Dienstag, 26. März 2024

ധ്രുവദീപ്തി // Culture and life // എനക്ക് പുടിച്ച കളറ് // മിനി ജോസ്

 

 
ധ്രുവദീപ്തി // Culture and life // 

  എനക്ക് പുടിച്ച കളറ് // 

മിനി ജോസ് 


മിനി ജോസ് 

ഇത് നിറങ്ങൾ വാരിവിതറും ആഘോഷം. സർഗാനുഭവങ്ങളുടെ മഴവിൽക്കാലം. തുല്യനീതിയുടെ, ചേർത്തുവയ്ക്കലിന്റെ, സമഭാവനയുടെ കറുപ്പും വെളുപ്പും ഈ കലോത്സവത്തിന്റെ കൊടിയടയാളം 

1986-ൽ തിരുനക്കരയിൽ നടന്ന എം.ജി. സർവകലാശാലാ കലോത്സവവേളയിൽ നടന്ന 
സംഘനൃത്തത്തിൽ ഒന്നാംസ്ഥാനം നേടിയ ചങ്ങനാശേരി അസംപ്‌ഷൻ കോളജ് ടീം .
ഇടതു ഫോട്ടോയിൽ വലത്തേ അറ്റത്ത് മിനി ജോസിന്റെ ചിത്രം കാണാം.
(ചിത്രം മിനിയുടെ ഫോട്ടോ  ശേഖരത്തിൽനിന്നുള്ളതാണ്.) 
വലത്തേ ഫോട്ടോ - കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സ്റ്റഡീസിലെ വിദ്യാർത്ഥിനികളുടെ സംഘനൃത്തം.
മനോരമ  വാർത്ത- 2024- മാർച്ച് 2 ശനി..

 
 കറുപ്പ് താൻ 

ഹോ....ആ ബ്ലാക്ക് ആൻഡ് വൈറ്റ് കാലം 1986.

ചങ്ങനാശേരി അസംപ്‌ഷൻ കോളജിന്റെ 38 വർഷങ്ങൾക്ക് മുൻപത്തെ സംഘനൃത്തം ടീമിലുണ്ടായിരുന്ന മിനി ജോസ് കലോത്സവ സ്‌മൃതികളുമായി...

38 വർഷം മുൻപുള്ള തിരുനക്കര മൈതാനത്താണ് മിനി ജോസ് ചങ്ങനാശേരി അസംപ്‌ഷൻ കോളജിനു വേണ്ടി എം.ജി. കലോത്സവത്തിൽ നടത്തിയ സംഘനൃത്തം.  ഒന്നാം സ്ഥാനം നേടിയ 9 പെൺകുട്ടികളിൽ ഒരാൾ. അതെ തിരുനക്കരയിൽ സംഘനൃത്തത്തിനു വേദിയൊരുങ്ങുമ്പോൾ ..മിനി ജോസ് മാറിയ കാലത്തെക്കുറിച്ചും അരങ്ങിനെക്കുറിച്ചും പറയുന്നു :.

ശാസ്ത്രീയമായി നൃത്തം പഠിച്ചവർ കുറവായിരുന്നു. 
താല്പര്യമുള്ളവരുടെ കൂട്ടത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് മത്സരത്തിന് എത്തിയത്. അന്നും ചെലവുണ്ടായിരുന്നു. 20000 രൂപ വരെ കോളജുകൾ മുടക്കിയിരുന്നു.

വസ്ത്രങ്ങളും ആഭരണങ്ങളും സ്വയം വാങ്ങി. വീണ്ടും അവയെല്ലാം ഉപയോഗിക്കാൻ സാധിക്കുന്നതുകൊണ്ട് വസ്ത്രങ്ങളുടെ ചെലവ് അധി കമായി തോന്നിയില്ല. പക്ഷെ കാശുമാല പോലെ ആഭരണങ്ങൾക്ക് 600 രൂപ വരെയായിരുന്നു വില. ഇന്നത്തെ പോലെ പ്രോപ്പർട്ടീസ് ഉപയോഗി ക്കുന്ന പതിവ് അന്നില്ലായിരുന്നു.-മിനി ജോസ് പറയുന്നു. യു എ ഇ യിൽ അധ്യാപികയായിരുന്ന കോടിമത പുന്നക്കുടിയിൽ മിനി ജോസ് ഇപ്പോൾ നാട്ടിൽത്തന്നെ.

നോട്ട് ജസ്റ്റ്‌ കിഡിങ് 

ആകർഷകമായ വസ്ത്രങ്ങളും അലങ്കാരങ്ങളും പ്രോപ്പർട്ടീസും, ആകെ മൊത്തം സംഭവം കളർ - ഇപ്പോഴത്തെ സംഘനൃത്തം, അരങ്ങേ റുമ്പോൾ കോളജുകൾക്ക് ചെലവാകുന്നത് ഒന്നുമുതൽ രണ്ടു   ലക്ഷം രൂപ വരെ. വസ്ത്രങ്ങൾ വാടകയ്‌ക്കെടുക്കുകയാണ് പതിവ്. 700-1000 ആണ് റേഞ്ച്.

1986-ൽ തിരുനക്കരയിൽ നടന്ന എം.ജി. സർവകലാശാലാ കലോത്സവവേളയിൽ നടന്ന 
സംഘനൃത്തത്തിൽ ഒന്നാംസ്ഥാനം നേടിയ ചങ്ങനാശേരി അസംപ്‌ഷൻ കോളജ് ടീം .
 ഫോട്ടോയിൽ വലത്തേ അറ്റത്ത് മിനി ജോസിന്റെ ചിത്രം കാണാം.


കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്‌മെന്റ്
ആൻഡ് അപ്ലൈഡ് സ്റ്റഡീസിലെ
വിദ്യാർത്ഥിനികളുടെ സംഘനൃത്തം .

എനക്ക് പുടിച്ച റ് 

2024 

സംഗതി കളറാ 

പക്ഷെ,ചെലവ് വേറെ.

ഒരു ഗ്രൂപ്പ് ഇനം മാത്രം പരിശീലിപ്പിക്കാനായി ഒന്ന് മുതൽ 2 ലക്ഷം രൂപ വരെയാണ് കോളജുകൾക്ക് ചെലവ് . ചെലവേറുന്നത് ഒപ്പന, ഗ്രൂപ്പ് ഡാൻസ്, നാടോടി നൃത്തം , കഥകളി , ഓട്ടൻതുള്ളൽ എന്നിവയ്ക്ക് .ഒരു ഇനം പഠിപ്പിക്കുന്നതിനായി രണ്ടു ലക്ഷം വരെ ഫീസ് വാങ്ങുന്ന സെലിബ്രിറ്റി അദ്ധ്യാപകരുമുണ്ട്. കഥകളി വസ്ത്രത്തിന് 45000 രൂപ മുതലും ആഭരണങ്ങൾക്ക് 10000 മുതലുമാണ്ചെലവ്. ഓട്ടൻതുള്ളൽ വേഷത്തിന് 50000 കടക്കും. 

ഒപ്പനയിൽ വസ്ത്രത്തിന് 4000 രൂപ മുതൽ ഒരാൾക്ക് ചെലവാകുമ്പോൾ മണവാട്ടിക്ക് 8000 രൂപ മുതലാണ് . മുഖ ചമയങ്ങൾക്കെല്ലാം 4000 കടക്കും. വസ്ത്രങ്ങൾ വാടകയ്ക്ക് എടുക്കുമ്പോൾ ഒരാൾക്ക് 700 രൂപയോളം അടുത്താകും. 

കുച്ചിപ്പുഡിയിൽ പരമ്പരാഗത രീതിയിലുള്ള ടെംബിൾ ആഭരണങ്ങൾക്ക് കേശാലങ്കാരങ്ങൾ കൂട്ടി 75000 രൂപയാകും. പട്ടുസാരിക്ക് വേറെ 10000 രൂപ. വസ്ത്രത്തേക്കാളും ആഭരണത്തെക്കാളും പണമാകുന്നത് പഠനത്തിനും കൂടാതെ പാട്ടുകൾ റിക്കാർഡ് ചെയ്യുന്നതിനുമാണെന്ന് ഒരു കുച്ചിപ്പുഡി അദ്ധ്യാപകൻ പറഞ്ഞു. പാട്ടു തയ്യാറാക്കുന്നതിന് കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും ചെലവാകും//-

**********************************

******

                                        Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

***********************************************************************************

Samstag, 23. März 2024

ധ്രുവദീപ്തി // കവിത // Worship Music- / അമലേ...അമലേ //ഏലിയാമ്മ മാത്യു //

ധ്രുവദീപ്തി // കവിത // Worship Music- ഏലിയാമ്മ മാത്യു // 

      -  അമലേ...അമലേ ... // 

 

ഏലിയാമ്മ മാത്യു 

                   *******  *  *******                 

അമലേ ... അമലേ ...

സുരലോക നായികേ 

സുരലോക നായികേ 

വാനവ റാണി നീ വാഴുക നീണാൾ 

നരലോകത്തിനമ്മയായ് 

എന്നും പാടാം സുതരാം ഞങ്ങൾ 

അമ്മേ നിൻ തിരുകീർത്തനം 

വാഴ്ത്തുന്നു ജനനി നിൻ അമലോത്ഭവം 

വാഴ്ത്തുന്നു നിൻ പ്രിയ തനയർ ഞങ്ങൾ 

ആ ...ആ ...

നിൻ തിരുസുതനാം ശ്രീയേശുദേവൻ 

ക്രൂശിലേറി--- പാപികൾക്കായ് 

ഇന്നും തുടരുന്നു ദിവ്യബലിയിൽ 

ഗാഗുൽത്തായിലെ സ്നേഹബലി...

ആ...ആ ...

അമലേ ... അമലേ ...

സുരലോക നായികേ .... 

****

 *************************************************************

                                        Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

*********************************************************************************** 


Donnerstag, 29. Februar 2024

ധ്രുവദീപ്തി : ഊർജ്ജ പ്രതിസന്ധി // കേരളത്തിലെ വൈദ്യുതിയുടെ അഴിമതിനിരക്ക് വർദ്ധനവ്- // George Kuttikattu



ധ്രുവദീപ്തി : ഊർജ്ജ പ്രതിസന്ധി //  

കേരളത്തിലെ  വൈദ്യുതിയുടെ അഴിമതിനിരക്ക് വർദ്ധനവ്- //

George Kuttikattu


 George Kuttikattu 
 

കേരളത്തിൽ വൈദ്യുതി നിരക്ക്  കുറയ്ക്കുക എന്നതാണ് ജനങ്ങൾക്ക് ഈ  നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി. വ്യവസായം, ചലനാത്മകത, നമ്മുടെ ഭക്ഷണരീതി, കുടിവെള്ളം  എന്നിവയുടെ പ്രതിസന്ധികളും ജനങ്ങളെല്ലാം  അഭിമുഖീകരിക്കുന്നു. ഈ വിഭാഗത്തിൽ, കാലാവസ്ഥാവൃതിയാനംമൂലം ഉണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വാർത്തകളും  പ്രതിസന്ധികളും നാം അറിയുന്നു. കേരളത്തിലെ സാമൂഹ്യജീവിതം ഏറെ വലിയ അപകടമേഖലയിലെത്തിയിരിക്കുകയാണ്.

നങ്ങൾക്ക് താങ്ങാവുന്ന നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ ഏതു  സർക്കാരിനും ബാദ്ധ്യതയുണ്ട്. വൈദ്യുതി ഉപയോഗം ജനങ്ങളുടെ നിത്യാവശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതുമാണ്. എന്നാൽ ഇന്ന് ജനങ്ങളുടെ  അവകാശങ്ങളെ തള്ളിക്കളഞ്ഞു സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള നിയമങ്ങൾ കേരള സർക്കാർ നടത്തി വരുന്നു. എന്നാൽ വാഗ്ദാനങ്ങൾ വിളിച്ചുപറയാൻ ജനപ്രതിനിധികളും മന്ത്രിമാരും ഏറ്റവും മുമ്പിലുണ്ട്. അതുപക്ഷേ, അതൊന്നും ജനങ്ങളിലേയ്ക്ക് പ്രയോഗത്തിൽ വരുന്നില്ല. കുറച്ചു വർഷങ്ങൾക്ക് മുമ്പ്, കേരളത്തിന്റെ കടുത്ത ദുർവിധിയായി കേരളസംസ്ഥാന മുഖ്യമന്ത്രിയായി ഭരണമേറ്റെടുത്ത ശ്രീ. പിണറായി വിജയൻ  പറഞ്ഞതിങ്ങനെയാണ്:" കേരളത്തിലെ സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ സർക്കാരിന് നിർബന്ധമുണ്ടെന്നും, അതിനാണ് ഇപ്പോൾ 152-കോടി രൂപ ചെലവ് ചെയ്തു കോട്ടയത്തിനടുത്തുള്ള കുറവിലങ്ങാട്ട് സ്ഥാപിച്ച കെ.എസ്.ഇ, ബോർഡിന്റെ, അതാകട്ടെ, ഇന്ന് കേരളത്തിൽ ആദ്യത്തെ ഒരു ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്‌സ്റ്റേഷൻ" എന്നും വാഗ്ദാനപെരുമഴയും  നടത്തി അതിന്റെ ഉത്‌ഘാടനം ചെയ്ത മുഖ്യമന്ത്രി വാഗ്ദാനങ്ങളുടെ ചെണ്ടമേളം നടത്തിയതാണ് . 

മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വാഗ്ദാനങ്ങൾ ജനവിരുദ്ധമാണ്.

കേന്ദ്രസർക്കാർ സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി വില ഗണ്യമായി ഉയരുന്ന സാഹചര്യമാണുള്ളത്. എന്നാൽ കെ എസ് ഇ ബി യുടെ കാര്യക്ഷമത വർധിപ്പിക്കും എന്നാണു  മുഖ്യമന്ത്രി പ്രവചിച്ചത്. ലോക്കൽ ജനപ്രതിനിധി ഉൾപ്പടെ മറ്റു ചില മന്ത്രിമാരും സംബന്ധിച്ച ഈ ചടങ്ങുകൊണ്ട് ജനങ്ങൾക്ക് എന്ത് ഗുണ മുണ്ടായി? ഇന്ന് കേരളത്തിൽ ജനങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നതിനു വേണ്ടി ഒരു വൈദ്യുതി ബോർഡ് അനാവശ്യമാണ്.  കുടിവെള്ളവും വൈദ്യുതിയും, ഭക്ഷണങ്ങളും ജനങ്ങൾക്ക് നിത്യാവശ്യവസ്തുക്കളാണ ല്ലോ. ദിനംതോറും വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്ന ബോർഡിന്റെ തീരുമാനങ്ങൾ ജനവിരുദ്ധമാണ്, മന്ത്രിമാരുടെയും ജനപ്രതിനിധികളു ടെയും നിലപാടുകളും ജനവിരുദ്ധമാണ്.

കേരളത്തിലെ വൈദ്യുതി ബോർഡിന്റെ നെറികേട് -KSEB-നെ  ഇല്ലാതാക്കുക. 

കേരളത്തിൽ വൈദ്യുതി നിരക്ക് വൈദ്യുതി ബോർഡിന്റെ ഏകാധിപത്യ തീരുമാനത്തിൽ നിശ്ചയിച്ചപ്രകാരം ഒരു യൂണിറ്റിന് കൂടുതൽ തുക ഏതു വിധവും വർദ്ധിപ്പിക്കും. കഴിഞ്ഞനാളിൽത്തന്നെ വൈദ്യുതി ബോർഡ് ഇരട്ട സർചാർജ് ഈടാക്കിയെന്ന് കേരളത്തിലെ മാദ്ധ്യമങ്ങൾ പോലും വിമർശിച്ചു. വാർത്ത ഇങ്ങനെയായിരുന്നു: "ജൂൺ മാസം ഒന്ന് മുതൽ കേരളത്തിൽ ഇരട്ട സർചാർജ് - വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ വർദ്ധിപ്പിക്കും. "2023. ജൂൺ മാസം ഒന്ന് മുതൽ വൈദ്യുതി ബോർഡ് ഇരട്ട സർചാർജ് ഈടാക്കും. 10 പൈസയുടെ ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച അധിക തുക 9 പൈസയും ഇതിൽ ഉൾപ്പെടുന്നു. മൊത്തത്തിൽ, ഒരു യൂണിറ്റിന് ശരാശരി വൈദ്യുത നിരക്ക് 6. 29 രൂപയിൽ നിന്ന് 6. 48 രൂപയായി ഉയരും.

എന്നിരുന്നാലും, എല്ലാ മാസങ്ങളും 40 യൂണിറ്റിൽ താഴെ വൈദ്യുതി  ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ ബാധകമല്ല. 1000 വാട്ടിൽ താഴെ കണക്റ്റഡ് ലോഡ് ഉള്ളവർ അധിക ചാർജ് നൽകേണ്ടതില്ലയെന്നു പറയപ്പെടുന്നു. ഇനി മുതൽ വൈദ്യുതി ബില്ലുകളിൽ സർചാർജ്ജ് ഈടാക്കും. ജൂൺ മാസം അവസാനത്തോടെ ഓരോ യൂണിറ്റിനും 40 പൈസ വീതം വൈദ്യുതി ചാർജ്ജ് വർദ്ധനവ് ഉണ്ടാകണം എന്നാവശ്യപ്പെട്ട് വൈദ്യുതിബോർഡ് നൽകിയ മറ്റൊരു ഹർജി റഗുലേറ്ററി കമ്മീഷൻ പരിശോധിക്കുന്നുണ്ടെന്നാണ് മറ്റൊരു വാർത്ത. അതിനാൽത്തന്നെ വരും നാളുകളിൽ വൈദ്യുതി നിരക്ക് വീണ്ടും വീണ്ടും നിരീക്ഷണത്തിലാകും. ഇപ്പോൾ  കേരളത്തിലെ സാധാരണ ജനങ്ങൾ നിത്യോപയോഗസാധങ്ങളുടെ വിലക്കയറ്റത്തെ നേരിടുന്നത് ഒരു വലിയ ജീവിത പ്രതിസന്ധിയാണ്, അതിനുപുറമെ ഇപ്പോൾ ജനങ്ങൾക്ക് വീണ്ടും വലിയ തിരിച്ചടികൾ വരുന്നു. വൈദ്യുത നിരക്ക് കൂടി, ജനങ്ങൾ താമസിക്കുന്ന വീടുകൾക്ക് വർദ്ധിച്ച ഭവന നികുതി, അതിനൊപ്പം ഓരോ പ്രദേശത്തും പഞ്ചായത്തുകൾ ധൃതകർമ്മ സേനയുടെ പേരിൽ, മാലിന്യസംസ്കരണത്തിന്റെ പേരിൽ നടത്തുന്ന പണത്തട്ടിപ്പ്, ഇതെല്ലാം ജനങ്ങൾക്ക് ഭീമൻ തിരിച്ചടിയാണ്. ജനങ്ങൾക്ക് ഒരു സ്വന്തമായ താമസ്സവീട് ഉണ്ടാക്കുക എന്നത് തന്നെ ഒരു  മനുഷ്യാവകാശത്തിൽപ്പെട്ട കാര്യമാണ്. പഞ്ചായത്തുകൾ എന്തിനാണ് ഭരണഘടനയുടെ നിഷേധം ഒരു പൗരന്റെ മേൽ കാണിക്കുന്നത്.?

വൈദ്യുതി മീറ്റർ റീഡിംഗിലെ കുറ്റകരമായ ക്രമക്കേടുകൾ 

വൈദ്യുതി മീറ്റർ എല്ലാ കെട്ടിടങ്ങൾക്കും പുറത്ത് സ്ഥാപിക്കാൻ നിർബ ന്ധിതരാക്കപ്പെട്ട റെസിഡൻഷ്യൽ അല്ലെങ്കിൽ ബിസിനസ്സ് കെട്ടിടങ്ങളിലും മീറ്റർ വായിക്കുന്ന നിലവിലെ രീതി എല്ലാ വിഭാഗങ്ങളിലെയും ഉപഭോക്താക്കൾക്ക് വളരെയേറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. വീടുകളിലും മറ്റും ഉടമയുടെയോ മറ്റേതെങ്കിലും അംഗത്തിന്റെയോ അറിവോ സമ്മതമോ സാന്നിധ്യമോ ഇല്ലാതെ മീറ്റർ റീഡ് ചെയ്യാൻ എന്ന് പറയാതെ ചിലർ വരുന്നു. വൈദ്യുതി മീറ്റർ ഓരോ കെട്ടിടത്തിന് വെളിയിലെ ഭിത്തിയിൽ സ്ഥാപിക്കുന്നത് വൈദ്യുതി  ഉപഭോക്താക്കൾക്ക് പരോക്ഷമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. പുറം ഭിത്തിയിൽ സുരക്ഷിതത്വമില്ലാതെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി മീറ്റർ സൂര്യപ്രകാശത്തിനും മഴയ്ക്കും വിധേയമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നുണ്ട്. വീടിന്റെ ഉടമകൾ എല്ലാവരും വീട്ടു മുറ്റത്തിലേക്കുള്ള കവാടം എല്ലായ്പ്പോഴും തുറന്നിടുമെന്നു മീറ്റർ റീഡ് ചെയ്യാനെത്തുന്നയാൾ പ്രതീക്ഷിക്കുന്നുണ്ട്, അത് തീർത്തും എപ്പോഴും  പ്രായോഗികമല്ല. ഇത് തികച്ചും വീടുകളുടെ സുരക്ഷിതത്വം തന്നെ ചോദ്യം ചെയ്യപ്പെടലാണ്. ഇത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ സ്വകാര്യതയെ കെ. എസ് .ഇ. ബോർഡ് മാനിക്കുന്നില്ല, ഇവർ ജനങ്ങളെ പ്രകോപിപ്പിക്കുകയാണ്, പരസ്യമായ  നിയമവിരുദ്ധ നടപടിയാണ്. ജനജീവിതത്തെ അവർ മാനിക്കുന്നില്ല.

കേരളത്തിലെ വൈദ്യുതി ജീവനക്കാരുടെ ഭീഷണി

മീറ്റർ റീഡിങ്ങിന് ജോലിക്കാർ വരുമ്പോൾ മീറ്റർ വച്ചിരിക്കുന്ന ചില  വീടുകളിൽ ആളുകൾ ഇല്ലെങ്കിൽ അവർക്കെതിരെ പിഴയടിക്കും എന്ന ഭീഷണിയും നടപടിയും നിയമവിരുദ്ധമാണ്. മീറ്റർ റീഡ് ചെയ്യാതെ ബില്ലെഴുതി വീടിന്റെ വരാന്തയിലേയ്ക്ക് എറിഞ്ഞശേഷം മീറ്റർ റീഡ് ചെയ്യാനെത്തിയ ആൾ പോവുകയാണ് പതിവ്. ചിലർ ബില്ല് മീറ്റർ റീഡ് ചെയ്യാതെ ഒരു തുക എഴുതിയ ബില്ല് വീടിന്റെ മുറ്റത്തുള്ള ഗേറ്റിൽ തൂക്കിയിട്ടശേഷം കടന്നു പോകും. ഇപ്രകാരം ചെയ്തത് കോട്ടയം ഡിസ്ട്രിക്റ്റിൽ ഉള്ള പള്ളിക്കത്തോട് ഇലക്ട്രിസിറ്റി ഓഫീസിനു വേണ്ടി മീറ്റർറീഡ് ചെയ്യുന്ന ജോലിക്കാരൻ ആണ്. ഇത് സംബന്ധിച്ച പരാതി നൽകിയാലും ഓഫീസ് തലത്തിൽ യാതൊരു കാര്യങ്ങൾക്കും സഹായം നൽകില്ല. ഒരു അനുഭവം കുറിക്കട്ടെ: ഇലക്ട്രിസിറ്റി മീറ്റർ റീഡ് ചെയ്യുന്നതിന് വേണ്ടി, ഈയിടെ പള്ളിക്കത്തോട് ഇലക്ട്രിസിറ്റി ഓഫീസിനു വേണ്ടി ചെങ്ങളം എന്ന സ്ഥലത്തുള്ള ഒരു വീടിന്റ മുമ്പിൽ  ഒരു ജോലിക്കാരൻ എത്തി. മീറ്റർ വച്ചിരിക്കുന്ന വീടിന്റെ മുമ്പിലുള്ള റോഡിൽ നിന്നുകൊണ്ട് മീറ്റർ നോക്കാതെ ബില്ലെഴുതി ആ വീടിന്റെ ഒരു കതകിന്റെ വിടവിൽ വച്ചതു നേരിട്ട് ഞാൻ കണ്ടത് ഉടൻ അയാളെ അറിയിച്ചു. പക്ഷെ, അയാൾ മറുപടി പറയാതെ, അയാൾ സഞ്ചരിച്ച ബൈക്കിൽ കയറി അവിടെനിന്ന് അതിവേഗം കടന്നു പോവുകയാണ് ചെയ്തത്. 

ജനം ഇത്തരം പരസ്യ തട്ടിപ്പുകളെ എതിർക്കണം.

എന്നാൽ ദിവസങ്ങളോളം വൈദ്യുതി ലഭിക്കാതെ വരുമ്പോൾ ഇത് സംബന്ധിച്ച് വൈദ്യുതി ഓഫീസിൽ പരാതി നൽകിയാൽ വൈദ്യുതി ജോലിക്കാരുടെ സഹകരണം വളരെ മോശമാണ്. പരാതി പറയുന്നതു പോലും അവർക്കിഷ്ടമില്ല. ഉപഭോക്താക്കൾ തങ്ങളുടെ വീട്ടിൽനിന്നും പുറത്തു പോകാൻ കഴിയാതെ വൈദ്യുതി മീറ്റർ റീഡ് ചെയ്യുവാൻ എപ്പോഴെങ്കിലും വരുന്ന ഒരാളെ എപ്പോഴും നോക്കിയിരിക്കുന്നത് പ്രായോഗികമല്ല. 

ഏത് ദിവസമാണ് മീറ്റർ റീഡ് ചെയ്യുവാൻ വരുന്നതിനുള്ള ആൾ വരുന്നതെന്ന് ബോർഡ് ഓഫീസിൽ നിന്നും ഉപഭോക്താക്കളെ നേരത്തെ അറിയിക്കുവാൻ വേണ്ടി അതിന് വേണ്ടതായ നടപടികൾ ബോർഡ് ചെയ്യേണ്ടതാണ്. അതല്ലാതെ ഭീഷണികളും പിഴയടക്കുവാൻ എടുക്കുന്ന ആക്രമണ നടപടികളുമായി ബോർഡ് ജോലിക്കാർ വന്നാൽ ജനം ഇത്തരം തട്ടിപ്പുകളെ ശക്തമായി എതിർക്കും."മീറ്റർ റീഡർ" എന്ന പേരിൽ ചില ക്രിമിനലുകൾ പോലും വീടുകളിൽ പ്രവേശിക്കുവാൻ ഇക്കാലത്തു ശ്രമിക്കുന്നുണ്ട് എന്ന് പറയപ്പെടുന്നു. 

വൈദ്യുതി ബോർഡ് ഒരു അനാവശ്യമാണ് ; ജനങ്ങൾക്ക് വൈദ്യുതി സ്വയം ഉൽപ്പാദന അവകാശം അനിവാര്യമാണ്. 

ഉപഭോക്താക്കൾ അനുഭവിക്കുന്ന പ്രശ്‍നങ്ങൾ അനേകമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണം. അതിനായി മാർഗ്ഗങ്ങൾ പലതും ഉണ്ട്. ഉദാഹരണമായി, ഉപഭോക്താവ് സ്വയം മീറ്റർ റീഡ് ചെയ്യുകയും, വൈദ്യുതി ഓഫീസിൽ രേഖാമൂലം അറിയിക്കുകയും ചെയ്യുക. ലോകത്തിന്റെ പല രാജ്യങ്ങളിലും ഇത് നന്നായി നടക്കുന്നു. വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന അനേകം മലയാളികൾക്കും  ഇക്കാര്യം പരിചിതമാണ്. ചിലരാജ്യങ്ങളിൽ വർഷത്തിലൊരിക്കൽ മാത്രം മീറ്റർ വായിക്കുകയും അത് ഉടനെ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. എന്നിരുന്നാലും ഇതിനുവേണ്ട ദൈർഘ്യം കുറയ്ക്കാതെയോ പോലും  ദൈർഘ്യം  കൂട്ടാതെയോ കേരളത്തിലെ വൈദ്യുതി വിതരണ രീതിയിൽ ഈ രീതി സ്വീകരിക്കാവുന്നതാണ്. ഉപഭോക്താക്കളുടെ മനസ്സിലെ അരക്ഷിതാവസ്ഥ ഇല്ലാതാക്കി നമുക്ക് ചിന്തിക്കുകയും ദൈനംദിന ഉപയോഗം എളുപ്പമാക്കുകയും ചെയ്യാമല്ലോ. എന്തുകൊണ്ട് കേരളത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾക്കെതിരെ ജനപ്രതിനിധികൾ നിലകൊള്ളുന്നു? ജനങ്ങൾ മനസ്സിൽ ഉറപ്പിക്കേണ്ടതായ അത്യാവശ്യ ചിന്തകൾ ഉണ്ടാവണം, ആർക്കുവേണ്ടി, ഞാൻ ഒരു സ്ഥാനാർത്ഥിയായ ഒരാൾക്ക് എന്തിന് വേണ്ടി വോട്ടു ചെയ്യണം? വോട്ടു ലഭിച്ചു കഴിഞ്ഞാൽ ജനപ്രതിനിധിയാകുന്നയാൾ വോട്ടു ചെയ്തവരെ അറിയില്ല. അവഗണന പ്രത്യക്ഷമായി പ്രകടിപ്പിക്കുന്നു. ആർക്കുവേണ്ടി വോട്ടു നൽകിയാലും വോട്ടർമാർക്ക് അതുകൊണ്ടു ഒന്നും പ്രയോജനപ്പെടുന്നില്ല. 

 സോളാർ വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കണം.-

 

യൂറോപ്യൻ രാജ്യങ്ങളിൽ മാത്രമല്ല, വിവിധ രാജ്യങ്ങളിൽ വളരെയേറെ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന വൈദ്യുതി ഉത്‌പാദനരീതി ഇന്ന് അനേകം വീട്ടുടമകൾ വ്യത്യസ്തപ്പെട്ട ഓരോ കാലാവസ്ഥാമാറ്റങ്ങൾക്ക് അനുസരണമായി സ്വയം നിർമ്മാണത്തിലേക്ക് മാറുന്ന വാർത്തകളും ഉണ്ട്. സൗര വൈദ്യുതി ഉത്പാദന യന്ത്രസംവിധാനങ്ങൾ വാങ്ങുമ്പോൾ ജനങ്ങൾക്ക് എങ്ങനെ പണം ലാഭിക്കാമെന്നും, ഉദാഹരണമായി- ചില രാജ്യങ്ങളിൽ ശൈത്യകാലത്തിന് മുമ്പ് സ്വിച്ച് ചെയ്യുന്നത് എപ്രകാരം  എന്തുകൊണ്ട് മൂല്യവത്താണെന്നും വീട്ടുടമയ്ക്ക് കണ്ടെത്താം.  

സൗരോർജ സംവിധാനങ്ങൾ ശൈത്യകാലങ്ങളിലും വളരെ മെച്ചപ്പെട്ട
നിലയിൽ വൈദ്യിതി ഉത്പാദിപ്പിക്കുന്നുണ്ടെന്ന കാര്യം എല്ലാവരും അറിയുന്നു. കൂടുതൽ വീട്ടുടമകൾ വൈദ്യൂതി കമ്പനികളിൽനിന്നു സ്വാതന്ത്ര്യം തെരഞ്ഞെടുക്കുന്നു. അവരുടെ സ്വന്തം വീടുകളുടെ മേൽക്കൂരകളിൽ സോളാർ സിസ്റ്റം സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.  എന്നാലും ശൈത്യകാലത്തിന് മുമ്പ്പോലും ഈ സിസ്റ്റം എത്രമാത്രം
വിലപ്പെട്ടതാണെന്നും ചിലർ ചിന്തിക്കുന്നുണ്ട്.

ആകാശം മേഘാവൃതമായിരിക്കുമ്പോഴും ആധുനിക സൗരയൂഥങ്ങൾ ശ്രദ്ധാപൂർവ്വം വൈദ്യുതി നൽകുന്നു എന്നതാണ് മിക്ക ആളുകൾക്കും അറിയാത്ത കാര്യം. അതിനാൽ ശൈത്യകാലത്ത് സൗരോർജ്ജവും മൂല്യവത്താണ്- അതിനാൽ വീട്ടുടമസ്ഥർ മടിക്കാൻ ഒരു കാരണങ്ങൾ  ഇല്ല. പ്രത്യേകിച്ചും ദിവസങ്ങൾ കുറയുകയും വീടുകളിൽ വൈദ്യുതി  ഉപഭോഗം വർദ്ധിക്കുകയും ചെയ്യുമ്പോൾ, പുതിയ സോളാർ സിസ്റ്റവും  സംഭരണ സംവിധാനവും ഉപയോഗിച്ച് വീട്ടുടമയ്ക്ക് ധാരാളം  പണം ലാഭിക്കാൻ കഴിയും. പ്രാദേശിക കാലാവസ്ഥ നിരീക്ഷിച്ച ശേഷവും  സോളാർ വിദഗ്ധർ വ്യക്തിഗത വിളവ് പ്രവചനം നൽകും. വളരെവേഗം ഉപയോഗിച്ച എനർജിയെപ്പറ്റിയും സമ്പാദ്യശേഷികാര്യങ്ങളെപ്പറ്റിയും  കണക്കാക്കാം. സാധാരണ വീട്ടുടമകളും വൈദ്യുതി ഉപയോഗത്തെ  കരുതുന്നതിനേക്കാൾ വില കുറഞ്ഞതാണ് സോളാർ വൈദ്യുതി.

 സോളാർ വൈദ്യുതിയുടെ ഉപയോഗം യൂറോപ്പിൽ 

സൗരോർജ്ജത്തിലേക്കുള്ള മാറ്റം കൂടുതൽ ആകർഷകമാക്കുന്നതിന് 2023 ജനുവരി 1 മുതൽ വിവിധ സർക്കാർ സബ്സിഡി പദ്ധതികൾ നിലവിലുണ്ട്. നന്നായി അറിവുള്ള, താൽപ്പര്യമുള്ള കക്ഷികൾക്ക് ഡൗൺ പേയ്മെന്റ് ചെലവുകളൊന്നുമില്ലാതെ സോളാർ സിസ്റ്റങ്ങൾ വാങ്ങാൻ കഴിയും. സോളാർ സിസ്റ്റം പ്രവർത്തനക്ഷമമാകുന്നതുവരെ അസംബ്ലി ചെയ്യുന്നത്  ഉൾപ്പെടെയുള്ള ഏത് വിധ മുഴുവൻ പ്രക്രിയയും എൻപാൽ പരിപാലിക്കുന്നു. പ്ലാന്റ് വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ മാത്രമേ പണമടയ്ക്കുകയുള്ളൂഅതിന്റെ ഓഫറിലൂടെ, എൻപാൽ ഇപ്പോൾ ജർമ്മനിയിലെ മാർക്കറ്റ് ലീഡറായി മാറി (ഉറവിടം). 50,000 ത്തിലധികം വീട്ടുടമസ്ഥർ എൻപാലിനെ ആശ്രയിക്കുന്നു, ഓരോ മാസവും 2,500 ലധികം പേർ ചേർക്കപ്പെടുന്നു.

ശൈത്യകാലത്തിന് മുമ്പ് മേൽക്കൂരയിലെ സൗരയൂഥം- അത് കേരളത്തിൽ സാധ്യമാണോ?

വിവിധ ദാതാക്കളുടെ നീണ്ട കാത്തിരിപ്പ് സമയവും ഡെലിവറി ബുദ്ധി മുട്ടുകളും കാരണം നിരവധി താൽപ്പര്യമുള്ള കക്ഷികൾ തടസ്സങ്ങൾ നേരിടുന്നു. എൻപാലിൽ, ഉപഭോക്താക്കൾക്ക് അവരുടെ സൗരയൂഥം ശരാശരി 6 ആഴ്ചയ്ക്കുള്ളിൽ ഇൻസ്റ്റാൾ ചെയ്യാം. ഇത് എങ്ങനെയാണ്  പ്രവർത്തിക്കുന്നത് ? വിപുലീകരണം വർദ്ധിപ്പിക്കുന്നതിന് സോളാർ ഇൻസ്റ്റാളർമാർക്കായി കമ്പനി സ്വന്തം പരിശീലന പരിപാടി ഇപ്പോൾ  വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിങ്ങളുടെ മേൽക്കൂരയെക്കുറിച്ചുള്ള ഒരു  കുറച്ച് വിവരങ്ങൾ നൽകുക, 2 മിനിറ്റിനുള്ളിൽ നിങ്ങളുടെ സമ്പാദ്യ സാദ്ധ്യതകളെക്കുറിച്ചുള്ള സൗജന്യവും ബാധ്യതയില്ലാത്തതുമായ ഒരു  എസ്റ്റിമേറ്റ് നേടുക: ബാക്കി നിർമ്മാണ കാര്യങ്ങൾ തടസമില്ലാതെയും നടക്കുന്നു.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റുകളിലൊന്ന് യുണൈറ്റഡ് അറബ് എമിറേറ്റിൽ പ്രവർത്തനമുണ്ട്. അബുദാബിക്ക് സമീപം ഇപ്പോൾ പ്രവർത്തനക്ഷമമായിട്ടുള്ള ഫോട്ടോവോൾട്ടായ്ക്ക് സംവിധാനം പ്രതിവർഷം രണ്ട് ദശലക്ഷം ടണ്ണിലധികം കാർബൺ ഡൈഓക്‌സൈഡ് ലാഭിക്കാമെന്നും അവർ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായുള്ള ഈ സമയം വളരെ പ്രതീകാത്മകമാണ്. നാം എന്താണ് ഇപ്പോൾ മനസ്സിലാക്കേണ്ടത്? സമയം യാദൃശ്ചികമായിരിക്കരുത്. 


അബുദാബിക്കടുത്തു
സ്ഥാപിച്ച
സോളാർ സംവിധാനം
 

യുണൈറ്റഡ് അറബ് എമിറേറ്റ്സ് ദുബായിൽ ലോക കാലാവസ്ഥാ സമ്മേളനം നടത്തുവാൻ ആതിഥേയത്വം വഹിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റുകളിലൊന്ന്‌ ഉത്‌ഘാ ടനം ചെയ്തു. അൽദഫ്രയിലെ പ്ലാന്റ് പ്രതിവർഷം രണ്ട് ദശലക്ഷം ടണ്ണി ലധികം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ ലാഭിക്കുമെന്ന് സോളാർ  പദ്ധതിയിൽ ഉൾപ്പെട്ട ജിങ്കോ എന്ന കമ്പനിയുടെ പ്രസിഡന്റ് ചാൾസ് ബായ് പറഞ്ഞു. ഇത് ഏകദേശം "റോഡു കളിലെ 800,000 കാറു കളുടെ നഷ്ടത്തിന്" തുല്യമാണ്.

അബുദാബിയിൽ നിന്ന് 30 കിലോമീറ്റർ തെക്കു ഭാഗത്തു സ്ഥിതി ചെ യ്യുന്ന അൽദഫ്രയിലെ 21 ചതുരശ്രകിലോമീറ്റർ മരുഭൂമിയിലാണ് സ്ഥി തി ചെയ്യുന്നത്. അവയുടെ ഫോട്ടോവോൾട്ടായിക് പാനലുകൾ സൂര്യ നോടൊപ്പം കറങ്ങുകയും റോബോട്ട് പവർ ക്ലീനിംഗ് മൊഡ്യൂളുകൾ ഉപയോഗിച്ച് മണലും പൊടിയും ഇല്ലാതെ അവിടെ സൂക്ഷിക്കുകയും ചെയ്യുന്നു. രണ്ട് ജിഗാവാട്ട് ഉത്പാദന ശേഷിയുള്ളതായ പ്ലാന്റ് 160,000  വീടുകൾക്ക് ഊർജ്ജം നൽകും. അടുത്ത ഏഴ് വർഷത്തിനുള്ളിൽ പു നരുപയോഗിക്കാവുന്ന ഊർജ്ജം മൂന്നിരട്ടിയാക്കാൻ ഗൾഫ് രാജ്യങ്ങൾ ആഗ്രഹിക്കുന്നു. 2050 ഓടെ കാർബൺ  ബഹിർഗമനം പൂജ്യമാക്കുകയാ ണ് ഇതിന്റെ ലക്ഷ്യം. 

അടുത്ത കാലാവസ്ഥാ സമ്മേളനത്തിന് ആതിഥേയത്വം:  

യുണൈറ്റഡ് അറബ് എമിറേറ്റ്സ് പതിവായി വാതകം കത്തിക്കുന്നത് തുടരുന്നു. വിവാദമായ സിഒപി 28 ഹോസ്റ്റ് സുൽത്താൻ അൽ ജാബർ: അടുത്ത കാലാവസ്ഥാ ഉച്ചകോടിയെക്കുറിച്ചുള്ള ഇമെയിലുകൾ എണ്ണ കമ്പനി മേധാവി വായിച്ചു. കാലാവസ്ഥയുടെ നിലയെക്കുറിച്ചു യു. എസ് . ഏജൻസിയായ NOAA യിൽ നിന്നു ള്ള ഡാറ്റ  2023 -24 വർഷങ്ങൾ കാലാവസ്ഥാ റിക്കാർഡിലെ ഏറ്റവും ചൂടേറിയ വർഷമായിരിക്കും. 

വൈദ്യുതിയുടെ ഉപയോഗം യൂറോപ്പിൽ എങ്ങനെ? 

ഇപ്പോഴും ജനങ്ങൾ പൂർണ്ണമായ തീരുമാനങ്ങളിൽ എത്തിയില്ല എന്നു പറയാൻ കഴിയും. ഉദാ: ജർമ്മൻകാർ ഇപ്പോഴും ഈ തെറ്റ് ചെയ്യുന്നു.  വാസ്തവത്തിൽ, ആയിരക്കണക്കിന് ജർമ്മൻകാർ ഇന്നും ചെയ്യുന്ന ഒരു തെറ്റിനെക്കുറിച്ച് വിദഗ്ധർ ആശ്ചര്യപ്പെടുന്നു. ഓരോ വീട്ടുടമസ്ഥനും നന്നായി അറിയാമെങ്കിലും, ആയിരക്കണക്കിന് ജർമ്മൻകാർ വൈദ്യു തിക്കായി വളരെയധികം പണം നൽകുന്നു! ഒരൊറ്റ വിദ്യയ്ക്ക് നിര വധി വീടുകൾ രക്ഷിക്കാൻ കഴിയുമെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നുദശലക്ഷക്കണക്കിന് ജർമ്മൻ കുടുംബങ്ങൾ 2023 ശരത്  ക്കാലത്തിൽ ഈ വാങ്ങലിനെക്കുറിച്ച് ചിന്തിക്കുന്നു. നിങ്ങൾ ഒരു വീട്ടു ടമസ്ഥനോ? ഈ വിദ്യ ഉപയോഗിച്ച്, നിങ്ങൾ വൈദ്യുതിക്ക് മിക്കവാറും ഒന്നും നൽകുന്നില്ല, ഇങ്ങനെയാണ് യാഥാർത്ഥ്യം. 

2023-ൽ ജർമ്മനിയുടെ ഏറ്റവും ജനപ്രിയ സമ്പാദ്യ തന്ത്രമാണിത്. കുറെ വര്ഷങ്ങളായി ഊർജ്ജ വിതരണക്കാരുടെ പ്രതിമാസ വൈദ്യുതിയുടെ ചെലവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ബില്യൺ ഡോളർ വൈദ്യുതി ചെലവ് വലിച്ചെടുക്കുന്ന കമ്പനികൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന പ്ലാറ്റ്‌ഫോo ഇപ്പോൾ രൂപീകരിച്ചിട്ടുണ്ട്. 

അതേപ്പറ്റിയുള്ള കാഴ്ചപ്പാട് വളരെ വ്യക്തമാണ്. അതായത്, എല്ലാവർ ക്കും കുറഞ്ഞ ചെലവിലുള്ള സൗരോർജ്ജ സംവിധാനം നടപ്പാക്കുക. അതുവഴി വീട്ടുടമകൾക്കുള്ള വൈദ്യുതി ബില്ലുകൾ കുതിച്ചുയരുന്ന നടപടി ഒടുവിൽ അതൊരു ഭൂതകാലത്തിന്റെ കാര്യമാക്കുകയാണ്. ഈ സമ്മർദ്ദത്തെ അതിജീവിക്കാൻ 2024 ഓടെ മേൽക്കൂരകളിൽ ഒരു സൗര എനർജി സംവിധാനം സ്ഥാപിക്കുവാൻ ഇപ്പോൾത്തന്നെ മൂന്നിൽ ഒരാൾ ആഗ്രഹിക്കുന്നു. ഇതുവരെ സോളാർ വൈദ്യുതി സൗകര്യങ്ങൾ ഇല്ലാത്ത ആരെയും ഈ രഹസ്യം അത്ഭുതപ്പെടുത്തുന്നുണ്ട്, സ്വന്തം ഭവനങ്ങളിൽ എല്ലാവർക്കും താങ്ങാനാവുന്ന താക്കോൽ എന്നൊക്ക ഈ വലിയ സാമ്പത്തിക ലാഭത്തെക്കുറിച്ചു പറയുന്നു.   

മേൽക്കൂരയിൽ നിന്നുള്ള വൈദ്യുതി.
     

ആരും ശ്രദ്ധിക്കാത്ത അതിശയകരമാംവിധം വിലകുറഞ്ഞ നിരവധി സോളാർ സിസ്റ്റം ഓഫറുകൾ ഉണ്ട്. കാരണം? ഇന്ന് വലിയ കമ്പനികൾ പ്രധാനമായും അവർക്ക് ഏറ്റവും കൂടുതൽ സമ്പാദിക്കാൻ കഴിയുന്ന ഓഫറുകൾ പരസ്യം ചെയ്യുന്നു. 

സത്യസന്ധവും ചെലവുകുറഞ്ഞതുമായ  സോളാർ സിസ്റ്റം ഓഫറുകൾ നൽകുകയും തുടക്കത്തിൽ ഉപഭോക്താക്കൾക്ക് ഇത് സൗജന്യമായും ബാധ്യതയില്ലാതെ ഉപദേശം നൽകുകയും ചെയ്യുന്ന ദാതാക്കളുമായി താൽപ്പര്യമുള്ള കക്ഷികളെ ബന്ധിപ്പിക്കുക എന്ന ദൗത്യം Photovoltaik-Angebotsvergleich.de പ്ലാറ്റ്ഫോം സ്വയം സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് ജർമ്മൻ സർക്കാർ സബ്സിഡികളും ശരിയായി ഉപദേശങ്ങളും സോളാർ സിസ്റ്റം വാങ്ങുന്നത് സംബന്ധിച്ച് വിവരങ്ങൾ നൽകുന്നത് ഗുണകരമായി. ഒരു സൗരയൂഥ സിസ്റ്റം വാങ്ങുന്നത് പോലും സൗജന്യമാകാം. ഒരു വീട്ടുടമ സോളാർ എനർജി സിസ്റ്റം ഇഷ്ടപ്പെടുന്നത് ചില കാരണങ്ങൾ നോക്കാം. അതിൽപ്പെട്ട മൂന്നു-നാല് കാര്യങ്ങൾ തന്നെ നോക്കുക. 1)-ആദ്യദിവസം മുതൽ ഉയർന്ന ഉയർന്ന വൈദ്യുതി ബില്ലുകൾ ഇല്ലാതാകുന്നു. 2 )- നാം സ്ഥാപിച്ചിട്ടുള്ള സ്വന്തം സൗരയൂഥം നമുക്ക് സൗജന്യമായി വൈദ്യുതി ഉത്പാദിപ്പിക്കും, ഒരു പക്ഷെ അയൽക്കാർ പോലുമോ അസൂയപ്പെടാം. 3 )- ഉപയോഗിക്കാത്ത വൈദ്യുതി നികുതി രഹിതമായി വിൽക്കാം. സൗരയൂഥമുള്ള വീട്ടുടമയ്ക്ക് അധിക സൗരോർജ്ജം വിൽക്കാനും കഴിയും. 4 )- ജർമ്മനിയിലെ ശൈത്യകാലത്ത് സൗരോർജ്ജö ലാഭകരം തന്നെയാണ്. സൗരയൂഥം ശൈത്യകാലത്തും ഇരുണ്ട ദിവസങ്ങളിലും വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇക്കാര്യം പലർക്കും അറിവില്ലാത്തത് തന്നെയാണ്.

ആരെല്ലാമാണ്  ജർമ്മനിയിൽ സോളാർ സബ്‌സിഡിയ്ക്ക്  യോഗ്യത ഉള്ളവർ ?. വർദ്ധിച്ചു വരുന്ന സോളാർ സിസ്റ്റത്തിന്റെ ഡിമാന്റ് കുറെ  ലളിതമായ ഓൺലൈൻ റാപ്പിഡ് ടെസ്റ്റ് വികസിപ്പിക്കാനുള്ള കുറെ ആശയങ്ങൾ നൽകി. ഒരു മിനിറ്റിനുള്ളിൽ ഒരാൾക്ക് സോളാർ സിസ്റ്റം  സബ്‌സിഡിയ്ക്ക് അനുയോജ്യമാണോ എന്നും അപേക്ഷകന് എത്ര മാത്രം ലാഭിക്കാൻ കഴിയുമെന്നും മറ്റുമുള്ള വിവരങ്ങൾ സർക്കാരിൽ നിന്നും താല്പര്യമുള്ള അപേക്ഷകരെ അറിയിക്കുന്നു. സൗജന്യമായി കണ്ടെത്തുക, ബാദ്ധ്യതയില്ലാതെ ജനങ്ങൾക്ക് ലഭിക്കുന്ന വാഗ്ദാനങ്ങൾ സ്വീകരിക്കുന്നു, ഇങ്ങനെ ജർമ്മൻ ജനത ചിന്തിച്ചു തുടങ്ങി.

മേൽക്കൂരയിൽനിന്നുള്ള വൈദ്യുതി:-

നിയമഭേദഗതി ജർമ്മനിയിലെ സൗരോർജ്ജ സംവിധാനങ്ങളെല്ലാം കൂടുതൽ ആകർഷകമാക്കുകയാണ്. പലവീട്ടുടമകൾക്കും നിലവിൽ ഉയർന്ന കാര്യക്ഷമതയുള്ള സോളാർ പാനലുകൾ സ്ഥാപിക്കുന്നുണ്ട്. അടുത്ത കാലത്ത് ഉടമകൾക്ക് പുതിയ നികുതിവ്യവസ്ഥകൾ മാത്രമല്ല, ഫീഡ് ഇൻ താരിപ്പുകളിൽ ഗണ്യമായ വർദ്ധനവും കാണിക്കുന്ന ഒരു പുതിയ നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നു. സോളാർ വൈദ്യതി നമ്മുടെ ജീവിത സാഹചര്യത്തിന് എത്രത്തോളം യോജിക്കുന്നുവെന്ന് കണ്ടെത്താൻ ജർമ്മനിയിൽ ഇപ്പോൾ എളുപ്പമാണ്. സൗരയൂഥസിസ്റ്റം വാങ്ങുന്നതിലൂടെ എത്ര പണം ലാഭിക്കാനാകുമെന്നും ഒരു സിസ്റ്റം എപ്പോൾ എപ്പോൾ ലാഭകരമാണെന്നും അറിയേണ്ടത് പലർക്കും പ്രധാനപ്പെട്ട കാര്യമാണ്.

വീട്ടുടമകൾക്ക് ഇപ്പോൾ ഇത് എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും. ഈ ആവശ്യത്തിനായി പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന സ്വതന്ത്ര ചെക്ക്‌ഫോക്സ്‌ പോർട്ടൽ ഇതിനു സഹായിക്കുന്നു. ഒരു സോളാർ ഓഫർ താരതമ്യത്തിലൂടെ ജനങ്ങൾക്ക് ഏതൊക്കെ സബ്‌സിഡികൾക്ക് നല്ല അർഹതയുണ്ടെന്നും അവരുടെ സമ്പാദ്യം എത്ര ഉയർന്നതാണെന്നും ആർക്കും കണ്ടെത്താൻ കഴിയും. കേരളത്തിൽ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന വർദ്ധിച്ച വൈദ്യുതി നിരക്കിൽനിന്നും ഏതുകാലത്ത് രക്ഷപ്രാപിക്കുവാൻ കഴിയും?  // -

                                     ***********************************************************************************                   

                                   Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

***********************************************************************************                        


Montag, 1. Januar 2024

ധ്രുവദീപ്തി .// പുതുവത്സരാശംസകൾ -2024


ധ്രുവദീപ്തി // പുതുവത്സരാശംസകൾ 

2024 -


// ഞങ്ങൾ നിങ്ങളോട് അങ്ങേയറ്റം നന്ദിയുള്ളവരാണ്. 2024 ൽ നിങ്ങൾക്ക് എല്ലാവർക്കും ആരോഗ്യവും സന്തോഷവും സ്നേഹവും സമാധാനവും നേരുന്നു. //

ധ്രുവദീപ്തി .


Sonntag, 5. November 2023

ധ്രുവദീപ്തി // വിദേശത്ത് ജോലി // ജർമ്മനിയെക്കുറിച്ച് വിദേശ വിദഗ്ദ്ധ തൊഴിലാളികൾ // George Kuttikattu

ധ്രുവദീപ്തി // വിദേശത്ത് ജോലി // 

- ജർമ്മനിയെക്കുറിച്ച് 
വിദേശ വിദഗ്ദ്ധ തൊഴിലാളികൾ- // 
 
George Kuttikattu

ജർമ്മനിയെക്കുറിച്ച് വിദേശ വിദഗ്‌ധ തൊഴിലാളികൾ.
 
ജർമ്മനിയിൽ ജോലി ചെയ്യുവാൻ വന്നിട്ടുള്ള വിദേശ വിദഗ്‌ധ തൊഴിലാളികൾ ജർമ്മനിയെക്കുറിച്ചുള്ള ഒരു അഭിപ്രായ സർവ്വെയിൽ നൽകിയ വിവരങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്. ഇവിടെ നൽകുന്ന വിവരങ്ങൾ എന്റെ സ്വന്തം അഭിപ്രായമല്ല. എങ്കിലും, ആദ്യമായിട്ട് ഇങ്ങനെ ഓരോ അനുഭവങ്ങൾ തുറന്ന് പങ്കുവയ്ക്കുന്നവർ, എന്തുകൊണ്ടാണ്, ഏതു കാര്യങ്ങൾ സാധിക്കുവാനാണ്  അവർ ജർമ്മനിയിലേക്ക് വന്നുചേർന്നത് എന്ന യാഥാർത്ഥ്യം അതിനൊപ്പം പറയാൻ അവർ  മനഃപൂർവ്വം മറന്നുപോയോയെന്ന് ഒരു ചോദ്യം ചോദിക്കുവാൻ എനിക്ക് തോന്നുന്നു ; ചില അറിവുകൾ മാത്രം ഞാനിവിടെ നൽകുന്നു. 

പുതിയ സർവ്വേ അനുസരിച്ചു അനേകം അന്താരാഷ്ട്ര പ്രൊഫഷണലുകളെ ഉപയോഗിച്ചുവെന്നത് ശരിയാണ്, പക്ഷേ അത്ര സ്വാഗതം ചെയ്തില്ലവിദേശ വിദഗ്ധ തൊഴിലാളികളെ ഇന്നും ആവശ്യപ്പെടുന്നുണ്ട്എന്നാൽ ജർമ്മനിയിൽ   അവർ ഊഷ്മളമായ സ്വാഗതം പ്രതീക്ഷിക്കരുതെന്ന് ജീവനക്കാരുടെ സർവേ ഫലം വ്യക്തമാക്കുന്നു. പുതിയ സർവേ അനുസരിച്ച്, ഒരു വിദേശ വിദഗ്ദ്ധ തൊഴിലാളിയായി ജർമ്മനിയിലേക്ക് വരുന്ന ആർക്കും മുൻവിധിയും കുറെ  നിരസിക്കലും പ്രതീക്ഷിക്കണം.  

(ഫോട്ടോ: അന്ന സ്റ്റിൽസ്/ഐസ്റ്റോക്ക്ഫോട്ടോ / ഗെറ്റി ഇമേജസ്)-

ബിസിനസ്സ് പങ്കാളികൾ ഹസ്തദാനം ചെയ്യുന്നു .
(പ്രതീകാത്മക ചിത്രം)

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ നാളുകൾ മുതൽ ജർമ്മനിയിലേക്ക്, ഉദാ: ഇന്ത്യയിൽനിന്നും, മാത്രമല്ല മറ്റ് വിവിധ വിദേശരാജ്യങ്ങളിൽനിന്നും അനേകം ആളുകൾ കുടിയേറിയിരുന്നു. എന്തിനാണവർ കുടിയേറ്റങ്ങൾ നടത്തിയത്? അവരുടെ സ്വന്തം മാതൃരാജ്യങ്ങളിൽ ഭാവിജീവിതത്തിന് പ്രതീക്ഷകളെല്ലാം  നഷ്ടപ്പെട്ട അനുഭവങ്ങൾമൂലമാണ് മറുനാടുകളിൽ അഭയം തേടിയെത്തിയത്. ഇതെല്ലാം മലയാളികളുടെ കാര്യത്തിലും ഏറെ സമാനതയുള്ളതായിരുന്നു. ജർമ്മനിയിലെ ജനങ്ങളാകട്ടെ, വന്നുചേർന്നവർ ആരൊക്കെയാണെന്നും ഏതു മതവിശ്വാസികളാണെന്നും ചുഴിഞ്ഞു നോക്കിയില്ല. ഇന്നു ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് മലയാളികൾ ഉൾപ്പടെ, അനേകം പേർ ജർമ്മനിയിലേക്ക് വന്നുചേരുന്നുണ്ട് . ജർമ്മൻ ജനത സമാധാനപരമായ ജീവിത അന്തരീക്ഷമാണ്  വന്നുചേർന്നവർക്ക് നല്കിയിരുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്, ഈ കാര്യം ഇവിടെ നിഷേധിക്കാനാവില്ല..     
 
അടുത്ത കാലങ്ങളിൽ അനേകം വിദേശികൾ അഭയാർത്ഥികളെന്ന പേരിലും, മാത്രമല്ല, അനധികൃതമായും ജർമ്മനിയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. അവരിൽ പലരും ക്രിമിനലുകൾ ആയിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ  നിലവിലുള്ള ചില ആഗോളരാഷ്ട്രീയ സാഹചര്യങ്ങളിൽ ജർമ്മൻ ജനതയ്ക്ക് അതൊന്നും സ്വയം കണ്ട് അവയെ നേരിടാൻ കഴിയാത്തവിധം അനേകലക്ഷ വിദേശികളുടെ കുടിയേറ്റങ്ങൾ നടക്കുന്നുഅപ്പോൾ, വിദേശങ്ങളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ എത്തുന്നവർ വിദഗ്‌ധ തൊഴിലാളികളാണെങ്കിലും അവരെയും ജർമ്മനിയിലെ ജനങ്ങൾക്ക് ഒരുപക്ഷെ പോസിറ്റിവായി കാണാൻ കഴിയാത്ത സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാം. ഇത് കുറിക്കുമ്പോൾ നാം മലയാളികൾ മുൻകാലങ്ങളിൽ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നും തമിഴർ വന്നിരുന്നപ്പോൾ അവർക്കുനേരെയുള്ള വളരെ തണുത്തതും, അവരോട് ചങ്ങാത്തം കാണിക്കുവാൻ പോലും വളരെ ഇഷ്ടപ്പെട്ടില്ല എന്ന ഒരു വലിയ യാഥാർത്ഥ്യവുമുണ്ടായിരുന്നു. ഇവിടെ ഇതൊരു ചെറിയ ഉദാഹരണം മാത്രം നൽകിയതാണ്. അസ്വീകാര്യമായ അഭിപ്രായങ്ങൾ പറയുന്നവർ ഒരു കാര്യം മറക്കുന്നു. ആദ്യമായി നാം നമ്മുടെ മുൻകാല ജീവിതത്തെ സ്വയമേ  മറക്കാൻ ആരും തുനിയരുത്. രണ്ടാം ലോകമഹായുദ്ധകാലം കഴിഞ്ഞശേഷം ജർമ്മനിയിലേക്ക് പഠനത്തിനും മറ്റു വിവിധ ആവശ്യങ്ങൾ സാധിക്കുവാനും എത്തിയ മലയാളികൾക്ക് 1977-78 കാലഘട്ടങ്ങളിൽ നേരിടേണ്ടിവന്ന വലിയ  പ്രതിസന്ധി കേരളത്തിലെ ക്രിസ്ത്യൻ നേതൃത്വത്തിന്റെ അഴിമതികളിൽ ഉത്ഭവിച്ചതായിരുന്നു. അവർ അക്കാലത്തു ജർമ്മനിയിൽ ഉണ്ടായിരുന്ന ഒരു മാദ്ധ്യമത്തിൽ ("Bonner Stadt Anzeiger ") 24 -25 Sept 1977-ൽ "ബോബെയിൽ 80 ഇന്ത്യൻ നഴ്‌സുമാരെ ആവശ്യമുണ്ട്" എന്നതലക്കെട്ടിൽ വാർത്തയും നൽകി. ജർമ്മനിയിൽ Kreuzberg Zentrum നെ ഈ തട്ടിപ്പ് ഏജന്റായി ഉപയോഗിച്ചു, ഇത് യാഥാർത്ഥ്യമാണ്. ഇക്കാര്യങ്ങൾ സംബന്ധിച്ച പ്രശ്നം ഞാനുമായി നേരിട്ട് ചർച്ച  ചെയ്യുവാനാണ് അന്ന് ഇന്ത്യയുടെ Overseas  Developement And Employment Promotion Consultants Limited -ന്റെ ചെയർമാനും അക്കാലത്തെ സൗദിഅറേ ബ്യയയിലെ ഇന്ത്യൻ അംബാസിഡറുമായിരുന്ന ശ്രീ. ടി. ടി. പി. അബ്‌ദുള്ള  1978- Sept-ൽ     ഇന്ത്യൻ സർക്കാരിന്റെയും കേരളത്തിലെ തൊഴിൽമന്ത്രിയായിരുന്ന ശ്രീ. ഊമ്മൻ ചാണ്ടിയുടെയും നിർദ്ദേശപ്രകാരം ജർമ്മനിയിലെത്തിയത്. ഈ  പ്രതിസന്ധി പരിഹരിക്കാൻ വേണ്ടി ഞാൻ ആവശ്യപ്പെട്ട സഹായം സ്വീകരിച്ച ശ്രീ ഊമ്മൻ ചാണ്ടിയുടെ സഹായത്താൽ ജർമ്മനിയിലെ അന്നുവരെയുള്ള മലയാളികൾക്കെല്ലാം ജർമ്മനിയിൽ തുടരാൻ കഴിഞ്ഞു. ജർമ്മനിയിലുള്ള  ജനങ്ങൾക്കോ ജർമ്മനിയിലെ ഇന്ത്യൻ എംബസിക്കോ മലയാളികളെയാരെയും ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുന്നതിനു ഒരു താല്പര്യവുമില്ലായിരുന്നു. ഇത് കഴിഞ്ഞകാലത്തെ ചില ഓർമ്മകൾ മാത്രം. ജർമ്മനിയിലുള്ള മലയാളികൾക്ക്  അന്ന് ഇപ്രകാരം ഒരു സഹായഹസ്തം ലഭിച്ചിരുന്നതായിരുന്നുവെന്ന വിവരം പറയാൻ ഞാനാഗ്രഹിച്ചില്ല, കാരണം, ഇക്കാര്യത്തിൽ കേരളത്തിൽനിന്നുള്ള മതനേതൃത്വങ്ങളുടെ കപടതയ്ക്ക്  ഒരു തിരിച്ചടിയായിരുന്നു. അതിനാൽ ഇത്  ജർമ്മനിയിൽ അപ്പോൾ ഉണ്ടായിരുന്ന ആരും അറിഞ്ഞിട്ടില്ല എന്ന കാര്യവും  തുറന്ന ഒരു യാഥാർത്ഥ്യം തന്നെയാണ്.  

ലോകത്തിലെ എല്ലാ രാജ്യങ്ങളിലും, ഏതൊരു കുടിയേറ്റരാജ്യമാണെങ്കിലും അവരുടെ സ്വന്തം ഭരണഘടനയും നിയമസംഹിതകളും ഉണ്ട്. കുടിയേറ്റങ്ങൾ, അത് ഏതു തരത്തിലുള്ളതാണെങ്കിലും, നിയമം എല്ലാവർക്കും ബാധകമാണ്. ജർമ്മനിയിലേക്ക് കുടിയേറുന്നയാൾ ഒരു വിദഗ്ദ്ധ തൊഴിലാളിയാണെങ്കിലും അല്ലെങ്കിലും അവർ എത്തിച്ചേർന്നത് എന്തിനുവേണ്ടി, ഏതുകാരണത്താൽ, എന്ന് അവർതന്നെ പുനഃപരിശോധനയും നടത്തണം. അവരുടെ മാതൃരാജ്യം  എന്തുകൊണ്ട് ഏറെ മോശമായിരുന്നു, അഥവാ മെച്ചപ്പെട്ടത് ആയിരുന്നോ? എന്നാൽ ഇപ്പോൾ കേരളസംസ്ഥാനത്തിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ നമ്മുടെ  മാദ്ധ്യമങ്ങളിൽ കാണുന്നുണ്ട്. കേരളസംസ്ഥാനം ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിമിനലുകളുടെ വിഹാരകേന്ദ്രമായി മാറിയല്ലോ എന്ന് കാണുന്നു. ദൈനംദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള  വാർത്തകൾ പ്രധാന വാർത്തകളാണ്. അതുപോലെതന്നെയാണ് നിരവധി  പണത്തട്ടിപ്പുകൾ നടത്തുന്ന സംഭവങ്ങൾ, അത് ബാങ്കുകളാണെങ്കിലും,വിദ്യാ- കേന്ദ്രങ്ങളായാലും, തൊഴിൽരംഗത്തോ, കാർഷികരംഗത്തോ ഏതായാലും  നിരവധി ക്രിമിനൽ കുറ്റങ്ങൾ നടത്തുന്നവരുടെ കേന്ദ്രമാക്കുകയാണ്. അത് ചെയ്യുന്നതിൽ രാജ്യം ഭരിക്കുന്ന മന്ത്രിമാരോ ജനപ്രതിനിധികളോ ഉൾപ്പെടുന്നു എന്ന വാർത്തകൾ പോലും ഉണ്ടല്ലോ. 

മലയാളി യുവജനങ്ങൾ   

കുറച്ച മാസങ്ങൾക്ക് മുമ്പ് ജർമ്മനിയിലേക്ക് പഠനത്തിന് കേരളത്തിൽ നിന്ന് എത്തിയ രണ്ടു ചെറുപ്രായക്കാരെ അപ്രതീക്ഷിതമായിട്ട് കാണുകയുണ്ടായി. അവരിൽ ഒരു പെൺകുട്ടി ഇരുപതു വയസ്സിൽ താഴെ, മറ്റെയാൾക്ക് അതിലും താഴെ പ്രായം തോന്നും. പെൺകുട്ടി: "ഞാൻ ജർമ്മനിയിൽ പഠനത്തിന് വേണ്ടി എത്തിയതാണ്. ഇവിടെ വന്നിട്ട് രണ്ടുമാസമായി. എന്റെ വിസ പുതുക്കുവാൻ അപേക്ഷ കൊടുത്തപ്പോൾ, വിസ എക്സ്റ്റന്റ് ചെയ്യാൻ സാധിക്കുകയില്ലെന്നു അധികാരികൾ പറയുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല." പെൺകുട്ടി വളരെ വിഷമത്തോടെ പറയുന്നു. എങ്ങനെയാണ് ഇവിടെയെത്താൻ വേണ്ടി  നിങ്ങൾക്ക് കേരളത്തിൽ നിന്ന് അനുവാദം ഉണ്ടായത് എന്ന ചോദ്യത്തിന് " ഒരു ഏജന്റ് ആണ് അനുവാദ പത്രങ്ങൾ ശരിപ്പെടുത്തിത്തന്നത്, കുറെ പണവും കൊടുത്തതാണ്" ഞാൻ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചില്ല. അതുപോലെ ഞാൻ ഒരു ദിവസം സൂപ്പർമാർക്കറ്റിൽകൂടി നടക്കുമ്പോൾ മേൽക്കുറിച്ച ആൺകുട്ടി  എന്റെയടുക്കൽ പരിചയപ്പെടലിനു ശ്രമിച്ചു. ആ മലയാളി ചെറുപ്പക്കാരൻ പറയുന്നു, " താമസിക്കാനുള്ള മുറിവാടകയും കൊടുക്കാൻ പണമില്ല, ഇവിടെ  ഷോപ്പിൽ ഒരു ജോലി കിട്ടുമോയെന്ന് തിരക്കുവാനാണ് ഇപ്പോൾ ഇവിടെയ്ക്ക്  വന്നത്". ഈ അടുത്ത കാലങ്ങളിൽ ജർമ്മനിയിലേക്ക് അനേകം മലയാളികൾ എത്തിച്ചേർന്നിട്ടുണ്ട്. യുവജനങ്ങളെ കേരളത്തിന് വെളിയിലേക്ക് പോകുവാൻ സഹായിക്കുന്നവർ എന്ന പേരിൽ പ്രവർത്തിക്കുന്ന അനേകം ഏജന്റുമാർ ലക്ഷങ്ങൾ തുക യുവജനങ്ങളിൽ നിന്നും കവർന്നെടുക്കുന്ന വാർത്തകൾ ഉണ്ട്. ഇതൊന്നും ആരും ശ്രദ്ധിക്കാതെ എങ്ങനെയും സ്വന്തം സമ്പത്തു പണയം വച്ച് പണമുണ്ടാക്കി ഏജന്റുമാർക്ക് നൽകുന്നു. അങ്ങനെ വിദേശങ്ങളിലേക്ക്, ഉദാ: ജർമ്മനി, വന്നു ചേർന്നവർ ഇക്കാര്യങ്ങൾ എല്ലാം മറന്നുകൊണ്ട് ജർമ്മനിയിൽ എപ്രകാരം എന്ന വിവിധ കാര്യങ്ങൾ-പൊതുസാമൂഹ്യജീവിതരീതി, താമസം,  തൊഴിൽ, വേതനം, എന്നിങ്ങനെ യഥാർത്ഥ വസ്തുതകൾ പലതും മനസ്സിലാക്കി പറയുന്നതുപോലെ അവർക്ക് സ്വന്തമായ അവരുടെ സ്വന്തം സർവ്വജ്ഞാനം യൂ ടുബ് ചാനലിൽ വീഡിയോ നിർമ്മിച്ച് സ്വയം പ്രസിദ്ധരാവുകയെന്ന തൊഴിൽ ചെയ്യുന്നത് വളരെ പ്രസിദ്ധമാണ്. ഇത്തരം മലയാളിയുവജനങ്ങൾ അവരുടെ മാതൃരാജ്യമായ കേരളത്തെ മറ്റു വിദേശരാജ്യങ്ങളെപ്പോലെ ബഹുവിധമായ വികസനത്തിന് പങ്കുചേരേണ്ടവരാണ്. ഇവരെ സ്വീകരിച്ച ആധിധേയരാജ്യം എപ്രകാരമാണ് ലോകസാമ്പത്തികനിലവാരത്തിൽ എത്തിയതെന്ന് സാമാന്യ ജ്ഞാനം അറിയണം. അവിടെയുള്ള ജനങ്ങളെയും ജീവിത -സംസ്കാര -നിയമ വ്യവസ്ഥകളെയും മനസ്സിലാക്കാതെയുള്ള ഒരു ജീവിതം തുടങ്ങുവാൻ ഇവിടെ വന്നെത്തിയവർക്ക് എന്തുകൊണ്ട് കഴിയുന്നില്ല? കേരളത്തെ സമാധാനത്തിന് മാതൃകയാക്കാനുള്ളവർ രാജ്യംവിട്ട് പോകുന്നു. കേരളത്തിൽ ആവശ്യമായ വികസനം സാദ്ധ്യമാക്കാനുള്ള യൂവ വിദഗ്ദ്ധന്മാരെ കേരളത്തിൽനിന്നും മറു നാടുകളിൽ കുടിയേറ്റാൻ സഹായിക്കുന്ന 'നോർക്ക' പോലെയുള്ള ഏജൻസി ചെയ്യുന്ന നടപടി നമ്മുടെ മാതൃരാജ്യത്തിന്റെ വികസനത്തെ തകർക്കുന്നു. കേരളം ഒരിക്കലും വലിയ മാലിന്യക്കൂമ്പാരങ്ങൾ സൂക്ഷിക്കുന്ന, അതിലേറെ  വന്യമൃഗങ്ങൾ മാത്രം ഉല്ലസിക്കുന്ന, ഒരു കലാപ ഭൂമിയാക്കാൻ, നമ്മൾ ആരും പങ്കാളികൾ ആകരുതല്ലോ. പക്ഷെ നാം സ്വയം നന്നാകുന്നതിനും അതിനായി  പ്രായശ്ചിത്തം ചെയ്യുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങൾ വ്യർത്ഥമാണ്. വിദേശ വിദഗ്ദ്ധ തൊഴിലാളികൾ ചിന്തിക്കുന്നതുപോലെ വ്യത്യസ്ത അഭിപ്രായങ്ങൾക്ക്  അടിസ്ഥാനമായി കാരണമാകുന്ന കാര്യങ്ങൾ ഒരുപക്ഷെ പെട്ടെന്നുള്ള ഒരു വ്യത്യസ്ത ജീവിതശൈലിയിലുള്ള ജീവിതവഴികൾ നേരിട്ട് കാണുന്നതാകാം. അതിലേറെ ദയനീയമായ കാര്യമാണ്ഈ, പ്രവാസികളായ മലയാളികളെ സ്വത്ത് നിയമം ഉണ്ടാക്കി അവരുടെ സ്വത്തിൽനിന്നും പൈശാചികനികുതി പിരിക്കുന്ന സർക്കാർ കേരളത്തിന്റെ ഒരു അവസാനമില്ലാത്തെ ദുരന്തമാണ്.

ദശകങ്ങൾക്ക് മുമ്പുണ്ടായ ഒരു സ്ത്രീ മുന്നേറ്റമായിരുന്നു ജർമ്മനിയിലേക്കുള്ള മലയാളി വനിതാ കുടിയേറ്റം. ആധുനിക കുടിയേറ്റങ്ങളുടെ ചരിത്രത്തിൽ, സ്ത്രീകൾ പൂർണ്ണമായും നേതൃത്വം നൽകിയ മറ്റൊരു കുടിയേറ്റമുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. കുടിയേറ്റവും പ്രവാസവും സങ്കീർണ്ണങ്ങളായ പ്രതിഭാസങ്ങളാണ്. അവയിൽ ആർക്ക് ആര് ആർക്ക് കീഴടങ്ങുന്നു അല്ലെങ്കിൽ വഴിമാറുന്നു. കാലത്തിനേ പറയാനാവൂ. ഇത് മറക്കേണ്ടതില്ല.. മലയാളികളുടെ മലയാളത്തിന് ജർമ്മൻ ചുവ ഉണ്ടാകുന്നോ അതോ ജർമ്മൻകാരുടെ ജർമ്മൻ സ്വഭാവത്തിന് മലയാളി ചുവ ഉണ്ടാകുന്നോ എന്ന് കാലം തെളിയിക്കണം.

ഇവിടുത്തെ ജീവിതം വളരെ ഏകാന്തമാണ്‌ -

നമ്മുടെ ആളുകളുടെ രീതികൾ ചുറ്റുമുള്ള ജർമ്മൻകാരുടേതുമായി താരതമ്മ്യ പ്പെടുത്തിയാൽ വിവിധകാര്യങ്ങളിലും വ്യത്യസ്തതയുണ്ട്. വിദേശരാജ്യങ്ങളിൽ കുടിയേറിയ ഇന്ത്യാക്കാരുടെ ഇടയിലും വ്യത്യസ്‌തകളുണ്ട്. അതിലേയ്ക്ക് ഒരു  ശ്രദ്ധ ആകർഷിക്കുകയും ഉണ്ടായിട്ടുണ്ട്. ഹിന്ദുക്കൾ, മുസ്ലീങ്ങൾ, പാഴ്സ്സികൾ, ക്രിസ്ത്യാനികൾ, ഗുജറാത്തികൾ, മദ്രാസികൾ, പഞ്ചാബികൾ, തുടങ്ങിയ ചില വ്യത്യാസങ്ങൾ നാമെല്ലാവരും മറക്കേണ്ടതാണ്. അതുപോലെതന്നെ മറ്റുള്ള  ലോകരാജ്യങ്ങളിൽ നിന്നു ജർമ്മനിയിൽ കുടിയേറിയ വിദഗ്ദ്ധ തൊഴിലാളി കൾക്ക് ജർമ്മനിയിലെ ജനങ്ങളുടെ സാമൂഹികസമ്പർക്കങ്ങളെക്കുറിച്ചുള്ള പുതിയ കാര്യങ്ങൾ ചിന്തിക്കുന്നത് സാധാരണമാണ്. "ഇവിടത്തെ (ജർമ്മനി) ആളുകൾ എന്നെ സംബന്ധിച്ചിടത്തോളം വളരെ തണുത്തവരും, നേരിട്ടുള്ള ചങ്ങാത്തമില്ലാത്തവരുമാണ്". ഈ അഭിപ്രായം ഒരു വിദേശ വിദഗ്ദ്ധയുടെ  സ്വന്തം അനുഭവം ആണ്. ജർമ്മനിയുടെ വികസനത്തിന് വിദഗ്ദ്ധരായിട്ടുള്ള തൊഴിലാളികളുടെ അഭാവമുണ്ട് എന്നാണ് പുതിയ കണക്ക് വ്യക്തമാകുന്നത്. അതിനാൽ ഏതാണ്ട് ഒന്നരദശലക്ഷം (1.5 ദശലക്ഷം) പ്രതിഭകളെ റിക്രൂട്ട് ചെയ്യേണ്ടതുണ്ട് എന്നതാണ് ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്. എന്നാൽ ഇതിനകം ജർമ്മനിയിലുള്ള നിരവധി പ്രവാസി തൊഴിലാളികൾ വീണ്ടും രാജ്യം വിടാൻ താല്പര്യപ്പെടുന്നുവെന്ന് പുതിയ സർവ്വേ വ്യക്തമാക്കുന്നുണ്ട്. എന്താണ് അവരെ ശരിക്കും അലട്ടുന്നത്? 

മറ്റു ചിലരുടെ അഭിപ്രായങ്ങൾ കൂടി നോക്കാം. "ഇവിടെയുള്ള വിവേചനം വളരെ മോശമാണെന്ന് ഞാൻ കരുതുന്നു. ഒരു വിദേശവ്യക്തിയെന്ന നിലയിൽ  എന്റെ ഭാഷാവൈദഗ്ധ്യം എന്നെ വിലയിരുത്തുന്നു. എനിക്ക് വളരെയേറെ  വിജയകരമായ കരിയർ ഉണ്ടെങ്കിലും യൂറോപ്യൻ യൂണിയൻ ബ്ലൂ കാർഡുമായി ഈ രാജ്യത്തേയ്ക്ക് വന്നിട്ടും ഒരുതരം രണ്ടാം ക്ലാസ് പൗരനായി കണക്കാക്കപ്പെ ടുന്നു., എനിക്ക് തോന്നുന്നതിങ്ങനെയാണ് : അതായത്, ജർമ്മൻകാരുടെ ചില നിലപാട് വളരെ നിരാശാജനകമാണ്. ഇവിടെ ചങ്ങാതിമാരെ കിട്ടുന്നതിനേറെ  ബുദ്ധിമുട്ടാണ്. ഇവിടുത്തെ ജീവിതം വളരെ ഏകാന്തമായിരിക്കും. ഇവിടെ എനിക്ക് ഇപ്പോൾ മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും നാട്ടുകാരുമായി അടുത്ത്  ബന്ധപ്പെടുക അസാദ്ധ്യമാണ്. കുറഞ്ഞപക്ഷം ആറുമാസത്തിലൊരിക്കൽ, ആരെങ്കിലും മാറിത്താമസിക്കുന്നതുവരെ, ഒരു അന്താരാഷ്‌ട്ര സുഹൃദ്‌ബന്ധം  ഉണ്ടാക്കുന്നതിൽ കുഴപ്പമില്ല. ഇവിടുത്തെ ജീവിതം ഏറെ ഏകാന്തമാണ്‌ ".-  ഈ കഴിഞ്ഞ നാളിൽ ജർമ്മനിയിലെ വിദേശ വിദഗ്ദ്ധ   തൊഴിലാളികളെക്കുറിച്ചു
നടന്ന സർവ്വേയിൽ പങ്കെടുത്തിരുന്ന ഒരു ദക്ഷിണാഫ്രിക്കൻ, കാനഡായിൽ നിന്നുള്ള ഒരു പൗരൻ മാത്രമല്ല, ഒരു ഒമാൻ പൗരൻ എന്നിവരിൽ നിന്നാണ് ഈ വിധത്തിലുള്ള ഉദ്ധരണികൾ വന്നത്. സർവ്വേയിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പടെ ആകെ 979 പേര് പങ്കെടുത്തു. ശരാശരി 42 വയസ് പ്രായമുള്ളവരാണ് സർവ്വേയിൽ പങ്കെടുത്തത്. അവരിൽ എല്ലാവർക്കും അക്കാഡമിക്ക് ബിരുദ൦ (87 ശതമാനം പേർക്ക്) ഉള്ളവരാണ്. സ്വന്തം നാട്ടിലെ വീട്ടിൽനിന്നും വളരെ അകലെ ഉള്ള നാടുകളിൽ പ്രവാസികളായി താമസിക്കുന്ന അക്കാഡമിക്ക് ശ്രുംഖലയായ ഇന്റർനേഷൻസിലെ അംഗങ്ങൾക്കിടയിലാണ് ഈ സർവ്വേ നടന്നത് എന്നതിൽ അതിശയിക്കാനില്ല. അവരുടെ നേരിട്ടുള്ള അനുഭവങ്ങൾ, മാനസ്സിക അപഗ്രഥനങ്ങൾ അപ്പാടെ ശരിയല്ലെന്ന് തീർത്ത് പറയാനാവില്ല. 

ഇന്റർനേഷൻസിന് ലോകമെമ്പാടും ഏകദേശം 4.8 ദശലക്ഷം അംഗങ്ങളുണ്ട്. ഇവർ വർഷത്തിലൊരിക്കൽ, ആതിഥേയ രാജ്യത്തെ അവരുടെ ജീവിതത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാൻ ഈ അംഗങ്ങളോട് ആവശ്യപ്പെടുന്നു. ചോദ്യങ്ങൾ ഇങ്ങനെയാണ്: പ്രാദേശികമായി അവർക്ക് ജീവിതം എത്രമാത്രം  സുഖകരമാണ്? താമസത്തിനുവേണ്ടി ഒരു സ്ഥലം കണ്ടെത്തുന്നതിന് ഏറെ എളുപ്പമോ ബുദ്ധിമുട്ടോ ആയിരുന്നോ? വിസ, ഒരു ഇന്റർനെറ്റ് കണക്ഷൻ, അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് എന്നിവയും സംഘടിപ്പിക്കുന്നത് എത്രത്തോളം വിരസമായിരുന്നു ? നല്ല ചങ്ങാതിമാരെ ലഭിക്കുന്നത് അത്ര എളുപ്പമാണോ? ഇങ്ങനെ ദൈനംദിനജീവിതകാര്യങ്ങളെപ്പറ്റിയുള്ള കാര്യങ്ങളെല്ലാം തന്നെ ചില ചോദ്യവിഷയങ്ങളാണ്.

ജർമ്മനിയിൽ വിദഗ്ധ തൊഴിലാളികളുടെ കുറവ്.   

പ്രതിവർഷം 1.5 ദശലക്ഷം കുടിയേറ്റക്കാരെ സ്വീകരിക്കാൻ ജർമ്മൻ സർക്കാ രിനോട് സാമ്പത്തിക വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ഇപ്പോൾ വിഷയത്തിൽ  ജർമ്മൻ മാദ്ധ്യമങ്ങൾ കൂടുതൽ അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. വിദഗ്ദ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കാൻ ജർമ്മനിയിൽ ദശലക്ഷക്കണക്കിന് ആളുകളെ സ്വീകരിക്കുവാനുള്ള ആലോചനകൾ സർക്കാർതലത്തിലും ഉണ്ട്. വിദഗ്ദ്ധ തൊഴിലാളികളെ സ്വീകരിക്കുന്ന കാര്യത്തിൽ ജർമ്മനിക്ക് ഏതാണ്ട് അവസാന സ്ഥാനമാണുള്ളത്. പ്രവാസികളുടെ ആഗോള സർവേ പ്രകാരം ചില വിവരങ്ങൾ ജർമ്മൻ മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭവനനിർമ്മാണം, താമസം, ഭാഷ, ഭരണനിർവ്വഹണം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ തുടങ്ങിയ വിഭാഗങ്ങളിൽ സർവേ നടത്തിയ 52 രാജ്യങ്ങളിൽ 2022-ൽ ജർമ്മനി ഏറ്റവും മോശം പ്രകടനമാണ് കാഴ്ച വച്ചത് എന്ന് ജർമ്മൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ട ചില വാർത്തകളാണ്. 2023-ലും ആ സ്ഥിതിയിൽനിന്നു മാറ്റം ഒന്നുമുണ്ടായിട്ടില്ല. ദക്ഷിണ കൊറിയ, തുർക്കി, നോർവേ, കുവൈറ്റ് എന്നീ രാജ്യങ്ങൾ മാത്രമാണ് ജർമ്മനിയേക്കാൾ മോശം (49 % ) പ്രകടനം കാഴ്ചവച്ചത്. പ്രദേശവാസികളുടെ ജീവിത സാഹചര്യങ്ങളും മറ്റും സർവേയിൽ ഒരു പങ്കും വഹിക്കുന്നില്ല എന്ന കാര്യം ശ്രദ്ധാവഹമാണ്. അതുമൂലം ഇന്ന് മനുഷ്യാവകാശങ്ങൾ കുറഞ്ഞ ഒരു അളവിൽ പോലും കണക്കിലെടുക്കാത്ത പല രാജ്യങ്ങളും മികച്ച പ്രകടനം അതിശയകരമാംവിധം കാഴ്ചവയ്ക്കുന്നതു നാം അറിയുന്നു. ലോകമെമ്പാടും ഉള്ള 172 രാജ്യങ്ങളിൽ നിന്നുള്ള 12065 ആളുകൾ പങ്കെടുത്ത സർവേയുടെ ഫലങ്ങൾ മുൻകൂട്ടി ജർമ്മൻ മാദ്ധ്യമം SPIEGEL-ന് ലഭ്യമാണ്. കുറച്ചു ദിവസങ്ങൾ മുമ്പ് "സ്പീഗൽ" എഡിറ്റോറിയലിൽ ഫ്ലോറിയാൻ ടീക്മാൻ എഴുതിയ കാര്യങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു എന്ന് മറ്റു ജർമ്മൻ മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്നു. എന്നാൽ വിദേശങ്ങളിൽനിന്ന് യോഗ്യതയുള്ള വിദഗ്ധതൊഴിലാളികളേയോ, പരിശീലനം നടത്താൻ തയ്യാറുള്ളവരെയോ രാജ്യത്തേയ്ക്ക് ആകർഷിക്കാൻ ഇത് പര്യാപ്തമാകുന്നില്ല എന്നാണ് കരുതുന്നത്. അവരെയും ഈ രാജ്യത്തുതന്നെ പാർപ്പിക്കണമല്ലോ, അതാണ് പ്രധാന വെല്ലുവിളി എന്നാണ് ഒദ്യോഗികമായ ചില സൂചനകൾ പറയുന്നത്.
  
ഭാവിയിൽ ജോലി -

സാമ്പത്തിക വിദഗ്ദ്ധ ശ്രീമതി മോനിക്ക ഷ്നിറ്റ്സ്ലറുടെ കണക്കുകൂട്ടലുകൾ പ്രകാരം തൊഴിലാളികളുടെ എണ്ണം നിലനിറുത്തുവാൻ ഇന്ന് ജർമ്മനിക്ക് പ്രതി വർഷം 1.5 ദശലക്ഷം സ്ത്രീ-പുരുഷ കുടിയേറ്റക്കാരെ ആവശ്യമാണ്. ജർമ്മൻ വനിതയായ ശ്രീമതി മോനിക്ക. S. ഒരു ജർമ്മൻ സാമ്പത്തിക ശാസ്ത്രജ്ഞയും 1996 മുതൽ മ്യൂണിക്കിലെ ലുഡ്വിഗ് മാക്സിമില്യൻസ് - യൂണിവേഴ്സിറ്റിയിൽ താരതമ്മ്യസാമ്പത്തിക ശാസ്ത്രത്തിന്റെ ചെയർസ്ഥാനം വഹിക്കുന്നു. ഇന്ന്  വിദേശ ജനസംഖ്യയുടെ കുടിയേറ്റനിരക്ക് 4.7 % മായി കുറയേണ്ടിവരുമെന്നും അല്ലാത്തപക്ഷം ഇതിലും കൂടുതലായിരിക്കുമെന്നും I A B യിലെ തൊഴിൽ വിപണി ഗവേഷകർ കണക്ക് കൂട്ടിയിരിക്കുന്നു. നമ്മുടെ തൊഴിൽ ലോകം ധ്രുതഗതിയിലുള്ള ഘടനാപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ഡിജിറ്റൽ പരിവർത്തനം, കൂടുതൽ തോതിൽ കാണുന്ന ജനസംഖ്യാവർദ്ധനവ്, തൊഴിൽ വിപണിയിലെ തലമുറമാറ്റം അവയെല്ലാം കമ്പനികൾക്ക് പലതരം വെല്ലുവിളികൾ ഉയർത്തുന്നുണ്ട്‌. ചടുലമായ വ്യത്യസ്ത രീതികൾ, വഴക്കങ്ങൾ, അവയ്ക്ക് കാര്യക്ഷമമായ വിധം ഉപകരണങ്ങളുടെ ഉപയോഗം എന്നിവയും ദീർഘകാലാടിസ്ഥാനത്തിൽ അനേകം വിദഗ്ദ്ധരായ ജീവനക്കാരെ നിലനിറുത്താനും മാത്രമല്ല, ഉൽപാദനക്ഷമതയും, നവീകരണം വർദ്ധിപ്പിക്കാനും ഭാവികാലങ്ങളിൽ സഹായിക്കുമെന്നാണ് ആ ജർമ്മൻ വിദഗ്ധയുടെ നിഗമനം. അവരുടെ ഗവേഷണത്തിന്റെയും അധ്യാപനത്തിന്റെ യും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്, മത്സര നയം, ഇന്നോവേഷന്റെ സാമ്പത്തിക ശാസ്ത്രം, ബഹുരാഷ്ട്ര കമ്പനികളുടെ നയം എന്നിവയിലാണ്. 2015 ജനുവരി മുതൽ 2016 ഡിസംബർ വരെ അവർ  അസോസിയേഷൻ ഫോർ സാമൂഹ്യ രാഷ്ട്രീയ പോളിസികളുടെ (ഫെറൈൻ ഫ്യുർ സോഷ്യൽ പൊളിറ്റിക്സിന്റെ) ചെയർമാനായിരുന്നു. വിവിധതലങ്ങളിൽ ഉണ്ടാകേണ്ട പുരോഗതിയെപ്പറ്റി അവർ നിർദ്ദേശം നൽകുന്നുണ്ട്. "ഇത് ദ്വാരങ്ങൾ ഉള്ള വെള്ളമൊഴുകുന്ന കുഴൽപോലെയാണ് ജോലി; അതിൽ സമ്മർദ്ദം നിലനിറുത്താൻ വേണ്ടി നാം കൂടുതൽ വെള്ളം പമ്പ് ചെയ്യേണ്ടതുണ്ട്. ഒടുവിൽ, ദ്വാരങ്ങൾ അടച്ചാൽ അത് എളുപ്പമല്ലേ? ജോലിക്ക് വരുന്ന ആളുകൾക്ക് നിറഞ്ഞ സ്വാഗതവും, അവരുടെ സാന്നിദ്ധ്യ൦ വളരെ  ഗുണം ആഗ്രഹിക്കുന്നുണ്ട് എന്ന് അനുഭവപ്പെടുത്തുന്ന  സാഹചര്യം ഉണ്ടാക്കണം. ഓഫീസിലും ഓരോരോ ജോലിസ്ഥലത്തും മാത്രമല്ല ദൈനംദിന ജീവിതത്തിലും, തെരുവിലും ഏതു ക്ലബുകളും സമാജങ്ങളിലും, അയൽപക്കത്തും ഈ അനുഭവങ്ങൾ കാണാൻ കഴിയണം. എന്നാൽ മറ്റുചില  യാഥാർത്ഥ്യം, പല സ്ഥലങ്ങളിലും ഇപ്പോഴും ഇവയൊക്കെ വളരെ കുറവാണ്." 

ജർമ്മനിയിലെ പ്രവാസികളുടെ സർവേ എത്ര ശക്തമാണെന്ന് കാണിക്കുന്നു.    

സർവേയിൽ പങ്കെടുത്തവരിൽ പത്തിൽ മൂന്നുപേർക്കും ഇവിടെ അവരുടെ സ്വന്തം വീട്ടിലാണെന്ന് തോന്നുന്നില്ല. അവർക്ക് ഒരു സോഷ്യൽ നെറ്റ് വർക്ക് ഇല്ല. ഈ രാജ്യത്തു (ജർമ്മനി) ചങ്ങാതിമാരെ ഉണ്ടാക്കുക ബുദ്ധിമുട്ടാണെന്ന് ഓരോ രണ്ടാമനും പറയുന്നു. എന്നാൽ വിദേശ സഹപൗരന്മാരോട് ചങ്ങാത്തം ഉണ്ടെന്നുള്ള പ്രസ്താവനയോട് മൂന്നിലൊരാൾ യോജിക്കുന്നു. "ഇവിടെയുള്ള ആളുകൾ എന്നെ സംബന്ധിച്ചിടത്തോളം വളരെ തണുത്തവരും നേരിട്ടുള്ള ചങ്ങാത്തമുള്ളവരുമാണ്." അതേസമയത്ത് , "ഒരു വിദേശി എന്ന നിലയിൽ ഇവിടെ എനിക്ക് ഒരിക്കലും സുഖം തോന്നിയില്ല; വഴക്കം, ചില സാംസ്‌കാരിക സംവേദനക്ഷമത, മറ്റു സംസ്കാരങ്ങളോടുള്ള ബഹുമാനവും അംഗീകാരവും എന്നിവയുടെ അഭാവവും ഞാൻ ശ്രദ്ധിച്ചു".ഇത് ഒരു റുമേനിയൻ സ്ത്രീയുടെ അഭിപ്രായമാണ്. ഒരു ബ്രിട്ടീഷ് പൗരൻ പറയുന്നു: "ജർമ്മനി ഒരു തരം ദുഷിച്ച വലയത്തിൽ അകപ്പെട്ടിരിക്കുന്നതായി തോന്നുന്നു. ഒരുവശത്ത്, ലഭ്യമായിട്ടു ള്ള തൊഴിൽ വിതരണത്തിൽ അകപ്പെട്ടിരിക്കുന്നുവെന്ന് തോന്നുന്നുണ്ട്. ഒരു പഴക്കമേറിയ സമൂഹമെന്ന നിലയിൽ, സുഗമമായി പ്രവർത്തിക്കാൻവേണ്ടി കുടിയേറ്റത്തെ ആശ്രയിക്കുന്നുവെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മറുവശത്ത്, ഇന്ന് ജർമ്മനിയിലെ ജീവിതവും ജോലിയും എളുപ്പമാക്കുന്നതിന് വേണ്ടിയുള്ള ബഹുസ്വര സമീപനത്തിൽ നിന്ന് വളരെയകലെയാണ്". ഒരു നേപ്പാളി യുവാവ് എഴുതി: "സാംസ്കാരിക വ്യത്യാസങ്ങളും ഭാഷാതടസ്സവും എന്റെ സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രദേശവാസികൾക്ക് ഇതിനകം തന്നെ അവരുടേതായ ജർമ്മൻ സുഹൃത് വലയം ഉണ്ടായിട്ടുമുണ്ട് ; അവർ അന്താരാഷ്ട്രസൗഹൃദങ്ങളിൽ വലിയ താല്പര്യം കാണിക്കുന്നില്ല. ഇന്ന്  ഞാൻ പ്രതീക്ഷിക്കാത്ത നിരവധി വംശീയസംഭവങ്ങളും ഇവിടെ നടന്നിട്ടുണ്ട്".  ജർമ്മനിയിലെ ട്യൂബിൻഗെൻ ഇൻസ്റ്റിട്യൂട്ട് ഫോർ അപ്ലെയിഡ് ഇക്കണോമിക് റീസേർച്ച് നടത്തിയ ഒരു സർവേയിൽ ഉയർന്ന യോഗ്യതയുള്ള വ്യത്യസ്തപ്പെട്ട പ്രൊഫഷനുകളിൽ രണ്ടു പേർ അവരുടെ മാതൃരാജ്യത്തിന്റെ അടിസ്ഥാനം നോക്കി വിവേചനം അനുഭവിച്ചതായി പ്രസ്താവിച്ചു. ഇപ്രകാരമുള്ള വിഷയ പഠനത്തിനായി ഫെഡറൽ ജർമ്മൻ എംപ്ലോയ്‌മെന്റ് ഏജൻസിക്ക് വേണ്ടി ഏകദേശം 1900 ആളുകളുമായി ഫേസ്ബൂക് വഴി സർവ്വേ നടത്തിയിട്ടുണ്ട്.

"യൂ.എസ്-ൽ ഞങ്ങൾക്ക് കൂടുതൽ ഓപ്‌ഷനുകൾ ഉണ്ട്"   

റെയ്‌മുണ്ട് ഗുവേര എന്ന ഫിലിപ്പീൻസിൽ നിന്നുള്ള ഒരു നഴ്സ് ഇപ്രകാരമാണ് അഭിപ്രായപ്പെട്ടത്: " അവിടെ ജീവിക്കാൻ കൂടുതൽ സുഖകരമാണ്. വിദേശത്തു നിന്നുള്ള തൊഴിലാളികൾ പ്രധാനമായും താമസ -പ്രൊഫഷണൽ, തുടങ്ങിയ കാരണങ്ങളാൽ ജർമ്മനിയോട് പുറംതിരിഞ്ഞാണ് നിൽക്കുന്നത്. ഉദാഹരണ൦, അവർ പരിമിതമായ കാലയളവിൽ മാത്രം ജോലി ചെയ്യുന്നതിനാലോ, അതല്ല, അവരുടെ പ്രൊഫഷണൽ യോഗ്യതകൾ വേണ്ടതുപോലെ അംഗീകരിക്കാത്ത കാരണങ്ങളോ ആകാം. എന്നാൽ ഇതും ഇവിടുത്തെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഒരു പ്രസിദ്ധ നിരീക്ഷകൻ ബെർണാഡ് ബുക്ക്മാൻ ഒരു അഭിപ്രായം പറയുന്നു: "ഓരോ കാരണങ്ങളും ഒട്ടകത്തിന്റെ മുതുകിനെ തകർക്കുന്ന ഒന്നായിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രാജ്യംവിടാൻ ആളുകളെ പ്രീണിപ്പിക്കുന്ന, വേറെയുമുണ്ട്, റെയ്‌മുണ്ട് ഗുവേരെയെപ്പോലെ ഉള്ള ആളുകൾ. ജർമ്മനിയിലെ നീഡർസാക്സണിലെ ഒരു ആശുപത്രിയിൽ അഞ്ച് വർഷങ്ങളായി നഴ്സ് ജോലി ചെയ്തിരുന്ന അദ്ദേഹവും ഫിലിപ്പീൻസിൽ  നിന്നാണ് ജർമ്മനിയിൽ കുടിയേറിയത്. ഇപ്പോൾ അമേരിക്കയിൽ ഫ്ലോറിഡയിൽ തൻ്റെ ഭാര്യയോടൊപ്പം താമസിക്കുന്നു. അവിടെ, ഒരു പരിചരണ ദാതാവ് എന്ന ഒരു നിലയിൽ ഒരു വീട് വാങ്ങാൻ അദ്ദേഹത്തിന് സർക്കാർ പിന്തുണ ലഭിക്കുന്നു. "ജർമ്മനിയിലേതിനേക്കാൾ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ റെസിഡന്റ് പെർമിറ്റ് ലഭിക്കാൻ എളുപ്പമാണ്. യു.എസിൽ. കൂടുതൽ ഓപ്‌ഷനുകൾ ഉണ്ട്, അത് തന്നെ ജീവിക്കാൻ കൂടുതൽ സുഖകരമാണ് "ഇങ്ങനെയാണ് അദ്ദേഹം അമേരിക്കൻ ജീവിതത്തെപ്പറ്റിയും പറയുന്നത്. 

കഴിഞ്ഞ വർഷം ഹാംബുർഗ് ആസ്ഥാനമായുള്ള ബിസ്‌നസ് സൈക്കോളജിസ്റ്റ് ഗ്രേസ് ലുഗർട് ജോസ് സോഷ്യൽ മീഡിയയിലൂടെ നൂറിലധികം ഫിലിപ്പൈൻ നേഴ്‌സുമാരെ നേരിൽ സന്ദർശിച്ച് അവരുടെ ജോലിയിൽ എത്രത്തോളം ഇന്ന് സംതൃപ്തരാണെന്ന് സർവ്വേ നടത്തിയിരുന്നു. "തങ്ങൾ വിലമതിക്കപ്പെടുന്നില്ല, തങ്ങളുടെ പ്രൊഫഷണൽ യോഗ്യത അംഗീകരിക്കപ്പെട്ടിട്ടില്ലെന്നു൦ പലരും ഈ സർവ്വേയിൽ പറഞ്ഞു. അഞ്ചിലൊന്ന് പേർ വിവേചനവും വംശീയതയും ഉണ്ട് എന്ന അഭിപ്രായം പറഞ്ഞു. ഉദാഹരണത്തിന്, ശരിയായ വിധം ജർമ്മൻ ഭാഷ സംസാരിക്കാത്തതിനാൽ അവരോട് അവഹേളനാപരമായും അതുപോലെ കുറഞ്ഞ മര്യാദയോടുമാണ് പെരുമാറിയത് എന്ന് റിപ്പോർട് ചെയ്തു. 

തൊഴിലുടമയും തൊഴിൽരംഗവും.  

അത്തരം സന്ദർഭങ്ങളിൽ ഇന്റഗ്രേഷൻ ഓഫീസർമാർക്ക് സഹായിക്കാനാകും എന്നാണ് പറയുന്നത്. പഴയതും പുതിയതുമായ ജീവനക്കാരെ വിവിധതരമായ  വ്യത്യാസങ്ങളോട് സംവേദനക്ഷമമാക്കുന്ന ഇന്റർ കൾച്ചറൽ പരിശീലനവും സഹായകരമാണെന്ന് ഇതേപ്പറ്റി ബെർലിനിലെ ജർമ്മൻ ഇൻസ്റ്റിട്യൂട്ട് ഫോർ ഇക്കണോമിക് റിസേർച്ചിലെ (D I W) അലക്‌സാണ്ടർ കൃതികോസ് പറയുന്നു. എല്ലാത്തിനുമുപരിയായി തൊഴിലുടമകൾക്ക് ഒരു കടമയുണ്ടെന്ന് അദ്ദേഹം കാണുന്നു. അവർ കൂടുതൽ നിക്ഷേപിക്കാൻ തയ്യാറാകണം. എന്നിരുന്നാലും, ജർമ്മനിയിലെ ലുഡ്‌വിഗ്സ്ഹാഫൻ അപ്ലൈഡ് സയൻസ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായ യൂട്ടാ റബ്ബ് അഭിപ്രായപ്പെടുന്നതനുസരിച്ച്,' ഇത് അത്രമാത്രം പ്രായോഗികമല്ല,പര്യാപ്തമല്ല'. എന്നാൽ ക്രിസ്മസിനോ, ഓരോ ജന്മദിനങ്ങളിലോ,  തുടങ്ങിയ ദിവസങ്ങളിൽ ചിലപ്പോൾ വീണ്ടും തനിച്ചാകാനും ഇടയാകുമല്ലോ. ഏകാന്തതയും ഗൃഹാതുരത്വവും പ്രധാന പങ്കു വഹിക്കാനിടയുണ്ട്. ഇപ്പോൾ, സ്ഥിരതാമസമാക്കിയ ആദ്യത്തെ കുറച്ചു വർഷങ്ങളിൽ കമ്പനികളിൽ ഓരോ അനുബന്ധ പ്രോഗ്രാം മാത്രമല്ല, സ്വകാര്യതയും ആവശ്യമാണ്. അതിപ്രധാന കാര്യമിതാണ് ; ആളുകൾ താമസിക്കുന്നതിനുള്ള തടസ്സങ്ങൾ തകർക്കുന്നത് ഒരു വലിയ സാമൂഹിക പ്രശ്നമാണ്. അതും നമുക്ക് ചുറ്റുമുള്ള ആളുകളുമായി ബന്ധപ്പെട്ടതുമാണ്.

നന്മയും തിന്മയും ഒരുമിച്ച് ?

ഇത്രയും കാര്യങ്ങൾ യൂറോപ്യൻ രാജ്യങ്ങളിൽ തൊഴിലിനായി വരുന്നവർക്ക് പ്രതികൂലമായി കാണുന്നുവെന്ന് പരാതിപ്പെടുമ്പോൾ ചില മുൻകാല ചിത്രവും നാം കാണാൻ ശ്രമിക്കണം. ഇന്ത്യയുടെ മഹാത്മാ ഗാന്ധിയുടെ ആത്മകഥയിൽ അദ്ദേഹം സ്മരിക്കുന്ന ചില കാര്യങ്ങൾ നോക്കാം. അതിങ്ങനെ: "നമുക്ക് ചുറ്റും വലിയ സാമൂഹിക സേവനം ചെയ്യുന്ന ചില വർഗ്ഗങ്ങളെ ഹിന്ദുക്കളായ നമ്മൾ "തൊട്ടുകൂടാത്തവരായി കണക്കാക്കി പട്ടണത്തിന്റെയോ ഗ്രാമത്തിന്റെയോ വിദൂരഭാഗങ്ങളിലേക്ക് തള്ളിയിരിക്കുകയാണ്. ഗുജറാത്തിയിൽ ആ സ്ഥല  ഭാഗത്തിന് പറയുന്ന " ഡേട്  വാഡ" എന്ന പേരിന് തന്നെ ഒരു ദുർഗന്ധം കിട്ടിയി രിക്കുന്നു. ഇതുപോലെ ക്രൈസ്തവയൂറോപ്പിൽ ഒരു കാലത്ത്‌ ജൂതന്മാർ തൊട്ടു കൂടാത്തവർ ആയിരുന്നു. അവർക്ക് നല്കപ്പെട്ടിരുന്ന വാസസ്ഥലങ്ങളുടേത് "ഘെറ്റോ" എന്ന പ്രകോപനമുണ്ടാക്കുന്ന പേരായിരുന്നു. അതുപോലെ ഇന്ന് ദക്ഷിണാഫ്രിക്കയിലെ തൊട്ടുകൂടാത്തവരായി നമ്മൾ മാറിയിരിക്കുന്നു. പണ്ടത്തെ യഹൂദന്മാർ മറ്റെല്ലാവരെയും ഒഴിവാക്കിക്കൊണ്ട് ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമായി സ്വയം കണക്കാക്കി. അതിന്റെ ഫലമെന്നത്  പോലെ അവരുടെ അനന്തര തലമുറകൾക്ക് വിചിത്രവും അന്യായം പോലെ ദൈവശിക്ഷ അനുഭവിക്കേണ്ടിവന്നു. ഏതാണ്ട് അതേരീതിയിൽ ഹിന്ദുക്കൾ സ്വയം ആര്യന്മാർ അഥവാ പരിഷ്കൃതർ ആയും സ്വന്തം ആളുകളിൽ തന്നെ ഒരു വിഭാഗത്തെ അനാര്യർ അഥവാ തൊട്ടുകൂടാത്തവർ ആയും കണക്കാക്കി. അതിന്റെ അന്യായമെങ്കിലും വിചിത്രമായ ഒരു ദൈവശിക്ഷയ്ക്ക് ദക്ഷിണാ ഫ്രിക്കയിലെ ഹിന്ദുക്കൾ മാത്രമല്ല മുസ്ലീങ്ങളും പാഴ്സികളും കൂടി ഇരയായി." ഇതുപോലെ നിരവധി കാര്യങ്ങൾ മഹാത്മാ ഗാന്ധി തന്റെ ആത്മകഥയിൽ വിശദീകരിച്ചിരിക്കുന്നു. അദ്ദേഹത്തിൻറെ കുറിപ്പുകളിലെ തലക്കെട്ടുകൾ വായിക്കുമ്പോൾത്തന്നെ അപ്രകാരമുള്ള ചരിത്രസത്യത്തിന്റെ അർത്ഥം ഏത് വായനക്കാരനും ഒരു പരിധിയോളം മനസ്സിലായിക്കാണും. അപ്പോൾ നാം ഒരു യാഥാർത്ഥ്യം കൂടി ചിന്തിച്ചാൽ, തൊഴിൽ എന്ന ഏക ലക്ഷ്യം ഒരു സേവനവും ആയിരിക്കണമെന്ന് മുകളിൽ കുറിച്ചിരിക്കുന്ന വിദേശ തൊഴിൽകാര്യത്തിൽ, ഇത്തരം ചിന്താഗതി ശരിയാണെങ്കിൽ ലോകത്തിലെ ഏതു തൊഴിൽരംഗം ഈ പരീക്ഷയിൽ വിജയിക്കും? വിജയിക്കാൻ പ്രയാസമേറിയ തൊഴിൽരംഗത്തെ നിർത്തലാക്കാൻ ആർക്കു കഴിയും? രണ്ടിന്റെയും നന്മതിന്മകൾ വിധിക്കും? ഗുണമുള്ളതും ഇല്ലാത്തതും, നന്മയും തിന്മയും പോലെ, ഒരുമിച്ചു തൊഴിൽ രംഗവും തൊഴിലാളികളും നിലനിൽക്കും. ഏതു രാജ്യത്തുമാകട്ടെ മനുഷ്യന് ഇതിൽ നിന്ന് തെരഞ്ഞെടുക്കേണ്ടി വരും. എന്റെ അനുഭവത്തിൽ അതിന്റെ വ്യത്യസ്ത വർണ്ണങ്ങളിലും ഭാവങ്ങളിലും മനസ്സിലാക്കാൻ എനിക്ക് അതൊരു മാർഗ്ഗമായിരുന്നു. ഈവിധ അനുഭവങ്ങളെക്കുറിച്ചു ഏതൊരു വിദേശജോലി തേടുന്നയാളുകളും ഉറക്കെ ആലോചിക്കുകയാണ് വേണ്ടത്. // - 

**************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
*********************************************************************************************