ജനോപകാരപ്രദമായ നടപടികളാണ് സർക്കാർ ചെയ്യേണ്ടത്. നിലവിൽ കേരളത്തിലെ ജനങ്ങൾ നൽകുന്ന നികുതി- ഓരോരോ മാസങ്ങളും ഉയരുന്ന വൻ തുക- എങ്ങനെ ജനങ്ങൾ നൽകും? ജീവിതാവശ്യത്തിനു വേണ്ട ഇലക്ട്രിസിറ്റി ചാർജ് വർദ്ധനവ്, തുടങ്ങി ജനങ്ങൾക്ക് ശ്വാസം മുട്ടി ഇല്ലാതാക്കുന്ന ഭരണക്രമങ്ങൾ എങ്ങനെ ജനം സ്വീകരിക്കും?

കേരള കർഷകർ അവരുടെ ആവശ്യങ്ങൾ ഭരണകൂടവുമായുള്ള ഒരു സംഘർഷത്തിൽപ്പോലും തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുവാനും, തീരുമാനങ്ങൾ മുന്നോട്ട് നൽകാനും, അതിനു യോജിച്ച ഒരു ഉറച്ച ഒരു  നിലപാട് എടുക്കുവാനും നേരത്തെ പഠിച്ചിരുന്നില്ല. കേരളസംസ്ഥാനം രൂപം പ്രാപിക്കുന്നതിന് മുമ്പുള്ള കർഷകർ നേരിട്ട പ്രശ്നങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. മലബാർ പ്രദേശത്ത് കാലങ്ങൾക്ക് മുമ്പേ അനേകം കുടിയാന്മാരും കർഷകത്തൊഴിലാളികളും അവരുടെ കൃഷിഭൂമി, വീട്, വസ്തുക്കളുടെ നിയമാനുസൃത പാട്ടം എന്നിവ നിശ്ചയിക്കുന്നതിന് വേണ്ടി രക്തവും ജീവനും നൽകി സമരം ചെയ്തു. പക്ഷെ, ആ സമരവും അന്നത്തെ അധികാരിവർഗ്ഗത്തിന് അടിച്ചമർത്താൻ കഴിഞ്ഞു. 

കേരളത്തിലെ ജീവിതം ഇപ്പോഴും നരകമല്ലാതെ മറ്റൊന്നുമല്ല എന്ന ദുർഗതി ക്ഷണിച്ചുവരുത്തിയതുപോലെയാണ്. മിക്കവാറും ഏതുവിധ കാര്യങ്ങളും ഒരാൾക്ക് സ്വന്തമായി തെരഞ്ഞെടുക്കാം. എന്നാൽ, ഇന്ന് നമ്മുടെ കർഷകരെയും അവരുടെ നേട്ടങ്ങളെയും പെരുപ്പിച്ചു പറയുന്ന സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും ഇപ്പോൾ ഏതാണ്ട് അവരുടെ പിന്നണിസഹായം ആണെന്നും, വഴിയരുകിൽനിന്ന് അവ കർഷകരെ ബോദ്ധ്യപ്പെടുത്തി അഭിനന്ദിക്കുകയും ചെയ്യുന്നുവെങ്കിൽ അനേകം നഗരവാസികളുടെ കാര്യത്തിൽ അവർ പറയാത്ത മോശം മന:സാക്ഷി ഇതുമായി ബന്ധപ്പെട്ടിരിക്കുന്നില്ലേ? കേരളത്തിൽ കച്ചവടക്കാരുടെ ഡിസ്കൗണ്ട് ഷോപ്പിങ് ശക്തമാണ്. എന്നാൽ, കർഷകർ ആവശ്യപ്പെടുന്ന  കൃഷിവിഭവങ്ങൾക്ക് ഉയർന്ന വിലയാണെന്ന് പറഞ്ഞു അവരെയാകെ ശപിക്കുന്നു. എന്ത് സംഭവിക്കുന്നു? പൂവം പാടശേഖരങ്ങളിൽ നിന്നുള്ള ഏതാണ്ട് 600 ലധികം ഏക്കർ സ്ഥലത്തെ നെല്ല് കൊയ്തെടുത്തതെല്ലാം ഓരോ പറമ്പുകളിലും വഴിവക്കിലും മഴനനഞ്ഞു കിടന്നു, കുറെയേറെ നശിച്ചു പോയി. കൊയ്തെടുത്ത നെല്ല് മില്ലുടമകൾ നിസ്സാര വിലയ്ക്ക് കൈപ്പിടിയിലൊതുക്കാനും അതിന്റെ ലാഭം കൊയ്യാനും  ഒളിയുദ്ധം നടത്തുന്നതായി വാർത്ത പ്രചരിച്ചിരുന്നു. അവിടെ മില്ലുടമകൾ നെല്ല് കൊണ്ടുപാകാനുള്ള സമ്മതം കർഷകന്‌ നല്കിയിയാലും പിന്നീടതിനു വിപരീതമായി നിൽക്കും. ഇങ്ങനെയുള്ള ഒരു സംഭവം കുട്ടനാട്ടിൽ ഈയിടെ നടന്നതാണ്. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക്  ഒരു അവസാനപരിഹാരം കാണുവാൻ സർക്കാരോ കേരളത്തിലെ  ജനപ്രതിനിധികളോ താല്പര്യപ്പെടുന്നില്ല. അതിനുള്ള ഒരു പ്രതിവിധി കാണുന്നതിതാണ്, അവനവന്റെ കൈവശമുള്ള വിഭവങ്ങൾ കാത്ത് സൂക്ഷിക്കുക. കർഷകരുടെ ആവശ്യങ്ങളെ തുറന്നു പറയുക. എന്നാൽ സഹായികളായി കാണപ്പെടുന്ന ധാരാളം വ്യാജസുഹൃത്തുക്കളെയും  സൂക്ഷിക്കുക. ഇത്തരത്തിൽപ്പെട്ടവരാണ് ഈയിടെ കുട്ടനാട്ടിൽ മേൽ കുറിച്ച അനുഭവം ഉണ്ടാക്കിയത്.

കേരള വികസനമാതൃക -

നെൽകൃഷി പ്രതീക്ഷിക്കുന്ന ഭൂമി.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരളത്തിന്റെ വികസനവും ഒരുതരം ഉത്തരം കിട്ടാത്ത ചോദ്യമായിരിക്കുന്നു. കേരളത്തിന്റെ ചില  വികസന സാദ്ധ്യതകൾ ജീവിതസാഹചര്യങ്ങളിൽ നാം കൈവരിച്ച ഗണ്യമായ പുരോഗതിയെ വക്തമാക്കേണ്ടതാണ്. മറ്റു പല വികസിത രാജ്യങ്ങളുമായി താരതമ്മ്യപ്പെടുത്തുമ്പോൾ സാമൂഹിക വികസന സൂചകങ്ങളിൽ പ്രതിഫലിക്കണം. എന്നാൽ സർക്കാരിന്റെ ഭാഷയിൽ സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യയിലെ മറ്റുള്ള ഓരോ സംസ്ഥാനങ്ങളുമായി താരത്നമ്യപ്പെടുത്തുമ്പോൾ ഇപ്രകാരമാണ് പറയുന്നത്: ,"ഒരു സാമ്പത്തിക പ്രവർത്തനമായും, ഉപജീവനമാർഗ്ഗമാ യും, ഒരു പ്രധാനപ്പെട്ട വരുമാന ശ്രോതസ്സായും കൃഷിവികസനത്തിന് സംഭാവന നൽകിയിട്ടുണ്ട്. കർഷകൻ രാഷ്ട്രത്തിന് ഭക്ഷ്യ സുരക്ഷ നല്കുന്നയാളായും ഗ്രാമീണ ദരിദ്രരിൽ ഭൂരിഭാഗത്തിനും ഒരു പ്രധാന വരുമാന മാർഗ്ഗമായും കാണുന്നു. ഇതെല്ലാം കൃഷിവികസനത്തിന് സർക്കാർ സംഭാവന നൽകുന്നുവെന്ന പ്രചാരണമാണ്. ഇതിലെല്ലാം ഒതുങ്ങാത്ത രീതിയിൽ നിരവധി വ്യത്യസ്തതകളെ സംയോജിപ്പിച്ച് അടിസ്ഥാനമാക്കിയുള്ള സംയോജിത വികസനസൂചികയുടെ ചില സഹായത്തോടെയാണ് കേരളത്തിലെ വിവിധ ജില്ലകളിലെ കാർഷിക വികസനത്തിന്റെ നിലവാരം കണക്കിലെടുത്തതെന്നു കാണാം. കേരളത്തിലെ വിവിധ ജില്ലകളിലെ കാർഷികവികസനവും കാർഷിക വികസനത്തിന്റെ ഘടകങ്ങളും മനസ്സിലാക്കാൻ ഇന്ന് കർഷകർക്ക് ഇത്തരം വാർത്തകൾ എങ്ങനെ സഹായിക്കും?. നമുക്കറിയാം, കേരളം ആദ്യമായി ഇന്ത്യയുടെ സംസ്ഥാനങ്ങളിൽ ഒന്നായി ഉയർത്തപ്പെട്ടത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം 1945 മുതൽ 1956 വരെ ജനങ്ങൾ  കാത്തിരുന്ന ശേഷം ആണല്ലോ. അക്കാലത്തെ ജനങ്ങൾ സാമ്പത്തിക നിലയിൽ ഉയർന്ന നിലവാരം ഒന്നും കണ്ടിരുന്നില്ല. കൃഷിചെയ്തുണ്ടാ ക്കുന്ന വിഭവങ്ങൾ എല്ലാം വീട്ടാവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന പാരമ്പര്യം അവരെ സംരക്ഷിച്ചു..എന്നാൽ ഇന്നും കാർഷികരംഗത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്ന പ്രവണത കാണുന്നില്ല. വായുവും വെള്ളവും പോലെ കൃഷിഭൂമിയും ജനങ്ങൾക്ക് തടസമില്ലാതെ എന്നും ഉണ്ടായിരിക്കണം.

1957- ൽ അധികാരത്തിൽ വന്ന കമ്മ്യുണിസ്റ്റ് ഗവൺമെന്റിന് നേരെ എതിരായുള്ള പ്രതിപക്ഷം തികച്ചും കരുത്തുറ്റതായിരുന്നു. ശ്രീ. പട്ടം താണുപിള്ള, ശ്രീ പി. റ്റി. ചാക്കോ തുടങ്ങിയ പ്രഗൽഭമതികൾ അന്ന്  പ്രതിപക്ഷത്തിന് നേതൃത്വം നൽകി. വിദ്യാഭ്യാസരംഗത്തും കാർഷിക രംഗത്തും മാറ്റങ്ങൾക്ക് പദ്ധതിയിട്ട പരിഷ്‌ക്കാരങ്ങൾ കമ്മ്യുണിസ്റ്റ് സ്ഥാപിത താല്പര്യക്കാരെ വിറളി പീഡിപ്പിച്ചിരുന്നു. ഒന്ന്- കർഷകർ ഒരു കാര്യം മനസ്സിൽ ഉറപ്പിക്കുക. ജനാധിപത്യം ആരുടേയും കുത്തകയല്ല. കേരളത്തിൽ കർഷകരും കാർഷികഭൂമിയുടെ ഉടമസ്ഥസ്ഥിരതയും ഉറപ്പിക്കുവാൻ അടിപതറാതെ ഒരു ഒരു പ്രതിജ്ഞ എടുക്കണം. അന്ന്  ജനങ്ങളുടെ നേരെ ഭീകരാക്രമണം നടത്തിയ കേരളത്തിലെ ദുർഭരണം നടത്തിയ കമ്മ്യുണിസ്റ്റ് സർക്കാരിനെ, ജനം ഒരുമയോടെ ശക്തമായി രാജിവയ്ക്കാൻ  ആവശ്യപ്പെട്ടിട്ടും പിടിച്ചു നിന്നവരെ പിടിച്ചു മാറ്റിയ അനുഭവം, ജനങ്ങൾ വലിയ പ്രതിജ്ഞ ചെയ്തു,"കല്ലറയാണെ കട്ടായം, പകരം ഞങ്ങൾ ചോദിക്കും". കേരളത്തിലെ കർഷകനും, കേരളത്തിൽ നിന്ന് വിദേശത്തു ജോലി ചെയ്യുന്ന മലയാളികളും കേരളത്തിന്റെ സ്വന്തമാണ്. "പ്രവാസിമലയാളി" എന്ന വാക്ക് ആധുനിക കേരളത്തിൽ  രാഷ്ട്രീയക്കാരുടെ തലച്ചോറിൽനിന്നുയർന്ന പകയുടെ പദമാണ്. ഇന്ന് യുവജനങ്ങൾക്കും കർഷകർക്കും തങ്ങൾ ജനിച്ച മാതൃരാജ്യം കേരളം തങ്ങളുടെ സുരക്ഷിത ഭവനമാക്കി മാറ്റണ്ടതായ ഉത്തരവാദിത്വം നാം സ്വയം മനസ്സിലാക്കി എന്ന പ്രതിജ്ഞ എടുക്കണം. //- 

*********************************************

   *************************************************************              

                   Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
e-mail id: george.kuttikattu@yahoo.com

*************************************************            

Freitag, 25. April 2025

ധ്രുവദീപ്തി // Life-Death-// നല്ല ഇടയൻ ഫ്രാൻസിസ് മാർപാപ്പയ്ക് ഹൃദയം നിറഞ്ഞ സ്മരണകളിലൂടെ ആദരാജ്ഞലികൾ നേരുന്നു


              ധ്രുവദീപ്തി // Life-Death-// 

നല്ല ഇടയൻ ഫ്രാൻസിസ് മാർപാപ്പയ്ക് 

ഹൃദയം നിറഞ്ഞ സ്മരണകളിലൂടെ ആദരാജ്ഞലികൾ നേരുന്നു-

 //ആദരാജ്ഞലികൾ// 

വിശുദ്ധ വാരത്തിൽ ദൈവസന്നിധിയിലേയ്ക്ക് പോകുന്നതിനു മുമ്പ്  വത്തിക്കാനിൽനിന്നും  ലോകജനതയോടു ഈസ്റ്റർ ആശംസകൾ നേർന്ന്  എന്നേയ്‌ക്കുമായിവിടപറഞ്ഞ,   ഫ്രാൻസിസ് മാർപാപ്പ-  

ഏപ്രിൽ 20 -2025 -ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ
 ഈസ്റ്റർ ദിനാശംസകൾ നേരുന്ന നിമിഷം.


2025 ഏപ്രിൽ 21 ന് യൂറോപ്യൻ സമയം രാവിലെ 0 7. 35 ന്  
ഫ്രാൻസിസ് മാർപാപ്പ ദൈവസന്നിധിയിലേയ്ക്ക് 
എന്നേയ്ക്കുമായി നമ്മിൽനിന്നും വിടപറഞ്ഞു. മരണത്തിന് കുറെ മണിക്കൂറുകൾക്ക് മുമ്പ് ലോകജനങ്ങളെ വത്തിക്കാനിൽ നിന്നും സ്‌നേഹവും ഈസ്റ്ററിന്റെ അഭിവാദനങ്ങളും അറിയിച്ചിരുന്നു. ഒരു നിത്യവേർപാടിന്റെ വിടപറയലിനുള്ള പ്രത്യക്ഷപ്പെടലാണെന്ന് ആർക്കും കരുതാനായില്ല.. വത്തിക്കാൻറെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 1.4 ബില്യൺ കത്തോലിക്കരുടെ തലവൻ 88 വയസ്സിൽ മരിച്ചു. ഏപ്രിൽ 21-)0 തിയതി രാവിലെ 7:35 ന് 
 ഫ്രാൻസിസ് മാർപാപ്പസ്വർഗ്ഗപിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി.

 അദ്ദേഹത്തിന്റെ മുഴുവൻ ജീവിതവും ദൈവത്തെയും സഭയെയും സേവിക്കുന്നതിനായി സമർപ്പിച്ചിരുന്നു. പ്രത്യേകിച്ച് ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും, കഷ്ടതയുടെ കണ്ണീർ പൊഴിക്കുന്നവരുടെയും പ്രയോജനത്തിനായി, വിശ്വസ്തതയോടും ധൈര്യത്തോടും സാർവത്രിക സ്നേഹത്തോടും കൂടി സുവിശേഷത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കി ജീവിക്കാൻ അദ്ദേഹം നമ്മെ പഠിപ്പിച്ചു. ലോകത്തിലുള്ള എല്ലാ മനുഷ്യരും തമ്മിൽ കൂടുതൽ അടുപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കണമെന്നും, സാർവ്വത്രികമായ പൊതുനന്മയെ ഉചിതമായി അന്വേഷിച്ചറിയുവാനും ഫലവത്തായി സ്വീകരിക്കാനും രാഷ്ട്രസമൂഹങ്ങൾ തമ്മിൽ ഒരുമിക്കേണ്ടതാണെന്നും തങ്ങളുടെ ഭരണത്തിലുള്ള പൗരന്മാരുടെ പരിപൂർണ്ണമായ മാനുഷികസമഗ്രത ആഗ്രഹിക്കുവാനും അത്  പുലർത്തണമെന്നും ഫ്രാൻസിസ് മാർപാപ്പ എന്നും സന്ദേശം നൽകിയിരുന്നു.   

 കത്തോലോലിക്ക സഭയുടെ ചരിത്രത്തിൽ ആകെയുള്ള മാർപാപ്പാമാരിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ജീവിത ശൈലിയായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതം കാഴ്ചവച്ചത്. ഇപ്പോൾ നമ്മുടെ പ്രിയങ്കരനായ ഫ്രാൻസിസ് മാർപാപ്പ നമ്മോടെല്ലാം എന്നേയ്‌ക്കുമായി ഗുഡ് ബൈ പറഞ്ഞു ദൈവസന്നിധിയിലേക്ക് യാത്രയാകുന്നു. 
//ആദരാജ്ഞലികൾ// 

                  *************************************************************                    
                   Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

*************************************************            

Sonntag, 6. April 2025

ധ്രുവദീപ്തി // Religion // Liturgy // നിരീക്ഷണം // സീറോ മലബാർ സഭ ഭിന്നതയെ അഭിമുഖീകരിക്കുകയാണോ? -George Kuttikattu-

  ധ്രുവദീപ്തി//Religion //Liturgy//നിരീക്ഷണം //  

സീറോ മലബാർ സഭ 

ഭിന്നതയെ

 അഭിമുഖീകരിക്കുകയാണോ?

-George Kuttikattu-

-സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക . എറണാകുളം 

 സീറോ-മലബാർ പള്ളി- 

"അധികാരം പൈശാചികം, അതിനുള്ള കഴിവ് ആത്മീയതയല്ല.ഐക്യം കാത്തുസൂക്ഷിക്കുക എന്നത് "ഭക്തമായ ഉപദേശമല്ല, മറിച്ച് ഒരു കടമയാണ്," ഫ്രാൻസിസ് മാർപാർപ്പ ഓർമ്മിപ്പിച്ചു - "പ്രത്യേകിച്ച് അനുസരണം വാഗ്ദാനം ചെയ്യുന്ന പുരോഹിതന്മാരിൽ നിന്ന് വിശ്വാസികളായ ആളുകൾ ദാനത്തിൻ്റെയും സൗമ്യതയുടെയും മാതൃക പ്രതീക്ഷിക്കുന്നു."  പ്രതിസന്ധികളിലും തളരാൻ സീറോ മലബാർ സഭ അനുവദിക്കരുത്, ക്ഷമയോടെയിരിക്കണമെന്നും മുൻവിധിയിലും ശത്രുതയിലും സ്വയം അടഞ്ഞുപോകരുതെന്നും മാർപാപ്പ തുടർന്ന് എല്ലാ വിശ്വാസികളെയും അഭിസംബോധന ചെയ്തു. കേരളം "തൊഴിൽ ഖനിയാണ്!"   "ഭാവിയിലും ഇത് തുടരാൻ നമുക്ക് പ്രാർത്ഥിക്കാം." : ഫ്രാൻസിസ് മാർപാപ്പ.


 ആത്മീയതയെപ്പറ്റി കൂടെക്കൂടെ എങ്ങനെയാണെഴുതേണ്ടതെന്ന് വായനക്കാർ തന്നെ വിവരിച്ചു തരേണ്ട ഒരു ഘട്ടത്തിലാണ് ഇപ്പോൾ ഈ വിഷയം എന്നെ എത്തിച്ചിരിക്കുന്നത്. ഇതെല്ലാം ദൈവത്തിന്റെ ഇഷ്ടത്താൽ നയിക്കപ്പെട്ടവയാണെന്ന് പറഞ്ഞാൽ അനുചിതമാവുമോ എന്നും അറിഞ്ഞുകൂടാ. ഇക്കാര്യത്തിൽ മഹാത്മാ ഗാന്ധി എഴുതിയ ഒരു കാര്യം വായിച്ചത് ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നു: "ലോകത്തിന്റെ ഈശ്വര വിശ്വാസത്തെ ഞാൻ എന്റേതാക്കിയിരിക്കുന്നു. എന്റെ ഈ വിശ്വാസം തുടച്ചു നീക്കാനാവാത്തതിനാൽ ആ വിശ്വാസത്തെ എന്റെ അനുഭവതുല്യമായി ഞാൻ കണക്കാക്കുന്നു. എന്നാലും വിശ്വാസത്തെ അനുഭവമെന്നു പറയുന്നത് സത്യവിരുദ്ധമായി വ്യാഖ്യാനിക്കപ്പെടാമെ ന്നതിനാൽ എന്റെ ഈശ്വരവിശ്വാസത്തെ വിവരിക്കാൻ എനിക്ക് ഒരു  വാക്കില്ലെന്നു പറയുകയാവും ശരി." ഇത് മഹാത്മാ ഗാന്ധിയുടെ ചിന്ത യാണ്. അതായത്, ഇന്ന്, ഏകപക്ഷീയ യാഥാർത്ഥ്യത്തിന് ഒരു നിയമ കോടതിയിൽ എന്ത് വിലയാണ് ഉണ്ടാവുക എന്ന ചിന്ത ക്രിസ്ത്യൻ സഭാവിഭാഗമായ സീറോമലബാർ സഭയിൽ ഉണ്ടോ എന്ന് മറ്റൊരാൾക്ക് അവയെപ്പറ്റി കൂടുതൽ വിവരം കിട്ടിയെന്നു വരാം, അങ്ങനെയെങ്കിൽ വെളിപ്പെടുത്തലിന്റെ പേരിൽ സ്വയം അയാൾക്ക്  സമാധാനിക്കാം. ഞാൻ ഇവിടെ കുറിക്കുന്ന ചില കാര്യങ്ങളെ അടിസ്ഥാനമാക്കി എന്നെ എതിർവിസ്താരം നടത്തുകയാണെങ്കിൽ അയാൾക്ക് ഒരു പക്ഷെ മുമ്പ്  അവയെപ്പറ്റി കൂടുതൽ വിവരം കിട്ടിയെന്ന് ഊഹിക്കാം.. ഇനി മുകളിൽ തലക്കെട്ടായി കുറിച്ചിരിക്കുന്ന വിഷയത്തിലേക്ക് കടക്കാം.

അടുത്ത കാലങ്ങളിൽ ഈ ചോദ്യം വീണ്ടും ഉയർന്നു വരാം. എന്നാൽ കേരളത്തിലെ സീറോമലബാർ സഭയിൽ ഒരു പിളർപ്പിനുള്ള സാദ്ധ്യത എത്തിയിരിക്കുന്നു, അല്ലെങ്കിൽ സംഭവിക്കാൻ പോകുന്നു എന്ന പല അഭിപ്രായങ്ങൾ സഭാംഗങ്ങളിൽ നിന്ന് കേൾക്കുന്നു. ഒരു വശത്തു ഈ  സഭയിലെ മെത്രാന്മാരും മറുവശത്ത് അനേകം വൈദികരും വിശ്വാസി സമൂഹവും തമ്മിലുള്ള തർക്കത്തിന് ഒരു ശരി പരിഹാരം കണ്ടെത്തൽ ഉണ്ടായിട്ടില്ലെങ്കിൽ സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും സഭയ്ക്ക് ആകെമാനം നൽകേണ്ടിയിരുന്ന സുരക്ഷാനടപടിക്ക് തീവ്രവീഴ്ച്ചയും  ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കാം. ഒന്ന് രണ്ടു വർഷങ്ങൾക്ക് മുമ്പ് ഈ നടപടിക്രമങ്ങൾ ഉണ്ടാകേണ്ടതായിരുന്നു. കഴിഞ്ഞ ജനുവരിയിൽ നടന്ന സീറോമലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ തെരഞ്ഞെടുപ്പോടുകൂടി ബിഷപ്പ് റാഫേൽ തട്ടിൽ സഭാ മേജർ ആർച്ച്  ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. സഭാംഗങ്ങളിൽ നല്ല പ്രതീക്ഷയും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഫ്രാൻസിസ് മാർപാപ്പ മാർ റാഫേൽ തട്ടിലിനെയും സീറോമലബാർ സഭയിലെ പ്രധാനപ്പെട്ട പല അംഗങ്ങളെയും അല്മായരുടെ പ്രതിനിധിസംഘത്തെയും സ്വീകരിച്ചു വത്തിക്കാനിൽ ചർച്ചകൾ നടത്തിയതുമാണ്. പിന്നീടെന്ത് സംഭവിച്ചു.?

വി. കുർബാന അപ്പിക്കുന്നത് അർപ്പിക്കുന്നവരുടെ പുറകോ മുഖമോ ഉപയോഗിച്ച് ആരാധിക്കണമോ? ഈ വിഷയമാണ് ഇന്ത്യയിലെ സീറോ മലബാർ സഭയെ ആഴത്തിലുള്ള സംഘർഷത്തിലേക്ക് തള്ളിവിട്ടത്. ഫ്രാൻസിസ് മാർപാപ്പ പ്രശ്നവിഷയം ചർച്ചചെയ്യുവാൻ അയച്ച ദൂതൻ ബിഷപ്പ് സിറിൾ വാസിലിന് നേർക്ക് കേരളത്തിൽ വന്നപ്പോൾ കോഴി മുട്ടകൾ എറിഞ്ഞു ആക്ഷേപിച്ച സംഭവുമുണ്ടായി. ഒരു വിശദീകരണം നൽകാനുള്ള വത്തിക്കാൻ അന്ത്യശാസനം ഉടൻ അവസാനിച്ചു. അന്ന് റോം ബഹിഷ്‌കരിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന വാർത്ത പുറത്തുവന്നു. എന്നിരുന്നാലും ഇക്കാലത്തു മതവിദഗ്ദ്ധരായ ആരും തന്നെ ഇപ്രകാരമുള്ള ഭിന്നതയെ യാഥാർത്ഥ്യബോധമില്ലാത്ത ഒരു പ്രവർത്തിയായി കണക്കാക്കുന്നില്ല. അതുമാത്രമല്ല, അധികമാരും കൂടുതൽ ഒന്നും അറിയാത്ത ഇന്ത്യൻ "തോമസ് ക്രിസ്ത്യാനികളുടെ പശ്ചാത്തലം "ഇന്ന് വിശദീകരിക്കുന്നു. യേശുക്രിസ്തു ശിഷ്യന്മാരോട് ചേർന്ന് തന്റെ അവസാന ഭക്ഷണം കഴിക്കുമ്പോൾ പറഞ്ഞകാര്യങ്ങൾ ശിഷ്യന്മാർക്ക് അഭിമുഖമായിരുന്നോ, അതോ യേശു അവർക്ക് നേരെ പുറക് തിരിഞ്ഞു സംസാരിച്ചോ? "... ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ " എന്ന് പുറക് തിരിഞ്ഞു നിന്നാണോ യേശു പറഞ്ഞത്? വിശ്വാസികൾ എന്നും  ആഗ്രഹിക്കുന്നത് അവർക്കഭിമുഖമായി വിശുദ്ധ കുർബാന ആരാധനക്രമങ്ങൾ വേണമെന്നാണ്. 

സാമ്പത്തിക തട്ടിപ്പ് 

പിശാച് ഇഴയുന്നത് കൃത്യമായി ഇവിടെയാണ്. ദൈവവും മനുഷ്യരുമാ യുള്ള ഐഖ്യത്തിനായി നിലകൊള്ളുന്ന കൂദാശയാണ് വി.കുർബാന എന്ന കൂദാശ കർമ്മം. സഭയിലെ മെത്രാന്മാരും പുരോഹിതരും വി. കുർബാനയോടുള്ള ബഹുമാനക്കുറവ് കാണിക്കുന്നതിന് അനേകം ഉദാഹരണങ്ങൾ പറയാൻ കഴിയും. കത്തോലിക്കാ സഭയുടെ കാനോൻ നിയമം (സഭാ ഭരണഘടന) നിർദ്ദേശിച്ചിരിക്കുന്നത് വിശ്വാസികൾ ആഗ്രഹിക്കുന്ന കൂദാശകർമ്മങ്ങൾ നടത്തുന്നതിന് പ്രതിഫലമായിട്ട്, ഉദാ: നേർച്ച വിശുദ്ധ കുർബാന, അതുപോലെ മറ്റു വിവിധതരം കൂദാശ കർമ്മങ്ങൾ നടത്തുന്നതിന് വിശ്വാസികളിൽനിന്നും പ്രതിഫല പണം ഈടാക്കരുത് എന്ന് എഴുതപ്പെട്ടിരിക്കുന്നു. ഇപ്പോൾ ഓരോരോ ഇടവക  പള്ളികളിലും സൂപ്പർമാർക്കറ്റിൽ ഉപയോഗവസ്തുക്കളുടെ വില്പന വില എത്രയാണെന്ന് എഴുതി വച്ചിരിക്കുന്നതുപൊലെ, വ്യത്യസ്തപ്പെട്ടതായ  പേരിൽ അർപ്പിക്കപ്പെടുന്ന നേർച്ച കുർബാനയുടെ വില്പനവില എഴുതി വച്ചിരിക്കുന്നു. വിശ്വാസികളിൽനിന്നും സാമ്പത്തികത്തട്ടിപ്പുകൾ  നടത്തുന്നത് ആത്മീയതയുടെ പേരിൽ, അത് തുറന്ന പൈശാചിക പ്രവർത്തനമാണ്. വിശ്വാസികളെ, വൈദികർ സഭാനിയമത്തെയാകെ ബഹിഷിഷ്ക്കരിച്ചു നുണയുടെ ദൈവശാസ്ത്രം പ്രചരിപ്പിക്കുന്നു എന്നതാണ് ഈ പ്രവർത്തി.   

വിശുദ്ധ കുർബാന ഒരു ബലിയാണ്.

സാധാരണ എല്ലാ ദിവസവും പള്ളിയിൽ പോകുന്ന ഒരാളിന് ഇപ്പോൾ ആരാധനാക്രമതർക്കം സഭയിലെ ആരാധനയെക്കുറിച്ചു കാണുന്നത് അടിസ്ഥാനപരമായി വ്യത്യസ്തമായ മറ്റൊരു ധാരണയിലാണ് എന്നാണ്  അതിന്റെ വഴികൾ ചൂണ്ടിക്കാണിക്കുന്നത് എന്ന് മനസ്സിലാക്കാം. മുൻ കാലങ്ങളിൽ കുർബാന ഒരു ബലിയാണെന്ന ദൈവശാസ്ത്രപരമായ ധാരണയോടെയാണ് പിൽക്കാല സീറോമലബാർസഭയിലും കണ്ടത്. അതായത്, കുർബാന മുൻകാലങ്ങളിലെന്നും ലത്തീൻ കുർബാനയിൽ നടന്നതുപോലെ അൾത്താരയുടെ മുന്നിൽ പുരോഹിതനോടൊപ്പമാണ് ആഘോഷിച്ചിരുന്നത്. മറുവശത്ത് കാണുന്നതിങ്ങനെ:  വത്തിക്കാൻ ദൈവശാസ്ത്രപ്രകാരം , വി. കുർബാനയെ യേശു തന്റെ അവസാനം അനുയായികളുമായി പങ്കിട്ട ഭക്ഷണമായി സ്ഥാപിക്കുകയും തന്റെ ഓർമ്മയ്ക്കായി അവരോട് അത് ചെയ്യുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. കുർബാനസമയത്ത് വൈദികൻ ആളുകളിലേക്ക് തിരിയുന്നത്  അതുകൊണ്ടാണ്. 

എന്നിരുന്നാലും, 2024 ജോൺ 9ന് എറണാകുളം-അങ്കമാലി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ  ബിഷപ്പ് ബോസ്‌കോ പുത്തൂർ  ഒപ്പിട്ടിട്ടുള്ള അന്ത്യശാസനം അടങ്ങിയ കത്ത് സഭയുടെ സൂയി ജൂറിസ് സീറോ മലബാറിന്റെ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പുറത്ത് വിട്ടതിനെത്തുടർന്ന് പെട്ടെന്ന് സംഘർഷം ഉടലെടുത്തു. രൂപതയിലെ ഏതാണ്ട് 450 വൈദികരും 500,000 വിശ്വാസികളും ഈ സഭയുടെ സിനഡ് അംഗീകരിച്ച നടപടിക്രമങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ, ആരാധനാക്രമതർക്കം പതിറ്റാണ്ടുകളായി തുടരുന്നതാണ്. ഒരു കാര്യംകൂടുതൽ സമീപകാല- പാരമ്പര്യമനുസരിച്ച്, പുരോഹിതർ മുഴുവൻ സമൂഹത്തിലും എന്നും  ജനങ്ങളെ അഭിമുഖീകരിക്കുന്നുണ്ടല്ലോ. പഴയ പാരമ്പര്യമനുസരിച്ച് പുരോഹിതർ ആളുകൾക്ക് പിറകിൽ നിന്ന് ആഘോഷിക്കുന്നു. അത്, എന്തായിരുന്നാലും 2021 ഓഗസ്റ്റിൽ നടന്ന ഒരു സിനഡ്, കുർബാനയുടെ ആദ്യപകുതിയിൽ ജനങ്ങളോട് മുഖം കാണിച്ചും പിന്നീട് ആളുകൾക്ക് പുറകിലുമായി ആഘോഷം നടക്കുമെന്ന് തീരുമാനിച്ചു. ഇക്കാര്യത്തെ വിമർശിച്ചുകൊണ്ട് ലോകമാദ്ധ്യമങ്ങൾപോലും പ്രതികരിച്ചിരുന്നു. ഉദാ : അമേരിക്കൻ കാത്തലിക്ക് വാർത്ത വെബ്‌സൈറ്റ് ദി പില്ലർ റിപ്പോർട്ട്  ചെയ്തത് ഇപ്രകാരമാണ്: "സീറോ മലബാർ സഭയിലെ ഏറ്റവും വലുതും ജനസംഖ്യയുള്ളതുമായ അതിരൂപത എറണാകുളം-അങ്കമാലി രൂപത ആണ്. ഈ രൂപതയിൽ സിനഡിന് ശക്തമായ എതിർപ്പ് നേരിടേണ്ടിയും വന്നു. അവിടെയുള്ള മിക്ക വൈദികരും മുഖാമുഖം വി. കുർബാന ആഘോഷം നിയമാനുസൃതമായ ഒരു ഓപ്‌ഷനായി അംഗീകരിക്കാൻ ആഗ്രഹിക്കുന്നു." ഈ പ്രതികരണം ഇന്നും ശക്തമാണ്. 

നടുവിൽ:   ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി.
അദ്ദേഹത്തിൻ്റെ വലതുവശത്ത്
സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ.

സംഘർഷത്തിന്റെ ആരവം ശക്തിപ്പെടുന്നു.

ലോകമെമ്പാടുമുള്ള സുറിയാനി പാരമ്പര്യമുള്ള കത്തോലിക്കർ ഇന്ന്  അവകാശപ്പെടുന്ന സെന്റ് തോമസ്സിന്റെ തിരുനാൾ ജൂലൈ 3 മുതൽ എന്ന കാര്യം- ഏഷ്യാനെറ്റ് ന്യൂസ്- അത് പ്രകാരം, " ഈ അന്തിമ കല്പന പാലിക്കാത്തതുമായ വൈദികർ ജൂലൈ 3 മുതൽ ലിറ്റുർജിയിൽ നിന്ന് വിട്ടുപോന്നതായി കണക്കാക്കും"- നാല് പേജുള്ള ഒരു അന്തിമവാചകം മുന്നറിയിപ്പ് നൽകുന്നുണ്ട്. അവരുടെ നിലപാട് "ഭൃഷ്‌ക്കരണത്തിൽ കലാശിക്കുന്ന കടുത്ത ഭിന്നതയായി കാനോനികമായി നിർവചനം നടത്തിയിരിക്കുന്നു. " ഈ വൈദികരെ 2024 ജൂലൈ 4 മുതൽ കൂടുതൽ മുന്നറിയിപ്പില്ലാതെ പൗരോഹിത്യ ശുശ്രൂഷയിൽനിന്ന് ഒഴിവാക്കും. അത് തുടരുന്നതിങ്ങനെ: "പൗരോഹിത്യ പ്രവർത്തനങ്ങൾ തുടർന്ന് നിർവഹിക്കുന്നതിൽ നിന്ന് സഭ വിലക്കിയിട്ടുള്ള പുരോഹിതന്മാർ നടത്തിക്കൊടുത്ത വിവാഹങ്ങൾ അസാധുവാണ്." എന്ന് കത്തിന്റെ രചയിതാവ് കുറിച്ചിരിക്കുന്നു. ഇതിന്റെ പേരോ ആത്മീയത? 

മേൽ കുറിച്ചിരിക്കുന്ന സംഭവങ്ങളിൽ വിമർശകരിൽ നിന്നുണ്ടായ തിരിച്ചടി രൂക്ഷമായിരുന്നു."ആർച്ചു ബിഷപ്പ് ബോസ്‌കോ പുത്തൂരിനെ രൂപതയിൽ നിന്ന് പുറത്താക്കി"യതായി യൂണിയൻ ഓഫ് കാത്തലിക് ഏഷ്യൻ ന്യൂസ് (UCAN) റിപ്പോർട് ചെയ്തിരുന്നു. അതിനു സമാനമായ മറ്റു വാർത്തകൾ അല്മായ അസോസിയേഷൻ വക്താക്കളും പറഞ്ഞിരുന്നു. ഇതിനെല്ലാം പുറമെ, കൊച്ചിയിലെ ബിഷപ്പിന്റെ ആസ്ഥാനത്തിനു മുൻപിൽ ചിലർകൂടി സിനഡ് സർക്കുലറിന്റെ പകർപ്പുകൾ കത്തിച്ചു. കൂടാതെ അതിരൂപതയിലെ വൈദിക സമിതിയുടെ പ്രതിനിധി ഫാ. കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞതായി "വൈദികർ ഒരു സർക്കുലർ വഞ്ചനാത്മകമായി പ്രസിദ്ധീകരിച്ചതിനാൽ വിശ്വാസികൾ അവയെ  വായിക്കില്ല". ഈ "അന്ത്യശാസന"ത്തിനെതിരായി ഉന്നയിക്കപ്പെട്ട ഒരു അടിസ്ഥാന ആരോപണം എന്നതിനെ വിശേഷിപ്പിച്ചു. സിനഡ് യോഗം നടന്നശേഷം ഔദ്യോഗിക സർക്കുലർ പ്രസിദ്ധീകരിക്കണം എന്നതിന്  മുൻ‌തൂക്കം ഉണ്ടെന്ന് കാണുന്നു.എന്നിരുന്നാലും, സിനഡ് സമ്മേളനം നടക്കുന്നതിന് അഞ്ചു ദിവസം മുമ്പ് ഇത്തരമൊരു സർക്കുലർ അവർ പ്രസിദ്ധീകരിച്ചത് സിൻഡിലുള്ള വിശ്വാസ്യതയേയും ഇല്ലാതാക്കും,  നഷടപ്പെടുത്തും. 

കഴിഞ്ഞ നാളുകളിൽ ഉണ്ടായ ചില സംഭവങ്ങൾ നോക്കാം. 2025 ജനവരി 10-)0 തിയതി സീറോ മലബാർ സഭയുടെ ആസ്ഥാനമായ കൊച്ചിയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുന്നിൽ, സിനഡ് യോഗം നടക്കുമ്പോൾ, 21 വൈദികർ നിലയുറപ്പിച്ചത് പൊതു വാർത്തയായി. പിറ്റേദിവസം അതിരൂപതാ ആസ്ഥാനത്ത് അതിക്രമിച്ചു കയറിയതായ വിവരം പോലീസ് ശ്രദ്ധയിൽപ്പെട്ടപ്പോൾ, ആ പ്രകടനക്കാരെ അവിടെ നിന്നും പിരിച്ചുവിടാൻ പോലീസ് ഇടപെട്ടു. അവരിൽ വൈദികരും ഉൾപ്പെട്ടിരുന്നു. അവരെ പോലീസ് വാക്കാൽ അധിക്ഷേപിക്കുകയും വളരെ പരുഷമായി പെരുമാറിയതും വാർത്തയായി. അന്ന് പ്രകടനം നടത്തിയ വൈദികർക്കും കടുത്ത പരിക്കുകളുണ്ടായി. ഇതിനാൽ ഈ  കേസ് കോടതിയിൽ കൊണ്ടുപോകാനും തീരുമാനമായിരുന്നു.


വൈദികനെ പോലീസ് 
വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യം.

അനേക തവണ ആവർത്തിച്ച കോലാഹലത്തിന്റെ പശ്ചാത്തലം അടിസ്ഥാനപ്പെടുത്തി സീറോ-മലബാർ സഭയുടെ സിനഡ് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ എറണാകുളം-അങ്കമാലി രൂപതയുടെ പുതിയ അഡ്മിനിസ്ട്രേറ്റർ ആയും നിയമിച്ചു. സഭയിലെ സമാധാനത്തിന്റെ അടയാളമെന്ന നിലയിൽ അതിരൂപത വൃത്തിയാക്കാനും പ്രതിഷേധം ഉള്ള എല്ലാവരെയും ശല്യപ്പെടുത്താതെ അവരവരുടെ വീടുകളിലേക്ക് പോകാൻ അനുവദിക്കാനും അദ്ദേഹം പോലീസ് സുരക്ഷാസേനയോട് ആവശ്യപ്പെട്ടിരുന്നു എന്നാണു പുറത്തുവന്ന വിവരങ്ങൾ. ചില വിമത പുരോഹിതർ അത് സ്വാഗതം ചെയ്തതായി അറിഞ്ഞു. ജനുവരി- 11- ന്  നടന്ന സംഭവങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുവാൻ സി സി ടി വി ദൃശ്യങ്ങൾ വിശകലനം ചെയ്യുമെന്നും ആർച്ച് ബിഷപ്പ് പാംപ്ലാനിയും വാഗ്ദാനം ചെയ്തിരുന്നു. ഇതിനിടെ പ്രതിഷേധക്കാർ, സീറോമലബാർ സഭയുടെ നിയന്ത്രാണാധികാരം മേജർ ആർച്ച് ബിഷപ്പ് തട്ടിൽ ഉടൻ ഏറ്റെടുക്കണമെന്നും, നിർദ്ദേശം മാർപാപ്പയുടേതാണെന്നും ഉറപ്പിച്ചു പറഞ്ഞു. എന്നിരുന്നാലും ആരാധനക്രമം സംബന്ധിച്ച കാര്യത്തിൽ ക്രിസ്തീയതയുടെയും ആത്മീയതയുടെയും നിലനിൽപ്പിന് ഇപ്പോഴും ഭീഷണികൾ മുഴങ്ങുന്നു.


സീറോ മലബാർ സഭാ കേന്ദ്രം, കൊച്ചി 

മാദ്ധ്യമവാർത്തകൾ വിവിധ കാര്യങ്ങൾ തുറന്നു വിട്ടു. വിമർശകരിൽ നിന്നുള്ള തിരിച്ചടി വളരെ രൂക്ഷമായിരുന്നു. കുർബാനയ്ക്കിടെയിൽ  ചിലർക്കുവേണ്ടി ചൊല്ലുന്ന പ്രാർത്ഥന ഉണ്ടാകരുതെന്നും, മാർപാപ്പയ്ക് വേണ്ടിയുള്ള പ്രാർത്ഥന നിലനിറുത്തും എന്നൊക്കെ പ്രതിഷേധം ഉണ്ടായി. സംഘർഷം പരിഹരിക്കുന്നതിനുള്ള നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. അത് പക്ഷെ, പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഇത്രയേറെ സഭാ വിശ്വാസികളും അവർക്കൊപ്പം നിൽക്കുന്ന വൈദികരും എന്നത് ഒരു ചെറിയ കാര്യമല്ല. ഏകീകൃത കുർബാന അടിച്ചേൽപ്പിക്കാൻ മുന്നിട്ട് നിൽക്കുന്ന ബിഷപ്പുമാരുടെ നിലപാടിനെ എതിർക്കുന്ന സിനഡിൽ ഉള്ള ഒരു വിഭാഗം സ്വരം ഉയരാത്തവരുമുണ്ട്. എങ്കിലും അല്മായരുടെ ഉള്ളിൽ ഒരു ചോദ്യം തീക്കനൽപോലെ ചുട്ടുപൊള്ളുന്നു. സിനഡ് ഇനി ഒരു പരിഹാരം കാണുമോ? കുറെ നാളുകളായി സീറോമലബാർ സഭ എല്ലാ ഇടവകകളും പല വാർഡുകളാക്കി തിരിച്ചു ഓരോരോ പേരിൽ ഇടവകാംഗങ്ങളുടെ "കൂട്ടായ്മ" ഉണ്ടാക്കിയിരിക്കുന്നു. സഭാനേതൃത്വം ഇതിലൂടെ ആഗ്രഹിക്കുന്നത് ഏതു കാര്യങ്ങളാണ് ?. ഇടവക അംഗങ്ങൾ ആഗ്രഹിക്കുന്നത് അവർക്കഭിമുഖമായി വിശുദ്ധ കുർബാന ആരാധന ക്രമങ്ങൾ വേണമെന്നാണ്. ഇടവകയിലെ വിശ്വാസികളുടെ കൂട്ടായ്‌മ സഭാനേതൃത്വങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ മെത്രാന്മാരും വിശ്വാസ സമൂഹവുമായി ഐഖ്യം- അവർ പറയുന്നില്ല. അതോ, സഭയിൽ കൂട്ട ബഹിഷ്‌കരണം പ്രതീക്ഷിക്കേണ്ടതുണ്ടോ ?  

വർഷങ്ങളായി ലക്ഷക്കണക്കിന് വിശ്വാസികളുടെ ആത്മീയജീവിതം ഭാരപ്പെടുത്തുന്ന ആരാധനാക്രമതർക്കം പരിഹരിക്കുന്നതിൽ സീറോ മലബാർ സഭ നേതൃത്വം പരാജയപ്പെട്ടു. 2025 ജനുവരിയിൽ രാജ്യത്തെ നടുക്കിയ ദുർബലമായ സംഭവങ്ങൾ സമൂഹത്തിനുള്ളിൽ തുടർന്ന്  വ്യാപകമായി ചർച്ചകൾക്ക് കാരണമാക്കി. ഉഷ്ണമേഖലാ കാലാവസ്ഥയും അതിന്റെ ഈർപ്പവും ചൂടും അടിച്ചമർത്തുന്നതായ ഒരു കാലാവസ്ഥ സീറോമലബാർസഭയിലും അവസാനിക്കുന്നില്ല. ആരാധനക്രമതർക്കം കാരണം വിശ്വാസികൾ തളരുകയാണ്. അവസാനമായി സൗഹൃദവും സമാധാനവും വിജയിക്കുമെന്ന് പ്രതീക്ഷിക്കാമോ? //-

**************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

****************************************************************************

Dienstag, 25. März 2025

ധ്രുവദീപ്തി: Religion // നിരീക്ഷണം // Part II // സീറോമലബാർ സഭയും പ്രതിസന്ധികളും.// George Kuttikattu

ധ്രുവദീപ്തി: Religion // നിരീക്ഷണം // Part II // 

സീറോമലബാർ സഭയും പ്രതിസന്ധികളും.//  
 

George Kuttikattu

-സീറോമലബാർ സഭയും പ്രതിസന്ധികളും- 

   മാർത്തോമ്മാ ക്രിസ്ത്യാനികൾ

മാർത്തോമ്മാ ക്രിസ്ത്യാനികൾ ഇതിനകം വിവിധ സമുദായങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ടെന്ന് ക്രിസ്ത്യാനികൾക്ക് അറിവുണ്ട്. ഭൂമിശാസ്ത്ര പരമായും, രാഷ്ട്രീയമായും, സാംസ്കാരികമായും ഭാഷാപരമായും, ആരാധനാപരമായും, യാഥാസ്ഥിതികരുടെ അധികാരമോഹങ്ങളാലും, കാനോൻ നിയമപരമായും, പടിഞ്ഞാറൻ യൂറോപ്പുമായി വിശ്ചേദിക്ക പ്പെട്ട് കിടന്ന ഒരു സഭയെപ്പറ്റിയാണ് നാം ഇവിടെ പ്രതിപാദിക്കുന്നത്. 

പിളർപ്പിന്റെ ഉത്ഭവവും നടപടികളും   

എല്ലാ സഭകളും ഇങ്ങനെ സ്വതന്ത്രങ്ങളാകുന്നതിനുള്ള മനോഭാവം പൗരസ്ത്യനാടുകളിലെങ്ങും പൊതുവെ കാണാവുന്നതാണ്. ഇതിന്, അർമേനിയൻ സഭ ഇക്കാര്യത്തിൽ വേറൊരു ദൃശ്യ ഉദാഹരണമാണ്. റോമാസാമ്രാജ്യത്തിൽത്തന്നെ, സൈപ്രസ് സഭ, സ്വന്തമായിട്ടുള്ള ഒരു സംഘടന കെട്ടിപ്പടുക്കുകയും, മറ്റു പാത്രിയർക്കാസ്ഥാനങ്ങളിൽനിന്ന് സ്വാതന്ത്ര്യം നേടുകയും ചെയ്തു. ഇത്തരം മനോഭാവം റോമൻ സാമ്രാജ്യ ത്തിന് പുറത്ത് ക്രിസ്തുമതത്തിന്റെ ഒരു പൊതുസ്വഭാവമായി വളർന്നു  വരുന്നുണ്ട്. അതുപോലെതന്നെ മാർത്തോമാക്രിസ്ത്യാനികൾക്ക് ഒരു സുസംഘടിത വൈദികാദ്ധ്യക്ഷഭരണക്രമം അഥവാ, ഹൈരാർക്കി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് എന്തെങ്കിലും നിശ്ചയമായ ഒരു അറിവ് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് സഭാചരിത്രം സൂചിപ്പിക്കുന്നത്. കേരളത്തിലെ ആദ്യകാല വൈദികരേയോ വൈദികാദ്ധ്യക്ഷന്മാരെപ്പ റ്റിയോ കൂടുതൽ വിവരങ്ങൾ ചരിത്രം നൽകുന്നുമില്ല. 

കേരളത്തിലെ മുൻകാല സുറിയാനി കത്തോലിക്കരെന്നു വിളിക്കപ്പെട്ട വരെ , ഇന്നത്തെ പുതിയ സീറോമലബാർ കത്തോലിക്കാരാക്കി മാറ്റപ്പെ ട്ടവരുടെ ഓരോ സിദ്ധാന്തങ്ങളെപ്പറ്റി വിമർശനം നടത്തുമ്പോൾ, അതേ സിദ്ധാന്തങ്ങൾ വികാസം പ്രാപിക്കുകയും നിർവ്വചിക്കപ്പെടുകയും ചെയ്ത പാശ്ചാത്യ ആത്മീയ കേന്ദ്രങ്ങളിൽനിന്ന് ഏറെ അകന്ന് ഒറ്റപ്പെട്ട ഒരു ശൈലിയാണ് നിലവിലുള്ള സീറോമലബാർ കത്തോലിക്കരുടെ ശൈലിയെന്നുള്ള കാര്യം ഇവിടെ നാം മറക്കേണ്ടതില്ല. സീറോമലബാർ വിഭാഗം സൃഷ്ടിച്ച ചില മെത്രാന്മാരും പുരോഹിതരും എങ്ങനെ അത്  വ്യാഖ്യാനിച്ചു? സഭയുടെ ആരാധാനാരീതി നിർവ്വചിക്കപ്പെട്ടിരുന്ന ചില സിദ്ധാന്തങ്ങൾ, അവയെപ്പറ്റി എങ്ങനെയെന്ന് സഭയിലെ അംഗങ്ങൾക്ക്  വ്യക്തമല്ലാതിരുന്നുവെന്നുള്ള കാര്യങ്ങൾ ഇന്ന് നമ്മുടെ കൺമുമ്പിൽ ഉണ്ടായിരിക്കണം. സീറോ മലബാർ സഭയുടെ സ്ഥാപന ഉദ്ദേശങ്ങൾ  സംബന്ധിച്ച യാതൊരു കാര്യങ്ങളും സഭാംഗങ്ങളെ ഔദ്യോഗികമായി അന്നുള്ള നേതൃത്വം അറിയിച്ചിരുന്നില്ല. കാലം നീങ്ങുന്നതനുസരിച്ചു ഓരോ പള്ളികളിൽ നടത്തപ്പെടുന്ന കുർബാനയിലെ ആരാധനക്രമ വും ഭാഷാരീതിയും മാറിക്കൊണ്ടിരുന്നത് വളരെ സംശയത്തോടെ തന്നെയാണ് സഭാംഗങ്ങളെല്ലാം കണ്ടിരുന്നത്. അന്നത്തെ കത്തോലിക്ക  സഭയും ബനഡിക്ട് മാർപാപ്പയും അതിശയപ്പെട്ടു. കേരളത്തിൽനിന്ന്  ബനഡിക്ട് മാർപാപ്പയുമായി ചർച്ച ചെയ്യുവാൻ വത്തിക്കാനിലേയ്ക്ക്  എത്തിയ  സീറോ മലബാർ സ്ഥാപക മെത്രാന്മാരുടെ വിശദീകരണം കേൾക്കുവാൻ ബനഡിക്ട് മാർപാപ്പ ഇഷ്ടപ്പെട്ടില്ല. ചർച്ചായോഗത്തിന്റെ തുടക്കത്തിൽ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ മാർപാപ്പ ചർച്ചയിൽ പങ്കെടുക്കാതെ ഉടൻ ഹാളിൽനിന്നും വിട്ടുപോയി എന്നാണ് അന്ന് വത്തിക്കാൻ റേഡിയോ തത്സമയ റിപ്പോർട്ട് ചെയ്തിരുന്നത് .  

ആരാധനക്രമതർക്കങ്ങൾമൂലം പതിറ്റാണ്ടുകളായി സീറോമലബാർ  നേതൃത്വം സഭയെ വിഭജിക്കുകയും 2021-ലെ സിനഡ് തീരുമാനത്തിന് ശേഷം കൂടുതൽ രൂക്ഷമാവുകയും ചെയ്തു. 2023 ഡിസംബർ 7 -ന് മേജർ ആർച്ചു ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററുടെ യും രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചിരുന്നു. അതേസമയം, ഈ  സഭയുമായുള്ള കൂട്ടായ്മയെ ഉപേക്ഷിക്കരുതെന്നും ഐക്യതയിലുള്ള ആരാധനക്രമങ്ങൾ അംഗീകരിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് വിശ്വാസികൾക്ക് സന്ദേശം നൽകിയിരുന്നു. 2024 ജനുവരിയിൽ സീറോ മലബാർസഭയുടെ സിനഡ് കൂടി ബിഷപ്പ് റാഫേൽ തട്ടിലിനെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുത്തിരുന്നു. സഭയിലുള്ള സംഘർഷം ശമിപ്പിക്കുമെന്ന വലിയ  പ്രതീക്ഷയുമായി അന്ന് തെരഞ്ഞെടുപ്പിനെ സ്വീകരിച്ചുവെങ്കിലും ഏകീകൃത ആരാധനക്രമം എതിർക്കുന്നവർ ഐക്യത്തിനുള്ള സഭാ സിനഡിന്റെ അഭ്യർത്ഥനയോട് വ്യക്തമായി  പ്രതികൂലമായി പ്രതികരിക്കുകയും ചെയ്തു. പ്രധാനമായ ഒരു കാര്യം, അതിരൂപത ഇപ്പോൾ ഒരു അപ്പോസ്‌തോലിക് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ തുടരുന്നു എന്നതാണ്. സഭാ സിനഡ് മെത്രാന്മാരുടെ മാത്രം ഇരിപ്പടമല്ല, സഭാസിൻഡിൽ അല്മായനും ഒരുപോലെയുള്ള അവകാശം ഉണ്ട്. സിനഡ് സഭാകോടതിയല്ല. ഇവിടെ ആത്മീയതയുടെ നിഴലില്ല. അധികാരത്തിന്റെ പൈശാചിക ശക്തിയുടെ കേന്ദ്രമാണ്. 

സീറോ മലബാർ പള്ളി 

ഒന്നാം നൂറ്റാണ്ടിൽ അപ്പോസ്തോലനായ തോമസ് തന്റെ മിഷനറി യാത്രാകാലത്ത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്ന തോമസ് ക്രിസ്ത്യാനിക ളുടെ ഇന്നത്തെ ഏറ്റവും വലിയ പള്ളികളും കമ്മ്യുണിറ്റികളും തെക്കു പടിഞ്ഞാറൻ ഇന്ത്യയിലെ സീറോ മലബാർ സഭയുടെതാണ്. എന്നാൽ  അസീറിയൻ ചർച്ച് ഓഫ് ഈസ്റ്റുമായുള്ള ബന്ധത്തിലൂടെ, കിഴക്കൻ സുറിയാനി ആചാരത്തിൽ അതിന്റെ ആരാധനക്രമം ആഘോഷിക്കു ന്നു. പോർച്ചുഗീസ് കോളനിവത്ക്കരണസമയത്ത് ഇന്ത്യയിൽ തോമസ് ക്രിസ്ത്യാനികൾ പാശ്ചാത്യ രൂപങ്ങളും ശ്രേണികളും സ്വീകരിക്കാൻ നിർബന്ധിതരാവുകയും തുടർന്ന് നിരവധി സഭകളായി വേർപെട്ട്  പിരിഞ്ഞു പോവുകയും ചെയ്തു. ഇന്ന് തോമസ് ക്രിസ്ത്യാനികൾക്ക് ഇതിനകം രണ്ട് വിധം കത്തോലിക്കാ പള്ളികളുണ്ട്. അതിൽ സീറോ മലബാറുകാർക്ക് പുറമെ, ചെറിയ സീറോ മലങ്കര പള്ളികളും ഉണ്ട്. പടിഞ്ഞാറൻ സുറിയാനി ആചാരത്തിലും അവർ ഇപ്പോൾ ആരാധന നടത്തുന്നു.

ചുങ്കംവേലി അടുത്തകാലത്തെ ഒരു നാടകവേദിയാണ്. ആരാധനക്രമ വുമായി ബന്ധപ്പെട്ട തർക്കത്തിൽ സമാധാനമില്ല. ഇപ്പോൾ സീറോ മലബാർ സഭ അതിന്റെ പേരിൽ തകരാൻ പോലും സാദ്ധ്യതയുണ്ട്. ആരാധനപരിഷ്ക്കരണത്തെ എതിർക്കുന്നവർ തങ്ങളുടെ അതിരൂപത സിനഡിൽ നിന്ന് വേറിട്ട് ഒരു പ്രത്യേക പള്ളിയാക്കാൻ മാർപാപ്പയോട് ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണറിയുന്നത്. 


സീറോമലബാർ മേജർ ആർച്ച്പു ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് റാഫേൽ തട്ടിലും സീറോമലബാർ സഭാംഗങ്ങളുമായുംഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി

പുരാതന പൗരസ്ത്യ സഭയ്ക്കുള്ളിൽ വരാനിരിക്കുന്ന പിളർപ്പിന്റെ കാര്യത്തിൽ ചിലർ ഭയപ്പെടുന്നതിനാൽ മാർപാപ്പായുടെ സഹായം തേടി. ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് മാർപാപ്പ ഇപ്രകാരം പറഞ്ഞു: "പത്രോസില്ലാതെ, എന്നുപറഞ്ഞാൽ പ്രധാന ആർച്ച് ബിഷപ്പില്ലാതെ, ഒരു സഭ നിലനില്കുകയില്ല" വത്തിക്കാനിലെ കോൺസിസ്റ്ററി ഹാളിൽ സന്നിഹിതരായിരുന്ന സഭാoഗങ്ങളോട് അന്ന്  അദ്ദേഹം സഭയുടെ കാര്യങ്ങളിൽ ഒത്തുചേർന്ന് സഹകരിച്ചുള്ളതായ  പ്രവർത്തനത്തിൽ മുന്നോട്ടു പോകുവാനും ആഹ്വാനം ചെയ്തു എന്ന് യൂറോപ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എവിടെനിന്നാണ്  അനുസരണക്കേടുണ്ടാകുന്നുവോ അവിടെ ഭിന്നതയും ഉണ്ടാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു. 2024 മെയ് -13 തിങ്കളാഴ്ച സീറോമലബാർ മേജർ ആർച്ച്പു ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് റാഫേൽ തട്ടിലും സീറോമലബാർ സഭാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയ ഫ്രാൻസിസ് മാർപാപ്പ പൗരസ്ത്യസഭയെ പിടിച്ചു കുലുക്കിക്കൊണ്ടിരി ക്കുന്ന ദീർഘകാലമായിട്ടുള്ള ആരാധനക്രമസംഘട്ടനങ്ങൾക്കിടയിൽ  ഐക്യവും അനുസരണവും അഭ്യർത്ഥിക്കുകയാണുണ്ടായത്. 

എന്താണ് സീറോമലബാർ സഭയിൽ നടക്കുന്നത്?

തുറന്ന് കിടക്കുന്ന യാഥാർത്ഥ്യങ്ങളിലേയ്ക്ക് കാണാം. സീറോമലബാർ സഭ റോമൻ കത്തോലിക്കാ സഭയുമായി പൂർണ്ണമായ കൂട്ടായ്‌മയിലുള്ള പൗരസ്ത്യ കത്തോലിക്കാ ആചാരമാണ് ഉൾക്കൊള്ളുന്നതെന്നും ഈ ആചാരത്തിന്റെ അനുയായികളെ "സെന്റ് തോമസ് ക്രിസ്ത്യാനികൾ " എന്ന് വിളിക്കപ്പെടുന്നതെന്നും അറിയാം. കാരണം, അവരുടെ ഉത്ഭവം തോമാശ്ലീഹായുടെ ചരിത്ര വചനങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആധുനികകാലത്തെ സഭയുടെ വളർച്ച നോക്കാം. ഇന്ത്യ, പ്രധാനമായും കേരളം, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ഇംഗ്ലണ്ട് , കാനഡ, ഓസ്‌ട്രേലിയ , ന്യുസിലാൻഡ്, മിഡിൽ ഈസ്റ്റ്, എന്നിവിടങ്ങളിലുള്ള സീറോമലബാർ രൂപതകളിൽ അഥവാ, കൂട്ടായ്മകളിൽ, ഏതാണ്ട് അഞ്ച് ദശലക്ഷത്തിലധികം സീറോമലബാർ കത്തോലിക്കർ ഉണ്ട്. ജർമ്മനി യിൽ സീറോമലബാർ രൂപതകൾക്കും ഇടവകകൾക്കും അനുവാദം ഉണ്ടായിട്ടില്ല. ജർമ്മൻ പള്ളികളിൽ മലയാളഭാഷയിൽ വി. കുർബാന അർപ്പിക്കാനുള്ള അനുവാദം മാത്രം നൽകിയിരുന്നു. 1994 മുതലാണ്  മലയാളഭാഷയിൽ കുർബാനയ്ക്കുള്ള അനുവാദം ജർമ്മനിയിൽ നൽകപ്പെട്ടത്.


സീറോ മലബാർ കത്തോലിക്കർ "വി. കുർബാന എന്ന് വിളിക്കുന്ന കുർബാനആചാരം ആഘോഷിക്കുമ്പോൾ എപ്പോഴും പുരോഹിതന്മാർ അൾത്താരയെ അല്ലെങ്കിൽ ആളുകളെ അഭിമുഖീകരിക്കണമോ എന്ന കാര്യത്തിൽ പതിറ്റാണ്ടുകളായി കേരളത്തിലെ കത്തോലിക്കർ കടുത്ത ഭിന്നതയിലായിരുന്നു. 1999 കാലഘട്ടത്തിൽ കേരള സീറോമലബാർ ആർച്ച് ബിഷപ്പ്സ് സിനഡ് കുർബാന ആചാരത്തിൽ പങ്കെടുക്കുന്ന എല്ലാ വൈദികരും വചന പ്രാത്ഥന സമയത്ത് ജനങ്ങളെ ഒരുപോലെ അഭിമുഖീകരിക്കണമെന്നും തുടർന്ന് കുർബാന അർപ്പണ സമയത്ത്  അൾത്താരയുടെ അടുത്തേയ്ക്ക് വീണ്ടും വരണമെന്നും ഉത്തരവിട്ട് സംഘർഷസ്ഥിതി പരിഹരിക്കുവാൻ ശ്രമം നടന്നു. എങ്കിലും ഉത്തരവ് സംബന്ധിച്ച തർക്കം അവസാനിപ്പിച്ചില്ല. കാരണം നിരവധി രൂപതകൾ മാറ്റം നടപ്പിലാക്കാൻ വിസമ്മതിച്ചു. ജനാഭിമുഖകുർബാനയോ, അതോ അൾത്താരയ്ക്കഭിമുഖമോ എന്ന കാര്യത്തിൽ ഉണ്ടായിട്ടുള്ള തർക്കം. 2023 -ലെ ക്രിസ്മസ് ദിനത്തിൽ കൽപ്പന നടപ്പിലാക്കാൻ സമയപരിധി നൽകിയപ്പോൾ വത്തിക്കാൻ തന്നെ നേരിട്ട് ഇടപെട്ടിരുന്നതാണ്. എല്ലാ ചടങ്ങുകളിൽ മിക്ക ഇടവകകളും അന്ന് മാർപാപ്പയുടെ സമയപരിധി നിർദ്ദേശം പാലിച്ചതായി അറിയപ്പെട്ടിരുന്നു. പക്ഷെ, തുടർച്ചയായിട്ട്  പ്രതിഷേധങ്ങളും ബഹുജനതടസ്സങ്ങളും പിരിമുറുക്കങ്ങളും ഉണ്ടായി. ഈ വിഷയത്തിലെ തർക്കം അക്രമത്തിലേയ്ക്കും വഴി തെളിച്ചതാണ്. ജനാഭിമുഖകുർബാന നടപ്പാക്കുന്നതിനോട് അനുകൂലരായിട്ടുള്ള  നൂറു കണക്കിന് സീറോമലബാർസഭാ വൈദികർ അവരുടെ രൂപതയിലെ  ബിഷപ്പുമാരെ ധിക്കരിക്കാൻ ഇടയാക്കി. മറ്റൊരു പുതിയ ഭിന്നിപ്പിന്റെ തുടക്കഭയത്തിലേയ്ക്ക് നയിക്കുകയാണുണ്ടായത്. അതിനുദാഹരണം  എറണാകുളം-അങ്കമാലി രൂപതയിലെ സഭാപ്രതിസന്ധിതന്നെയാണ്. കുർബാനയർപ്പണക്രമത്തെപ്പറ്റി മെത്രാന്മാരും പുരോഹിതരും അല്മായ വിഭാഗങ്ങളുമായുള്ള സംഘർഷം ആത്മീയതയല്ല. അധികാരത്തിന്റെ നിഴൽയുദ്ധമാണ് സഭയിൽ നടക്കുന്നത്. യേശു തന്റെ ശിഷ്യന്മാരോട് തന്റെ ജീവിതത്തിന്റെ ഓർമ്മയ്ക്കായി നിങ്ങൾ ഇത് ചെയ്യുവിൻ എന്ന് പറഞ്ഞത്  അവർക്കഭിമുഖമായിരുന്നോ അതോ പുറം തിരിഞ്ഞു  നിന്നണോ ? അവരോട് യേശു എന്താണ് പറഞ്ഞതെന്ന് സീറോമലബാർ മെത്രാന്മാരും പുരോഹിതരും മനസ്സിലാക്കിയിരുന്നില്ല എന്നാണു നാം മനസ്സിലാക്കേണ്ടത്. അധികാരത്തിന്റെ പൈശാചികത്വം ഇതാണ്.

ഫ്രാൻസിസ് മാർപാപ്പയുടെ ഇടപെടൽ.

മാർപാപ്പ കേരളത്തിലെ ഭിന്നിപ്പിനെതിരെ ശക്തമായി അപലപിച്ചു. വി. കുർബാനയെ സംബന്ധിച്ചുണ്ടായിട്ടുള്ള അത്തരം തർക്കങ്ങളൊന്നും  "ക്രിസ്ത്യൻ വിശ്വാസവുമായി"പൊരുത്തപ്പെടുന്നില്ല,  അനുഗ്രഹീത കൂദാശ കർമ്മത്തോടുള്ള കടുത്ത ബഹുമാനക്കുറവിനേയും സഭയുടെ  ആചാരങ്ങളിൽ അനുയായികൾക്കിടയിൽ ഉണ്ടായ വ്യാപകമായിട്ടുള്ള വിഭജനത്തെയും "പിശാചിന്റെ പ്രവർത്തനമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. യേശുക്രിസ്തു നമുക്കുവേണ്ടി മരിക്കുന്നതിനുമുമ്പ് പ്രകടിപ്പിച്ച അഗാധമായ ആഗ്രഹം തടയപ്പെടുകയാണ്. യേശുവിന്റെ ശിഷ്യന്മാരായ നാം ഭിന്നതയില്ലാതെയും കൂട്ടായ്മ ലംഘിക്കാതെയും ഒന്നായിരിക്കണമെന്ന് വഴികാട്ടുന്ന മാനദണ്ഡo, പരിശുദ്ധാത്മാവിൽ നിന്നുള്ള യഥാർത്ഥമായ ആത്മീയ മാനദണ്ഡം, അഥവാ കൂട്ടായ്മയാണ്- ഐക്യത്തോടെയുള്ള നമ്മുടെ പ്രതിബദ്ധതയുടെയും വിശ്വസ്തതയുടെ യും കൂട്ടായ്‌മ.  ആദരവോടെയും വിനയത്തോടെയും അനുസരണയോ ടെയും നമുക്ക് ലഭിച്ച സമ്മാനങ്ങളുടെ ആത്മപരിശോധനയും ഇതിന് ആവശ്യമാണ് " മാർപാപ്പ ഉറപ്പിച്ചു പറഞ്ഞിരുന്നു. ഭയപ്പെടാതെ ചർച്ച ചെയ്യാനാകും. സഭയിൽ ഐക്യം നിലനിറുത്തുന്നത് ഭക്തിപരമായ പ്രബോധനമല്ല, കടമയാണ്. അത് നല്ലതാണ്. എല്ലാറ്റിനുമുപരിയായി നമുക്ക് പ്രാർത്ഥിക്കാം. ഒരു വിശദാംശത്തിൽ ആത്മീയതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അതുപേക്ഷിക്കാനുള്ള മനസ്സില്ലായ്മയും ഇന്ന്  സഭയുടെ നന്മയ്ക്ക് പോലും ഹാനികരമാകുന്നതും, സ്വന്തം അല്ലാതെ മറ്റൊരു ചിന്താഗതിക്കും ചെവി കൊടുക്കാത്ത ഒരു സ്വാർത്ഥതയിൽ നിന്നാണ് വരുന്നത്. 

ബിഷപ്പ് ബോസ്‌കോ പുത്തൂരിൻറെ കടുത്ത നിലപാട്.

എന്താണ് നിലവിലുള്ള കടുത്ത പ്രതിസന്ധി? ആരാധനാക്രമത്തിന്റെ രൂപത്തെച്ചൊല്ലിയുള്ള തർക്കവും ആരാധനക്രമപ്രരിഷ്ക്കരണത്തെ എതിർക്കുന്നവരും സീറോമലബാർസഭയിൽ പിളർപ്പുണ്ടാക്കുന്നു. ഈ കഴിഞ്ഞ നാളിൽ എറണാകുളം-അങ്കമാലി രൂപതയിൽ നിലവിലുള്ള  തർക്കവിഷയം ചർച്ച ചെയ്യാൻ ബിഷപ്പ് ബോസ്‌കോ പുത്തൂർ വിളിച്ചു ചേർത്ത ദിവസം രൂപതയിലെ മുന്നൂറോളം വൈദികരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നെങ്കിലും സഭയിലെ തർക്കവിഷയത്തിൽ ഒരു പരിഹാരം ഉണ്ടായില്ലെന്നാണ് ഇന്ത്യൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ട വാർത്തകൾ. "സീറോ മലബാർ സഭയുടെ കുർബാനയ്ക്ക് ആരാധനാക്രമത്തിന്റെ ഒരു പദവി നൽകാനോ അത് തുടരാൻ അനുവദിക്കാനോ സഭാസിനഡ് തയ്യാറായില്ലെങ്കിൽ വത്തിക്കാനുമായി ബന്ധപ്പെട്ട് ഒരു സ്വതന്ത്ര സഭ യായി ബന്ധിപ്പിക്കുന്നതാണ് മികച്ച പരിഹാരമെന്ന് ഞങ്ങൾക്കിപ്പോൾ തോന്നുന്നു."ഇത് എതിരാളികളുടെ വക്താവ് U CA News മാദ്ധ്യമവുമായി നടന്ന ചർച്ചയിൽ പറയുകയുണ്ടായി. ഇതിനർത്ഥം, സഭയുടെ ഭിന്നത ഒരു വേർപിരിയലുമായി ബന്ധപ്പെട്ടിരിക്കില്ല, പകരം ഈ അതിരൂപത റോമുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഒരു പള്ളിയായി ഉയർത്തുന്നു. 

സിനഡ് തീരുമാനിച്ച ഏകീകൃത ആരാധനാക്രമത്തിൽനിന്നു ഒട്ടും വ്യതിചലിക്കില്ലെന്ന് ബിഷപ്പ് പുത്തൂർ തീരുമാനം വ്യക്തമാക്കിയതിന് പിന്നാലെയാണ് അതിരൂപത വിഭജിക്കണമെന്ന് ആവശ്യം ഉയർന്നത്. ഇത്തരം തീരുമാനങ്ങളെ സ്വീകരിക്കാൻ വിസമ്മതിച്ച വൈദികർക്ക്  എതിരെ യോഗത്തിൽ അച്ചടക്കനടപടി ഭീഷണി മുഴക്കിയത് കൊണ്ട് എതിരാളികളെ അവരുടെ പ്രതിഷേധത്തിൽനിന്നു പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല എന്നത് ഏറെ ശ്രദ്ധാർഹമായി. ഒരു പുരോഹിതൻ മതപര  പ്രവർത്തനങ്ങൾക്കായി സ്വയം വിന്യസിക്കുന്നുവെന്ന് യൂണിഫോo അനുശാസിക്കുന്നു. ജനങ്ങളിലേക്ക് നയിക്കപ്പെടുന്നു. പ്രതിഷേധിച്ച വൈദികരുടെ അഭിപ്രായത്തിൽ, അമ്പത് വർഷങ്ങളായി സഭയിൽ സ്ഥാപിതമായിട്ടുള്ള ആരാധനക്രമത്തിൽ മാറ്റം വരുത്തുന്നത് തന്നെ തങ്ങളുടെ വിശ്വാസി സമൂഹം അംഗീകരിക്കില്ലയെന്നത് യഥാർത്ഥ വസ്തുതയാണ്.  

സഭയിൽ ഐക്യം പുനഃസ്ഥാപിക്കപ്പെടണം.

പലപ്പോഴും ഇത്തരം തർക്കങ്ങൾ ഉണ്ടാകുന്നത് യഥാർത്ഥ പ്രശ്നങ്ങൾ സംബന്ധിച്ചുള്ളതായിരിക്കില്ല. മറിച്ച്, വ്യക്തിത്വത്തിന്റെ ചോദ്യവും  സംസ്കാരത്തിന്റെ വ്യത്യസ്തതയും വ്യത്യസ്ത ഗ്രൂപ്പുകൾ തമ്മിലുള്ള ചില  സംഘർഷത്തിന്റെ കാഠിന്യവുമാണ്. നാം ചിന്തിക്കുന്നതുപോലെ അതിനെ തരo തിരിക്കാൻ സാധിക്കുമോ? കഴിഞ്ഞ നാളിൽ ഉണ്ടായ തരo താണ പ്രവർത്തിയാണ്, സ്ലോവാക്യയിൽനിന്നു വന്നെത്തിയ മാർപാപ്പയുടെ ദൂതൻ ബിഷപ്പ് സിറിൽ വാസലിനെ ചിലരുടെ ഹീന ആക്രമണത്തിന് ഇരയാക്കിയത് . ഇതുകൊണ്ടു പ്രശ്നം പരിഹരിച്ചോ?

തീർച്ചയായും അപകടമുണ്ട്. തോമസ് ക്രിസ്ത്യാനികൾ ആദ്യകാലം മുതൽ വിഭജനത്തിന്റെ നീണ്ട ചരിത്രസാക്ഷ്യം വഹിക്കുന്നവരും സഹിക്കുന്നവരും ആണല്ലോ. എല്ലായ്‌പ്പോഴും സഭയിൽ വിഭജനങ്ങൾ ഉണ്ടായിരുന്നു.  അതുപക്ഷേ, എല്ലായ്പ്പോഴും ശാശ്വതമായിരുന്നില്ല.  പലപ്പോഴും റോമിൽനിന്നും വേർപിരിഞ്ഞ സഭാവിഭജനങ്ങളുണ്ടായി. ഒരു ഉദാ: പോർച്ചുഗീസുകാർ വന്നപ്പോൾ, തുടക്കത്തിൽ അവർ ഒരു ഔദ്യോഗിക കൂട്ടായ്മയിൽ പ്രവേശിച്ചിരുന്നില്ല. പക്ഷെ, അവർക്ക് അന്ന്  റോമുമായി ബന്ധമുണ്ടായിരുന്നു എന്നാണ് ചരിത്രം കുറിക്കുന്നത്. പക്ഷെ, പിന്നീട്, ഭിന്നതകൾ ഉണ്ടായി. പിന്നെയും ഒന്നിച്ചു. എങ്കിലും തീർച്ചയായും അതിന്റെ ഒരു ഭാഗം പിളരുകയോ സ്വാതന്ത്രമാവുക യോ ചെയ്യാം എന്നാണ് ചൂണ്ടിക്കാണിക്കുന്ന യാഥാർത്ഥ്യം. അപകടം ഇന്നും സഭയിൽ നിലവിലുണ്ട് എന്ന കാര്യം എറണാകുളം-അങ്കമാലി രൂപതയിലെ കടുത്ത തർക്കവിഷയം നമ്മെ മനസ്സിലാക്കുന്നു. പക്ഷെ, നമുക്ക് കാത്തിരുന്നു കാണേണ്ടിവരും. സഭയിൽ വികസനത്തിനും ആത്മീയതയ്ക്കും വേണ്ടി സഭാനേതൃത്വവും വിശ്വാസികളും തമ്മിൽ  എത്രമാത്രം അക്രമാസക്തമാണെന്നതിൽ ഞാൻ ആശ്ചര്യപ്പെടുന്നു. യേശുവിൻറെ പേര് ചൊല്ലി ചിലരുടെ സ്വന്തം സ്ഥാപിത താൽപ്പര്യങ്ങൾ കയ്യിലൊതുക്കിയുള്ള അത്തരക്കാരുടെ നീക്കം സഭയിൽ പിളർപ്പോ, വിഭജനമോ എന്ത്,  അവർ വിശ്വസിച്ചിരുന്ന വിശ്വാസസത്യങ്ങളെപ്പറ്റി വ്യക്തമായിട്ടുള്ള ജ്ഞാനം വിഭജനപ്രക്രിയ നടത്തിക്കൊണ്ടിരുന്ന അവർക്കുണ്ടായിരുന്നെന്ന്  ഇതിനർത്ഥമില്ല. ഇവരുടെ പ്രവർത്തികൾ ആത്മീയതയല്ല //-

********************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

*****************************************************************************